Tuesday, May 05, 2020

*കൈലാസനാഥൻ -234*


____________________________


*പരമശിവൻ സൃഷ്ടിച്ച വീണ*


 ശ്രീപാർവ്വതിദേവി തന്റെ വളയണിഞ്ഞ കൈകൾ മാറിൽ ചേർത്ത് നിദ്രയിലാണ്ടപ്പോൾ ശ്വാസത്തിന്റെ ഉയർച്ച താഴ്ചക്കനുസരിച്ച് തങ്കവളകൾ മൃദുമന്ത്രണം പുറപ്പെടുവിപ്പിച്ചുകൊണ്ടിരുന്നു. സംഗീതാത്മകമായ പാർവ്വതിദേവിയുടെ നിദ്രാരൂപം മഹാദേവന്റെ മനസ്സിൽ നിത്യസംഗീതത്തിന്റെ ആനന്ദം നൽകി മായാതെനിന്നു. ദേവിയുടെ ശയനരൂപത്തിൽനിന്നും സംഗീതധ്വനി ഉണർത്തുന്ന ഒരു വസ്തു സൃഷ്ടിക്കണമെന്ന് പരമശിവൻ ആഗ്രഹിച്ചു. ഭഗവാൻ യോഗദക്ഷിണാമൂർത്തിധ്യാനരൂപം പൂണ്ടു. 

ആ ധ്യാനാവസ്ഥയിലും ദേവിയുടെ ശയനരൂപം മഹാദേവന്റെ മനസ്സിൽ മായാതെ തെളിഞ്ഞുനിന്നു. അങ്ങനെ രുദ്രവീണ സൃഷ്ടിച്ചു. പരമശിവൻ ആ രുദ്രവീണ കൈകളിലേന്തി തന്ത്രികൾ ഉണർത്തി. ഭഗവാന്റെ ആ രൂപത്തെ 'വീണാ ദക്ഷിണമൂർത്തി' എന്നറിയപ്പെടുന്നു.

ശ്രുതിലയസമന്വിതമാണ് വീണ. ശ്രുതി പാർവ്വതിദേവിയും ലയം ശ്രീപരമേശ്വനുമാകുന്നു. 

പരമേശ്വര ധ്യാനത്തിൽ നിന്നും പിറവികൊണ്ട വീണ മഹാദേവൻ ബ്രഹ്മാവിന് നൽകുകയും ബ്രഹ്മാവ് സരസ്വതിദേവിക്ക് നൽകുകയും ചെയ്തു. സരസ്വതീദേവിയുടെ ആരാധനാചിഹ്നം കൂടിയാണ് വീണ. വീണയെ ശുദ്ധസംഗീതത്തിന്റെ മാതാവായി കണക്കാക്കിയ സരസ്വതീദേവി ത്രിലോകസഞ്ചാരിയായ നാരദരെ മികച്ച വീണാവാദകനാക്കുകയും ചെയ്തു. 

ശിവശക്തിയുടെ അംശസമന്വിതരൂപമാണ് വീണ.

*കൊട്ടിയൂർക്ഷേത്രഎെതിഹ്യം*


ദക്ഷയാഗവുമായി ബന്ധപ്പെട്ടാണ് ഈ ക്ഷേത്രത്തിന്റെ ഐതിഹ്യങ്ങൾ മുഴുവനും. പരശുരാമ കഥകൾ ഈ ക്ഷേത്രവുമായുളള പ്രസക്തി പകരുന്നുണ്ട്. ദക്ഷപ്രജാപതി നടത്തിയ യാഗത്തിൽ മകളായ ദാക്ഷായണിയെയും ജാമാതാവായ പരമശിവനെയും ക്ഷണിച്ചില്ല. യാഗം കാണണമെന്ന ദാക്ഷായണിയുടെ ആഗ്രഹത്തിന് ശ്രീമഹാദേവൻ അനുഗ്രഹം നൽകി. ദക്ഷൻ യാഗ സ്ഥലത്ത് ദാക്ഷായണിക്ക് വിലക്ക് ഏർപ്പെടുത്തി. ഈ അപമാനം സഹിക്കാതെ ദാക്ഷായണി യാഗ കുണ്ഡലത്തിലേക്ക് എടുത്തു ചാടി. ഈ യാഗ ഭൂമിയാണത്രെ അക്കരെ കൊട്ടിയൂർ. കലിബാധിക്കാൻ തുടങ്ങിയ ഈ യാഗ ഭൂമിയെ പരശുരാമൻ രക്ഷിച്ചുവെന്ന് ഐതിഹ്യം. കലിയെ പരശുരാമൻ വധിക്കാൻ ഒരുങ്ങിയെങ്കിലും ത്രിമൂർത്തികൾ അതിൽ നിന്നും പിന്തിരിപ്പിച്ച് കലിയെ രക്ഷപ്പെടുത്തിയത്രേ. വൈശാഖ കാലത്ത് (ഇവിടത്തെ ഉത്സവകാലം) ത്രിമൂർത്തി സാന്നിദ്ധ്യം ഇവിടെ ഉണ്ടാകുമെന്ന് പരശുരാമന് ത്രിമൂർത്തികൾ ഉറപ്പ് നൽകി. അതിനാൽ ഉമാ മഹേശ്വരന്മാരുടെ സാന്നിദ്ധ്യത്തോടൊപ്പം ത്രിമൂർത്തികളുടെ അനുഗ്രഹവും പരശുരാമന്റെ അനുഗ്രഹവും ലഭിക്കുമെന്നുളളതാണ് ഇവിടത്തെ സവിശേഷത. പരശുരാമൻ പൂജകളും സൽകർമ്മങ്ങളും നടത്തിയപ്പോൾ ദുർവ്വാസാവിനെവിട്ട് വിശ്വാമിത്രൻ മുടക്കിയെന്നും ഐതീഹ്യമുണ്ട്. വളരെ കാലങ്ങൾക്കുശേഷം നായാട്ടിനു വന്ന കുറിച്യാരാണ് പിന്നീട് ഒരു കല്ലിൽ. ദേവസാന്നിദ്ധ്യം കണ്ടെത്തിയതത്രെ. കല്ലിൽ ആയുധം മൂർച്ച വരുത്താൻ ഉരച്ചപ്പോൾ കല്ലിൽ രക്തം കാണുകയും അത് കണ്ടയാൾ അമ്പരന്ന് പടിഞ്ഞാറ്റെ നമ്പൂതിരിയെ വിവരം അറിയിച്ചപ്പോൾ വാബലിപുഴയിൽ നിന്നും കൂവള കുമ്പിളിൽ വെളളം കൊണ്ടു വന്ന് അഭിഷേകം നടത്തുകയാണത്രെ ഉണ്ടായത്.

ഈ ഐതിഹ്യ കഥകൾ അടുത്തറിയാൻ ദേവപ്രശ്ന ചിന്ത ചെയ്തപ്പോൾ‌ ആ കല്ല് സ്വയം ഭൂ ശിവലിംഗമാണെന്നു തിരിച്ചറിയുകയും തുടർന്ന് ഇന്നു കാണുന്ന രീതിയിൽ വികസനം വരികയും ചെയ്തു. ഇവിടത്തെ ദർശനം രണ്ടു വിധത്തിലാണ്. അക്കരക്കൊട്ടിയൂരും ഇക്കരെകൊട്ടിയൂരും ദാക്ഷായണി പുഴക്കരയിലെ തീർത്ഥാടന കേന്ദ്രങ്ങൾ. വൈശാഖകാലമായ ഇടവത്തിലെ ചോതി നാൾ മുതൽ മിഥുനത്തിലെ ചിത്തിര വരെയുളള 27 ദിവസമാണ് അക്കരെ പ്രവേശനകാലം. ഇക്കരെ എക്കാലവും ദർശനം നടത്താം. ബാക്കി 11 മാസം അക്കരെ ക്ഷേത്രത്തിൽ മനുഷ്യന് പ്രവേശനം നിഷിദ്ധമാണ്. ഈ സമയത്ത് ദേവതകൾ ഇവിടെ പൂജ നടത്തുന്നു എന്നാണ് വിശ്വാസം. ഭണ്ഡാരം എഴുന്നളളത്തു നാൾ മുതൽ ഉത്രാടം നാൾ വരെ ദേവന്മാരുടെ ഉത്സവം. തിരുവോണം മുതൽ ആയില്യം വരെ മനുഷ്യരുടെ ഉത്സവം. മകം മുതൽ ഭൂതഗണ ഉത്സവം എന്നിങ്ങനെയാണു സങ്കല്പം.

*നെയ്യാട്ടവും ഓടയും അഗ്നിയും*

നെയ്യമൃത് അവകാശികൾ സമർപ്പിക്കുന്ന പശുവിൻ നെയ്യ് ബിംബത്തിൽ അഭിഷേകം ചെയ്യുന്നു. ഭക്തിനിർഭരമായ ചടങ്ങാണു നെയ്യാട്ടം. ഇടവത്തിലെ ചോതി നാളിലാണു നെയ്യമൃത് അഭിഷേകം. ചാതിയൂർമഠത്തിൽ നിന്ന്‌ എഴുന്നളളിച്ചു കൊണ്ടുവരുന്ന ഓടയും അഗ്നിയുമാണു യാഗോത്സവത്തിനു ചോതി ദീപം തെളിയിക്കാനുപയോഗിക്കുന്നത്. ഓടയും അഗ്നിയും എഴുന്നളളന്നതും നെയ്യാട്ടുദിനത്തിലാണ്. ഓരോ വർഷവും യാഗോത്സവം സമാപിച്ച ശേഷം സ്വയം ഭൂവിഗ്രഹത്തെ അഷ്ടബന്ധം കൊണ്ടു മറയ്ക്കുകയാണു പതിവ്. അടുത്ത വർഷം ഉത്സവനാന്ദി കുറിച്ചുകൊണ്ട് ഈ അഷ്ടബന്ധം തുറക്കലാണു നാളം തുറക്കൽ.

ഭഗവദ്‌ വിഗ്രഹത്തിൽ ഒരു വർഷം അലിഞ്ഞിരിക്കുന്ന അഷ്ടബന്ധം പ്രസാദമായി ഭക്തർക്കു നൽകുന്നു. ഇത് ഏറെ ഔഷധമൂല്യമുളളതാണ്. ഭക്തർക്ക് ഇത് നൽകുന്നതാണ് അത് കാരണം ഏതു മാറാവ്യാധിക്കും ഇത് ഉത്തമമായി മാറുകയും ചെയ്യും. കൊട്ടിയൂരിലെ അവിസ്മരണീയമായ കാഴ്ചയാണ് ഇളനീർ കുലകളുടെ സമർപ്പണവും ഇള നീരാട്ടവും. വ്രതമെടുത്ത് ഭക്ത്യാദരവോടെ കാവുകൾ കെട്ടി അതിൽ ഇളനീർ കെട്ടി ചുമലിലേന്തി കൊട്ടിയൂരപ്പന്റെ പ്രാർത്ഥനയോടെ ഭക്തർ നീങ്ങുന്നത് വേറിട്ട കാഴ്ചയാണ്. ഇവിടെ ഇളനീരാട്ടതിന് സാധാരണ ഭക്തർക്കോ പൂജാരിമാർക്കോ സാധ്യമല്ല. ചില പാരമ്പര്യ അവകാശികൾക്കു മാത്രമേ സാധിക്കൂ.

*ഉപദേവന്മാർ:*

ഒട്ടേറെ ഉപദേവീദേവന്മാരുടെ ചൈതന്യമുണ്ട്‌ ഇവിടെ. ഗണപതി, ദക്ഷിണമൂർത്തി എന്നീ സ്ഥാനങ്ങൾ മണിത്തറയ്ക്കു സമീപത്തുണ്ട്. ഭണ്ഡാര അറയിലാണ് മണിത്തറ ചപ്പാരം ക്ഷേത്രത്തിലെ ദേവിമാർ കുടികൊളളുന്നത്.

*സന്താനദായകിയായ ദാക്ഷായണി:*

ഇവിടെ ചാക്യാർകൂത്ത് നേർച്ചയായി നടത്തുന്നതു (മഞ്ഞ വിലാസം കൂത്താണ് ഇവിടത്തെ ചാക്യാർ കൂത്ത്) സന്താന ഭാഗ്യത്തിന് നല്ലതാണ്. പലർക്കും ഒരുമിച്ചാണ് കൂത്തു നടത്തുന്നത്. തുമ്പപ്പൂമാല ചാർത്തിയാൽ മംഗല്യതടസ്സം നീങ്ങാനും ദീർഘമംഗല്യത്തിനും നല്ലതാണ്.

*ശയനപ്രദക്ഷിണം:*

ഇഷ്ടകാര്യസിദ്ധിക്കു ശയനപ്രദക്ഷണം ഇവിടെ നടത്തുന്നത് ഏറെ ഉത്തമമാണ്. തിരുവൻചിറയിലെ ചെളിവെളളത്തിലൂടെയാണ് ശയന പ്രദക്ഷിണം വയ്ക്കുന്നത്. മാറാദുരിതങ്ങൾക്ക് ആൾരൂപം ഒഴിപ്പിക്കൽ എന്ന ചടങ്ങ് മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഇവിടെയുണ്ട്‌. അതിരാവിലെ 7 മണിക്കു തന്നെ എത്തി വഴിപാടുകൾക്ക് രസീതെഴുതേണ്ടതാണ്. കുടം ഒഴിപ്പിക്കൽ അതിവിശിഷ്ടമാണ്. രാവിലെ 8 മണിയോടെ രസീതെഴുതിയാൽ മാത്രമേ ഈ വഴിപാടു നടത്താൻ സാധിക്കൂ. ജന്മാന്തര ദുരിതമോചനവും ധനവർ‌ധനയും അഷ്ടൈശ്വര്യങ്ങളും ലഭിക്കും. സ്വർണ്ണക്കുടത്തിൽ ഐശ്വര്യവും, വെളളിക്കുടത്തിൽ ദുരിതനിവൃത്തിയുമാണ്. ഓരോ നേർച്ചക്കാരന്റെയും പേരു ചൊല്ലി ഒട്ടനവധി പൂജാരിമാരും എഴു തന്ത്രിമാരും സാമൂതിരിയും നേർച്ചക്കാരുടെ ഐശ്വര്യത്തിനുവേണ്ടി ഭഗവാനോട് ഉറക്കെ പ്രാർത്ഥിച്ചു നടത്തുന്ന വഴിപാടാണിത്.

*ക്ഷേത്ര ഫോൺ:* 
*0490 – 2430234, 2430434*.

*കൊട്ടിയൂര്‍ ക്ഷേത്രത്തിലെ ആചാരങ്ങള്‍*


വര്‍ഷകാലം ആരംഭിക്കുന്നതോടെ മലയാളക്കരയില്‍ ഉത്സവങ്ങളൊക്കെ തീരും, കൊടും മഴയില്‍ ഉത്സവം കൂടാന്‍ ആരാ വരിക? എന്നാല്‍ കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ അങ്ങനെയല്ല കാര്യങ്ങള്‍. കൊടും മഴയത്താണ് ഇവിടെ ഉത്സവം നടക്കുക. കൊടും മഴയില്‍ കുട ചൂടി വെള്ളത്തിലൂടെ പ്രദക്ഷിണം വച്ചാണ് ഇവിടുത്തെ പ്രതിഷ്ടയില്‍ തൊഴുക.

കണ്ണൂര്‍ ജില്ലയില്‍, തലശ്ശേരിയില്‍ നി‌ന്ന് 64 കിലോമീറ്റര്‍ അകലെ വയനാട് ജില്ലയോട് ചേര്‍ന്ന് കിടക്കുന്ന ഒരു മലയോര ഗ്രമമാണ് കൊട്ടിയൂര്‍. കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ്, ഇരിട്ടി, വയനാട് ജില്ലയിലെ മാനന്തവാടി എന്നീ ടൗണുകളില്‍ നിന്ന് കൊട്ടിയൂരിലേക്ക് വളരെ എളുപ്പത്തില്‍ എത്തിച്ചേരാം.

*വൈശാഖ മാഹോത്സവം*

ബാവലിപ്പുഴയുടെ അക്കരെ സ്ഥിതി ചെയ്യുന്ന അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തിലെ വൈശാഖ മഹോത്സവം ആരംഭിക്കുന്നത് ഇടവ മാസത്തിലെ ചോതി നാളിലാണ്. മിഥുന മാസത്തിലെ ചിത്തിര വരെ 27 നാളുകള്‍ നീണ്ടുനില്‍ക്കുന്നതാണ് ഇവിടുത്തെ ഉത്സവം.

*കൊട്ടിയൂര്‍ ക്ഷേത്രം*

വയനാടന്‍ മലനിരകളില്‍ നിന്ന് ഉത്ഭവിക്കുന്ന ബാവലി പുഴയുടെ തീരത്താണ് കൊട്ടിയൂര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇക്കരെ കൊട്ടിയൂര്‍ അക്കരെ കൊട്ടിയൂര്‍ എന്നിങ്ങനെ രണ്ട് ക്ഷേത്രങ്ങള്‍ ഇവിടെയുണ്ട്. ഇവിടെ വച്ചാണ് ദക്ഷന്‍ യാഗം നടത്തിയെതെന്നാണ് ഐതിഹ്യം.

*അക്കരെ കൊട്ടിയൂര്‍*

അക്കരെ കൊട്ടിയൂരില്‍ ക്ഷേത്രമില്ല. ബാവലിപ്പുഴയുടെ ഭാഗമായ തിരുവഞ്ചിറ എന്ന ചെറിയ ജലാശയത്തിന് നടുവില്‍ ശിവലിംഗവും പരാശക്തിയുടെ ആസ്ഥാനമായ അമ്മാറക്കല്ലു തറയുമാണ് ഇവിടെയുള്ളത്. വൈശാഖ മഹോത്സവം നടക്കുമ്പോള്‍ മാത്രമേ ഇവിടേയ്ക്ക് പ്രവേശനമുള്ളു.

ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എല്ലാ ജാതിയില്‍പ്പെട്ട ആളുകള്‍ക്കും ഇവിടെ അവകാശങ്ങള്‍ ഉണ്ടെന്നതാണ്. വനവാസികള്‍ മുതല്‍ ബ്രാഹ്മണര്‍ വരെയുള്ളവരാണ് ഈ ക്ഷേത്രത്തിലെ ചടങ്ങുകള്‍ നടത്തുന്നത്. എന്നാല്‍ ബ്രാഹ്മണ സ്ത്രീകള്‍ക്ക് ഇവിടെ പ്രവേശനമില്ല.

*ദക്ഷിണ കാശി*

ദക്ഷിണ കാശി എന്നാണ് കൊട്ടിയൂര്‍ ക്ഷേത്രം അറിയപ്പെടുന്നത്. വടക്കുംകാവ്, വടക്കീശ്വരം, തൃച്ചെറുമന്ന എന്നീ പേരുകളിലും ഈ ക്ഷേത്രം അറിയപ്പെടുന്നുണ്ട്.

*തിരുവഞ്ചിറ*

ബാവലിപ്പുഴയുടെ ഭാഗമായ തിരുവഞ്ചിറ എന്ന അരുവിയുടെ നടുവിലാണ് ശിവലിംഗം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ശിവ ലിംഗം സ്വയംഭൂ ആയതാണെന്നാണ് വിശ്വാസം.

*അമ്മാറക്കല്ല്*

ശിവ പത്നിയായ പരാശക്തിയുടെ സ്ഥാനമാണ് അമ്മാറക്കല്ല് എന്ന് അറിയപ്പെടുന്നത് തിരുവഞ്ചിറയില്‍ തന്നെയാണ് അമ്മാറക്കല്ല് സ്ഥിതി ചെയ്യുന്നത്.

*വൈശാഖ മഹോത്സവം*

ഇടവമാസത്തിലെ ചോതി നക്ഷത്രം തൊട്ട് മിഥുന മാസത്തിലെ ചിത്തിര നക്ഷത്രം വരെയാണ് ഇവിടെ വിശാഖ മഹോത്സവം നടക്കുന്നത്. ഈ സമയങ്ങളില്‍ മാത്രമേ ഇവിടെ ക്ഷേത്ര ചടങ്ങുകള്‍ ഉണ്ടാകുകയുള്ളു.

*മഠത്തില്‍ വരവ്*

ശുദ്ധിയോടെ കൊണ്ടു വരുന്ന നെയ്യ് സ്വയംഭൂലിംഗത്തില്‍ അര്‍പ്പിക്കുന്നതോടെയാണ് ഉത്സവം ആരംഭിക്കുന്നത്. കോഴിക്കോട് കുറ്റ്യാടി മരുതോങ്കരയിലെ ജാതി മഠത്തില്‍ നിന്ന് അഗ്നിയും, വയനാട്ടിലെ തലപ്പുഴയ്ക്കടുത്ത് നിന്ന് വാളും എഴുന്നെളളിച്ച് ഉത്സവ സ്ഥലത്തെത്തിക്കുന്നു.

*സ്ത്രീകള്‍ക്ക് പ്രവേശനം*

വിശാഖം നാളില്‍ തിരുവാഭരണങ്ങള്‍, സ്വര്‍ണ്ണ, വെള്ളിപ്പാത്രങ്ങള്‍ എന്നിവ സകല വാദ്യാഘോഷത്തോടെയും എഴുന്നെള്ളിച്ച് ക്ഷേത്രത്തിലെത്തിക്കുന്നു. ഇതോടെ പൂജാദികര്‍മ്മങ്ങള്‍ ആരംഭിക്കുന്നു. ഇതിനുശേഷം മാത്രമേ സ്ത്രീകള്‍ക്ക് ക്ഷേത്ര സന്നിധിയില്‍ പ്രവേശിക്കാന്‍ അനുവാദമുള്ളൂ.

*കയ്യാലകള്‍*

ഉത്സവകാലത്തേയ്ക്ക് മാത്രം കാട്ടുപുല്ലും മുളയും കൊണ്ടു പര്‍ണശാലകള്‍ നിര്‍മ്മിക്കുന്നു. കൂടാതെ വിവിധ സ്ഥാനികളുടെയും തന്ത്രിമാരുടെയും കയ്യാല കളാണ് ഇവിടെയുള്ളത്. മറിച്ച് ഇവിടെ സ്ഥിരമായ ഒരു ക്ഷേത്രമില്ല.

*തീര്‍ത്ഥാടനം*

ബാവലിപ്പുഴയില്‍ കുളിച്ച് തിരുവിഞ്ചിറയിലൂടെ മണിത്തറയിലെത്തി പ്രതിഷ്ഠകളെല്ലാം വലം വച്ച് തൊഴുത്. വഴിപാടുകളര്‍പ്പിച്ച് പ്രസാദം വാങ്ങുകയും ഭണ്ഡാരം പെരുകുകയും ചെയ്താല്‍ തീര്‍ത്ഥാടനം കഴിഞ്ഞു.

*ചടങ്ങുകള്‍*

ഇളനീര്‍വെപ്പ്, ഇളനീരാട്ടം, അഷ്ടമി ആരാധന, രേവതി ആരാധന, രോഹിണിയാരാധന, കലംവരവ്, കലശപൂജ, കലശാട്ട് എന്നിവയാണ് മറ്റു പ്രധാന ചടങ്ങുകള്‍.

*ഓടപ്പൂവ്*

കൊട്ടിയൂര്‍ ഇത്സവത്തില്‍ പങ്കെടുത്തതിന്റെ അടയാളമായിട്ടാണ് ആളുകള്‍ ഓടപ്പൂവുകള്‍ വാങ്ങുന്നത്. ദക്ഷന്റെ താടിയുടെ പ്രതീകമാണ് ഓടപ്പൂവുകള്‍.

*താടി പ്രസാദമായി നല്‍കുന്ന* 
*അക്കരെ കൊട്ടിയൂര്‍*

ക്ഷേത്രസങ്കല്പത്തിനും ക്ഷേത്രാരാധനയ്ക്കും പുതിയ മാനം കൈവരുത്താൻ ഈ ക്ഷേത്രമില്ലാ ക്ഷേത്രത്തിനു സാധിച്ചിട്ടുണ്ട് സമാനതകളില്ലാത്ത ആചാരാനുഷ്ഠാനങ്ങൾപോലെ ഇവിടത്തെ പ്രസാദത്തിനുമുണ്ട് പ്രത്യേകത . കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് എത്തിച്ചേരുന്ന തീർത്ഥാടകർക്ക് പ്രസാദമായി ലഭിക്കുന്നത് താടിയുടെ രൂപത്തിലുള്ള ഓടപ്പൂവാണ്. ഐശ്വര്യത്തിന്റെ പ്രതീകമായാണ് ഓടപ്പൂവിനെ ഭക്തജനങ്ങൾ കണക്കാക്കുന്നത്. വീടുകളിലും വാഹനങ്ങളിലും ഐശ്വര്യവർദ്ധനയ്ക്കായി ഇതു തൂക്കിയിടുന്നു.

*ഓടപ്പൂ പ്രസാദവുമായി നല്‍കുന്നതിനു പിന്നിലെ ഐതീഹ്യം* 


ഇങ്ങനെ. പരമശിവന്റെ ഭാരൃ സതിയുടെ പിതാവായ ദക്ഷൻ പ്രജാപതിമാരുടെ സമ്മേളനത്തിനായി എത്തി. മുനിമാരും ദേവന്മാരും എഴുന്നേറ്റുനിന്നു ദക്ഷനെ വണങ്ങി. എന്നാൽ പരമശിവൻ ഇരുന്നിടത്തുനിന്ന് അനങ്ങിയില്ല. ഇതിൽ കുപിതനായ ദക്ഷൻ സദസ്സിൽ വച്ച് ശിവനെ നിന്ദിച്ചു. ദേവന്മാരോടൊപ്പം യാഗപ്രസാദം കഴിക്കുന്നതിൽനിന്നും ദക്ഷൻ ശിവനെ വിലക്കി. ശിവൻ ദക്ഷനെ ശപിച്ചു. ഭഗവത് മഹത്വമറിയാത്ത ദക്ഷൻ ആടിന്റെ മുഖമായി നടക്കാൻ ഇടവരട്ടെ എന്നായിരുന്നു ശാപം. 
ദക്ഷൻ തന്റെ ശാപമുക്തിക്കുവേണ്ടി ബൃഹസ്പതിസവമെന്ന യാഗമാരംഭിച്ചു. ലോകത്തെ മഹാത്മാക്കളെയെല്ലാവരേയും ക്ഷണിച്ചു. പത്‌നീസമേതം ദേവന്മാർ യാഗസ്ഥലത്തേക്ക് പുറപ്പെടുന്ന വിവരം ശിവപത്‌നിയായ സതിയുമറിഞ്ഞു. യാഗത്തിനു തന്നെയും കൂട്ടി പോകണമെന്ന് സതി ശിവനോട് അപേക്ഷിച്ചു. എന്നാൽ പരമശിവൻ മിണ്ടിയില്ല.

സതി ശിവന്റെ മനസലിയാൻ ന്യായവാദങ്ങൾ നിരത്തി. അച്ഛന്റെ ഗൃഹത്തിൽ മഹോത്സവമുണ്ടായാൽ ക്ഷണമില്ലാതെ പോകാം. പ്രജാപതിമാരുടെ സത്രത്തിൽ വച്ച് നിന്റെ അച്ഛൻ എന്നെ ആക്ഷേപിച്ചില്ലേ. അതൊന്നും ഞാൻ നിന്നോട് പറഞ്ഞിട്ടില്ല. അതിനാൽ നീ പോകരുത്. പോയാൽ നീ അപമാനിതയാകും. ദക്ഷപുത്രിയുടെ സ്ത്രീ സ്വഭാവം നിമിത്തം യാഗത്തിനു പുറപ്പെടുകതന്നെ ചെയ്തു. ശിവപാർഷദന്മാർ അവരെ അനുഗമിച്ചു. യജ്ഞശാലയിലെത്തിയ സതിയെ ദക്ഷൻ ഗൗനിച്ചില്ല.

അച്ഛന്റെ അപമാനം സതി സഹിച്ചെങ്കിലും യജ്ഞത്തിലെ ഹവിർഭാഗം തന്റെ ഭർത്താവിനുവയ്ക്കാത്തതിനാൽ സതി കോപിച്ചുകൊണ്ടു പറഞ്ഞു; സർവാത്മാവായ ഭഗവാനോട് അച്ഛനല്ലാതെ മറ്റാരാണ് വിരോധം കാട്ടുക. അവരുടെ പാദം പോലും സ്പർശിക്കാൻ അത്തരക്കാർ അർഹരല്ല. വിശ്വബന്ധുവിനോടാണോ വിരോധം കാട്ടുന്നത്. അങ്ങയുടെ പുത്രിയായതിൽ ഞാൻ ലജ്ജിക്കുന്നു. അതിനാൽ ഞാൻ ഈ ശരീരം ഉപേക്ഷിക്കുന്നു. ശിവനെ മനസ്സിൽ ധ്യാനിച്ച് യക്ഷന്റെ യാഗാഗ്‌നിയിൽ സതി സ്വ ശരീരം ഹോമിച്ചു. സതി ദേഹതൃാഗം ചെയ്തുവെന്നറിീഞ്ഞ ശിവൻ കോപത്തോടെ തന്റെ ജട നിലത്തടിച്ചു.

അതിൽനിന്നും ഉഗ്രരൂപിയായ വീരഭദ്രർ പ്രത്യക്ഷപ്പെട്ടു. ശിവനിർദ്ദേശം കേട്ടയുടൻ വീരഭദ്രർ യാഗശാലയിലെ പ്രജാപതിമാരെയും ആക്രമിച്ചു. അഗ്‌നി കെടുത്തി യജ്ഞശാല പാടേ തകർത്തു. ഒടുവിൽ യജ്ഞാചാരൃൻ ഭൃഗുമുനിയുടെ താടി പറിച്ചെടുത്ത് എറിഞ്ഞു. ബാവലിപ്പുഴക്കക്കരെ കൊട്ടിയൂരിലെ തിരുവൻചിറയിലാണത്രേ താടിചെന്നു പതിച്ചത്. അങ്ങനെ യാഗത്തിന്റെ സ്മരണയ്ക്കും ഭൃഗുമുനിയുടെ താടിയാണെന്ന് സങ്കൽപ്പിച്ചുമാണ് ഭക്തജനങ്ങൾ ആദരപൂർവ്വം ഓടപ്പൂക്കൾ കൊണ്ടുപോകുന്നത്.

വയനാടൻ മലനിരകളിൽനിന്നാണ് ഓടപ്പൂവിനുവേണ്ട ഈറ്റ ശേഖരിക്കുന്നത്. ഓടപ്പൂ വിതരണം ചെയ്യാൻ ദേവസ്വത്തിന്റെ കീഴിലുള്ള സ്റ്റാളുകൾക്ക് പുറമെ പത്തിൽപരം കേന്ദ്രങ്ങളുണ്ട്. ഓടപ്പൂവിന്റെ നിർമ്മാണത്തിലുമുണ്ട് പ്രത്യേകത. പാകത്തിനു മുറിച്ചെടുത്ത ഈറ്റ വെള്ളത്തിലിട്ട് ചതച്ച് കമ്പിച്ചീർപ്പുകൊണ്ട് ചീകിയെടുക്കുന്നു. വീണ്ടും വെള്ളത്തിലിട്ട് സംസ്‌ക്കരിച്ചതിനുശേഷമാണ് പ്രസാദമാകുന്ന ഓടപ്പൂവാകുന്നത്. 30 രൂപയാണ് ഓടപ്പൂവിന്റെ വില.

ഓടപ്പൂനിർമ്മാണത്തിലൂടെ ഉത്സവകാലങ്ങളിൽ ജോലി ലഭിക്കുന്നത് ആയിരത്തിലധികം പേർക്കാണ്. ഉത്സവകാലങ്ങളിൽ വനം വകുപ്പ് നൽകുന്ന പ്രത്യേക അനുമതിയോടെയാണ് ഈറ്റ വെട്ടുന്നത്. കഴിഞ്ഞ വർഷത്തെ വൈശാഖോൽസവകാലത്ത് 25 ലക്ഷം രൂപയുടെ ഓടപ്പൂവ് വിറ്റഴിഞ്ഞിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു.  കൊട്ടിയൂർ ക്ഷേത്രത്തിൽ നടക്കുന്നത്. 28 ദിവസങ്ങളിലായാണ് ഉത്സവം.

ഭണ്ഡാരം എഴുന്നള്ളത്തുനാൾ മുതൽ ഉത്രാടം നാള്വവരെ ദേവന്മാരുടെ ഉത്സവം. തിരുവോണം മുതൽ ആയില്യം വരെ മനുഷ്യരുടെ ഉത്സവം. മകം മുതൽ ഭൂതഗണങ്ങളുടെ ഉത്സവം എന്നാണ് വിശ്വാസം. കണ്ണൂർ ജില്ലയുടെ കിഴക്ക്, വയനാട് ജില്ലയോട് ചേർന്നാണ് കൊട്ടിയൂർ. വളപ്പട്ടണം പുഴയുടെ കൈവഴിയായ ബാവലിപ്പുഴ കൊട്ടിയൂരിനെ രണ്ടായി മുറിക്കുന്നു. പുഴയുടെ തെക്കു ഭാഗത്താണ് ഇക്കരെ കൊട്ടിയൂർ ക്ഷേത്രം. ഇവിടെ സ്ഥിരം ക്ഷേത്രമുണ്ട്. വടക്കുഭാഗത്താണ് അക്കരെ കൊട്ടിയൂർ ക്ഷേത്രം. വൈശാഖ ഉത്സവം നടക്കുന്ന അക്കരെ കൊട്ടിയൂരിൽ ഉത്സവകാലത്തേക്ക് മാത്രമായി ക്ഷേത്രം കെട്ടിയുണ്ടാക്കും. ഉത്സവകാലത്ത് ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ പൂജകൾ ഉണ്ടാവില്ല.


*കാരിക്കോട്ടമ്മ - 05. 05.20* 

No comments: