Saturday, March 28, 2020

കഥയല്ലിത് 2010 ൽ ചിലിയിൽ സംഭവിച്ചത്.
മൈനിൽ 2800 അടി താഴ്ചയിൽ 33 തൊഴിലാളികൾ ടണൽ ഇടിഞ്ഞ് കുടുങ്ങി. ഇവർ പാറ ഇടിഞ്ഞ് വീണതിൽ പെട്ട് മരിച്ചോ അതോ കുടുങ്ങിയോ എന്ന് അറിയാതെ രാജ്യം മുഴുവൻ ദുഃഖത്തിലായി.
ടണലിന്റെ ഉള്ളിലൂടെ റെസ്ക്യൂ വർക്കേഴ്സ് പോയി, പക്ഷേ പകുതി എത്തിയപ്പോൾ പാറവീണ് ടണൽ മുഴുവൻ അടഞ്ഞു.   എത്ര ദൂരം പാറയുണ്ട് എന്ന് പോലും അറിയാൻ ആവാത്ത അവസ്ഥയിൽ. അപ്പോഴേക്കും 15 ദിവസം പിന്നിട്ടു. കുടുംബം ജനങ്ങൾ എല്ലാം സ്ഥലത്ത് തന്നെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാഴ്ച.
ടണല്ലിന്റെ പല സ്ഥലങ്ങളിൽ ഡ്രിൽ ചെയ്തു നോക്കാൻ തീരുമാനിച്ചു.
പലതും 2800 അടി താഴ്ചയിൽ പോകാനാവാതെ ഉപേക്ഷിച്ചു.
30ദിവസം പിന്നിട്ടു, കുടുംബം ജനങ്ങൾ പ്രതീക്ഷ നശിച്ച അവസ്ഥയിൽ.
31ന്നാം ദിവസം ഡ്രിൽ പൊക്കിയപ്പോൾ ഡ്രില്ലിന്റെ അറ്റത്ത് മഞ്ഞ പെയിന്റ് കണ്ടു, നോക്കിയപ്പോൾ കടലാസ് തിരികി വച്ചിരിക്കുന്നു. 33 പേർ എന്ന്.
ആഹ്ളാദം പ്രകടിപ്പിച്ച് കുടുംബം ജനങ്ങൾ ആകോഷമാക്കി. എന്നാൽ  2800 അടി താഴ്ചയിൽ നിന്നും പുറത്തു കൊണ്ടു വരൽ അസാധ്യം.
35ആം ദിവസം അമേരിക്കയിൽ നിന്നും ഒരു ഡ്രില്ലിങ്ങ് വിദഗ്ദ്ധൻ സഹായവുമായി വന്നു.
ഡ്രൽ ഹോളിലൂടെ ക്യാമറ ഇറക്കി 33 പേരേയും കണ്ടു.
കൂര കൂരിരുട്ടിൽ 33 പേർ, ഭക്ഷണം ഇല്ല വെള്ളം ഇല്ല, വെള്ളിച്ചം ഇല്ല.
ഡ്രിൽ ഹോൾ ഒരാളുടെ വ്യാപത്തിയിൽ ആക്കുക വളരെ ശ്രമകരമായ ജോലിയാണ്.. എപ്പോൾ വേണമെങ്കിലും പാറ ഇടിഞ്ഞ് എല്ലാവരും മരിക്കാം.
65 ആം ദിവസം ഒരു മനുഷ്യന് കയറി ഞെരിഞ്ഞ് നിക്കാവുന്ന ഹൊൾ ഉണ്ടാക്കി.
2800 അടിയിൽ നിന്നും ഒരാളെ പുറത്ത് എത്തിക്കാൻ 30 മിനിറ്റ് സമയം വേണം.
ഇരുപത്തി രണ്ട് മണിക്കൂർ എടുത്തു അവസ്സാനത്തെ ആളെ പുറത്ത് എടുക്കാൻ.
ഏതാണ്ട് 70 ദിവസം 2800 അടി താഴ്ചയിൽ 33 പേർ ഭക്ഷണം വെള്ളം കിട്ടാതെ കൂരിരുട്ടിൽ ജീവനുവേണ്ടി കാത്തിരുന്നു. അവസ്സാനം അവർ രക്ഷപ്പെട്ടു.
അതിന്റെ നൂറിൽ ഒരംശം പോലും നമുക്ക് ഇപ്പൊൾ ബുദ്ധിമുട്ടില്ല..
ജീവൻ രക്ഷിക്കാൻ നമ്മുക്ക് ഇന്ന് കുടുംബത്തോടെ, ടീവിയും ഫോണും കംപ്യൂട്ടറും കണ്ട് ഇരിക്കാം..
അനുസരിക്കൂ സർക്കാരിന്റെ നിയന്ത്രണം.

  1. ഇല്ലെങ്കിൽ പിന്നെ ജീവനുവേണ്ടി കേഴുന്നു അവസ്ഥയിൽ ആവും..

No comments: