Saturday, December 30, 2017

ഐന്‍സ്റ്റീന്‍ ഫലിതങ്ങള്‍
1) ഒരിക്കല്‍ പ്രസിദ്ധ ഹാസ്യ ചലച്ചിത്ര നിര് ‍മ്മാതാവും നടനുമായ ചാര്‍ളി ചാപ്ലിന്‍ അദ്ദേഹത്തിന്റെ പുതിയ ഷോയുടെ ആദ്യ പ്രദര്‍ശനത്തിനു ഐന്‍സ്റ്റീനെയും കൂട്ടി പോയി. ഷോ കഴിഞ്ഞപ്പോള്‍ അവര്‍ കാണി കളെ കാണാന്‍ എത്തി. ഉച്ചസ്ഥായിയില്‍ ഉള്ള കരഘോഷം തുടര്‍ന്നു.
ചാപ്ലിന്‍ പറഞ്ഞു : അവര്‍ എനിക്ക് കര ഘോഷം തരുന്നത് ഞാന്‍ കാണിക്കുന്നത് എല്ലാം മനസ്സിലാക്കിയത് കൊണ്ടാണ്, പക്ഷെ നിങ്ങള്ക്ക് കയ്യടിക്കുന്നത് നിങ്ങള്‍ പറഞ്ഞതൊന്നും അവര്‍ക്ക് മനസിലാവാ ത്തത് കൊണ്ടും!!! സത്യമല്ലെ?
*******************************************
2.) ഒരിക്കല്‍ ഐന്‍സ്റ്റീനോട് ആപേക്ഷിക സിദ്ധാന്തം ലളിതമായ ഭാഷയില്‍ വിശദീക രിക്കാമോ എന്നൊരാള്‍ ചോദിച്ചു.
ഐന്‍സ്റ്റീന്‍ പറഞ്ഞു: ഒരാള്‍ സുന്ദരിയായ ഒരു പെണ്‍കുട്ടിയുടെ കൂടെ മണിക്കൂറുകള്‍ ഇരുന്നാലും സമയം ഒന്നും ആയതായി തോന്നുകയില്ല. എന്നാല്‍ അയാള്‍ ഇരിക്കുന്നത് ഒരു ചൂട് അടുപ്പിന്റെ മുകളില്‍ ആണെങ്ക്ലോ ? സെക്കന്റുകള്‍ മണിക്കൂറു കളായി തോന്നുുകയില്ലേ ? അതാണ്‌ ആപേക്ഷിക സിദ്ധാന്തം !
********************************************
3) ആപേക്ഷിക സിദ്ധാന്തത്തിന്റെ ഉപജ്ഞാ താവായ ഐന്‍സ്റ്റീന്‍ ഒരു മറവിക്കാ രനായി രുന്നു. അദ്ദേഹം ഒരിക്കല്‍ ട്രെയിനില്‍ യാത്ര ചെയുകയായിരുന്നു. ടിക്കറ്റ് പരി ശോധകന്‍ വന്നപ്പോള്‍ ഐന്‍സ്റ്റീന്‍ ടിക്കറ്റിനു വേണ്ടി തിരഞ്ഞു, ആദ്യം പോക്ക റ്റില്‍ നോക്കി ഇല്ല, ബാഗില്‍ നോക്കി ഇല്ല, ഇരുന്ന സീറ്റില്‍ നോക്കി ഇല്ല. അദ്ദേഹത്തിന്റെ ബുദ്ധിമുട്ട്‌ കണ്ടു പരിശോധകന്‍ പറഞ്ഞു : സാരമില്ല പ്രൊഫ. ഐന്‍സ്റ്റീന്‍ , നിങ്ങള്‍ ടിക്കറ്റ് എടുത്തു എന്നെനിക്കുറപ്പുണ്ട്. വിഷമിക്കേണ്ട. അയാള്‍ അടുത്ത യാത്ര ക്കാരന്റെ അടുത്തേക്ക് നീങ്ങി.
അപ്പോള്‍ ഐന്‍സ്റ്റീന്‍ സീറ്റിനടിയില്‍ കിടന്നു പിന്നെയും ടിക്കറ്റ് നോക്കുന്നത് കണ്ടു പരിശോധകന്‍ തിരിച്ചു ചെന്നു. സര്‍, നിങ്ങള്‍ വിഷമിക്കേണ്ട
ഐന്‍സ്റ്റീന്‍ പറഞ്ഞു, പക്ഷെ എനിക്ക് വിഷമം ഉണ്ട്, ഞാന്‍ എങ്ങോട്ടാണ് പോകുന്നതെന്ന് എനിക്കറിയില്ല, ടിക്കറ്റ് കിട്ടാതെ ഞാന്‍ എവിടെ ഇറങ്ങും ?
*******************************************
4.) ഐന്‍സ്റ്റീന്‍ ആപേക്ഷിക സിദ്ധാന്തം കണ്ടു പിടിച്ചതിനു ശേഷം കുറെ കലാശാല കളില്‍ ആ തത്വം വിശദീകരിക്കാന്‍ പ്രസം ഗിച്ചു നടന്നു. അദ്ദേഹത്തിന്റെ ഡ്രൈവര്‍ സ്ഥിരമായി അവസാനത്തെ ബെഞ്ചില്‍ ഇരുന്നു പ്രസംഗം കേള്‍ക്കുന്നുണ്ടായിരുന്നു. കുറെ പ്രസംഗങ്ങള്‍ കഴിഞ്ഞപ്പോള്‍ ഡ്രൈ വര്‍ പറഞ്ഞു : സര്‍ ഞാന്‍ നിങ്ങളുടെ പ്രസംഗം എത്ര തവണ കേള്‍ക്കുന്നു. എനിക്ക് നിങ്ങളെപ്പോലെ തന്നെ അവത രിപ്പിക്കാന്‍ കഴിയും .
ശരി എങ്കില്‍ നമ്മള്‍ അടുത്തു പോകുന്നയി ടത്തില്‍ എന്നെ ആരും തിരിച്ചറിയുകയില്ല. എനിക്ക് പകരം താന്‍ സംസാരിച്ചു കൊള്ളൂ.
ഡ്രൈവര്‍ സുന്ദരമായി പ്രസംഗിച്ചു.
അവസാനം ഒരാള്‍ എഴുനേറ്റു ആപേക്ഷിക സിദ്ധാന്തത്തെക്കുരിച്ചു ഒരു വിഷമിപ്പിക്കുന്ന ചോദ്യം ചോദിച്ചു.
ഡ്രൈവര്‍ സമ ചിത്ത വിടാതെ പറഞ്ഞു: ഓ അത് ലളിതമായ ചോദ്യമല്ലേ, എന്റെ ഡ്രൈവര്‍ മതി അതിനു ഉത്തരം പറയാന്‍ , അയാള്‍ അവസാനത്തെ ബെഞ്ചില്‍ ഇരുന്ന ഐന്‍സ്റ്റീനേ ചൂണ്ടിക്കാണിച്ചു പറഞ്ഞു. ഐന്‍സ്റ്റീന്‍ സുന്ദരമായി ആ ചോദ്യത്തിന് ഉത്തരം കൊടുത്തു....mohandas

No comments: