Saturday, September 30, 2017

ശിവശക്തി മനുഷ്യരില്‍ - 2
ചെമ്പരത്തിപ്പൂവിന്റെ ഉള്ളിലുള്ള വെളുത്ത നൂല്‍പോലെ, നട്ടെല്ലിന്റെ ഉള്ളിലൂടെ സൂക്ഷ്മമായ ഒരു നാഡി, സുഷുമ്‌ന എന്ന പേരില്‍ താഴത്തെ അഗ്രഭാഗമായ മൂലാധാരം മുതല്‍ മുകളറ്റമായ സഹസ്രാരംവരെ നിലനില്‍ക്കുന്നു. ഈ സര്‍വ്വപ്രധാന നാഡിയില്‍ (6+1) ഏഴു നാഡീകേന്ദ്രങ്ങളുണ്ട്. മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം വിശുദ്ധി, ആജ്ഞ (നെറ്റിയില്‍ പുരികമധ്യത്തില്‍) എന്നിവയും ശീവസ്ഥാനമായ ശിരസ്സില്‍ (ഉച്ചിയില്‍) സഹസ്രാരവുമാണവ. ഇവയെ അതാതിന്റെ പേരില്‍ ചക്രങ്ങള്‍ എന്നു പറയപ്പെടുന്നു. മൂലാധാരം നാല് ഇതളുള്ള താമരപ്പൂവിനു തുല്യമായി താഴേക്കു തുറന്നിരിക്കുന്നു. മുകളിലേക്കുള്ള അഞ്ചു ചക്രങ്ങളും സുഷുമ്‌നയില്‍നിന്നും തുടങ്ങി സൂക്ഷ്മശരീരത്തിലൂടെ മുന്നോട്ടും പിന്നോട്ടും ഒരു ഫണല്‍പോലെ, ഏതാണ്ടൊരു നാഗസ്വരത്തിന്റെ ആകൃതിയില്‍ പുറംഭാഗത്ത് ഓറയുടെ ഉപരിതലത്തിേലക്കു തുറക്കപ്പെടുന്നു.
താമരയിതളിനു തുല്യമായ ഘടന വ്യത്യസ്ത (divisions)- എണ്ണത്തില്‍, മൂലാധാരത്തിന് നാല്, സ്വാധിഷ്ഠാനത്തിന് ആറ്, മണിപൂരകത്തിന് (നെഞ്ചുകുഴി സ്ഥാനം) പത്ത്, അനാഹതത്തിന് പന്ത്രണ്ട്, തൊണ്ടയിലുള്ള വിശുദ്ധിക്ക് 16, പൂരികമദ്ധ്യത്തിലുള്ള ആജ്ഞക്ക് രണ്ട് എന്ന എണ്ണമാണുള്ളത്. ഓറയുടെ പുറത്തേക്കു തുറക്കുന്ന ക്യാവിറ്റി(cavity)-യിലുള്ള ചക്രികള്‍, പല്‍ചക്രം പോലെ അര്‍ദ്ധവൃത്താകൃതിയില്‍ ഇടത്തോട്ടും വലത്തോട്ടും തിരിയുന്നു. അതിനാലാണ് ഇവയെ ‘ചക്ര’കള്‍ എന്ന് വിളിക്കുന്നത്. ഉച്ചിയിലുള്ള സഹസ്രാരപത്മത്തിന് ആയിരം ദളങ്ങളാണുള്ളത്, അവ മുകളിലേക്കു തുറന്നു, വിടര്‍ന്നു നില്‍ക്കുന്നു. പ്രപഞ്ചം നിറഞ്ഞുനില്‍ക്കുന്ന ഈശ്വരീയ ജീവശക്തിയെ സ്വീകരിക്കുന്ന പ്രധാന കേന്ദ്രമാണത്.
പരാശക്തിയായ ദേവി, സര്‍പ്പാകൃതിയില്‍ മൂന്നര ചുറ്റായി ചുറ്റി, കുണ്ഡലിനി എന്ന പേരില്‍ സുഷുമ്‌നാ നാഡിയുടെ താഴത്തെ, അറ്റത്തെ ദ്വാരത്തെ അടച്ചുകൊണ്ട് അതിസൂക്ഷ്മഭാഗത്തില്‍ തളര്‍ന്നു കിടക്കുന്നു. യോഗാസന-പ്രാണായാമ-ഹഠയോഗ-പ്രാര്‍ത്ഥനാ-ജപ-ധ്യാന സാധനകളിലൂടെ മൂലാധാരസ്ഥിതയായ ഈ ശക്തിവിശേഷത്തെ ഉണര്‍ത്തുന്നു.
കുണ്ഡലിനിയെ ഉണര്‍ത്തിയുണര്‍ത്തി സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞാചക്രങ്ങളിലൂടെ ഉയര്‍ത്തി, പ്രതിബന്ധങ്ങളായി നിന്നിരുന്ന ബ്രഹ്മഗ്രന്ഥി, വിഷ്ണുഗ്രന്ഥി, രുദ്രഗന്ഥി എന്നിവയേയുംകൂടി ഭേദിച്ച് സഹസ്രാരത്തിലെത്തി, സഹസ്രാരപത്മസ്ഥിതനായ (പരമപദം-ശിവപദമാണ്) പരമശിവനുമായി യോഗം ചെയ്യുന്നു. ശിവ-ശക്തിസംയോഗത്തിലൂടെ, അമൃതപ്ലവനമെന്ന പ്രക്രിയയിലൂടെ, അമൃതധാരയുണ്ടാകുകയും ശരീരത്തിലെ എഴുപത്തീരായിരം നാഡികളെയും നനച്ച്, ശുദ്ധീകരിച്ച്, ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.  ഈ പ്രക്രിയ പൂര്‍ണമാകുന്നതോടെ, പല വിധമായ യോഗസിദ്ധികള്‍ക്ക് ഒരാള്‍ ഉടമയായിത്തീരുന്നു. ഈ സ്ഥിതികളെപ്പറ്റി ആധുനികശാസ്ത്രം വിശദമായ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ബ്രെയിനിന്റെ റീഡിംഗ് സാധ്യമാക്കി. അതിനുള്ള സംവിധാനത്തെ EEG എന്നറിയപ്പെടുന്നു. ബ്രെയിനിന് ആല്‍ഫ, ബീറ്റ, തീറ്റ, ഡെല്‍റ്റ തുടങ്ങി പല നിലവാരങ്ങളുണ്ട്. മുമ്പ് സൂചിപ്പിച്ചതുേപാലെ മൂലാധാരസ്ഥിതിയായ ശക്തിയെ ഉണര്‍ത്തി ഉയര്‍ത്തി സഹസ്രാരത്തിലെത്തിച്ച് ശിവനുമായി യോഗം ചെയ്ത് ലയഭാവത്തില്‍ എത്തിച്ച് സമാധിസ്ഥനാകുമ്പോള്‍, ബ്രെയിനിന്റെ നിലവാരം ആല്‍ഫയില്‍നിന്നും ഡെല്‍റ്റ സ്‌റ്റേജിലെത്തുന്നു. അതിന്റെ റീഡിംഗ് ഇഇജി പ്രകാരം, 0.3 ീേ 3 ഇജട/ടലര ആകുന്നു. ഈ അവസ്ഥയില്‍ എന്‍ഡോമോര്‍ഫിന്‍ എന്ന ഒരു ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കപ്പെടുകയും ശരീരാവബോധം ഇല്ലാതാകുകയും, സകല ശാരീരിക വ്യാപാരങ്ങളും (metabolic activities)- ഇല്ലാതാകുകയും, വ്യക്തി ത്രികാലജ്ഞാനിയായി, കാലത്തെയും ജയിക്കുന്നു. ഈ അവസ്ഥയില്‍ അവര്‍ക്ക് പല ദര്‍ശനങ്ങളും അനുഭവങ്ങളും അഷ്ടസിദ്ധികളും ലഭ്യമാകുന്നു. ഇതു പെട്ടെന്ന് ലഭ്യമാകുന്നതല്ല. നിരന്തരമായ തപസ്സിലൂടെ നേടിയെടുക്കാന്‍ കഴിയുന്നതാണുതാനും. ഈ നിലവാരം കൈവരിച്ച അനേകം സംന്യാസിമാര്‍ ഇന്നും ഹിമാലയസാനുപ്രദേശങ്ങളിലെ ഗുഹകളില്‍ കാലത്തെ തോല്‍പ്പിച്ചുകൊണ്ട് ലോകനന്മക്കായി തപസ്സനുഷ്ഠിച്ചുവരുന്നുണ്ട്.
അടുത്തകാലത്തായി വ്യക്തി പരിവേഷ (സൂക്ഷ്മ- Human Energy Field) ശരീരത്തെയും വിരാട്/പ്രപഞ്ച Universal Energy Field-)- ) ശരീരത്തെയുംപറ്റി വളരെ വിശദമായ പഠനങ്ങള്‍ നടത്തപ്പെട്ടിട്ടുണ്ട്. ഇതിലൂടെ പ്രപഞ്ചവും മനുഷ്യനുമായുള്ള പരസ്പരബന്ധത്തെ, കൊള്ളക്കൊടുക്കകളെ സംശയാതീതമായി തെളിയിക്കപ്പെട്ടിരിക്കുന്നു. പ്രപഞ്ച പ്രതിഭാസങ്ങള്‍ക്കെല്ലാം ഉപരിയായ ആ പൊരുൡനെ, അന്വേഷിക്കുന്ന ശാസ്ത്രശാഖയാണ് ഓണ്‍ടോളജി. മെറ്റാഫിസിക്‌സ് എന്നും പറയാറുണ്ട്. ഭൗതികമായ ഫിസിക്‌സിനപ്പുറമുള്ള താത്വികസത്യത്തെ അന്വേഷിക്കുന്നു. മാറ്ററിന്റെ അടിസ്ഥാനമായ, ഏറ്റവും ചെറിയ ഭാഗമായക്വാണ്ടം, സ്വയം ചലനാക്തക ഊര്‍ജസംഘാതമാണ്. ഇത്തരം അനേകമായിരം ക്വാണ്ടങ്ങള്‍ ചേരുമ്പോഴാണ് മാറ്റര്‍ ഉണ്ടാകുന്നത്.
വിവിധ അതിവേഗത്തില്‍ ചലിക്കുന്ന ഈ ക്വാണ്ടങ്ങളും അവ ചേര്‍ന്നുണ്ടാകുന്ന മാറ്ററുകളും, നിയന്ത്രിക്കാനാളില്ലാതെയും തെറ്റാതെയും മാറ്ററിന്റെ ധര്‍മ്മ-കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നു. ഈ പ്രക്രിയക്ക് എല്ലാറ്റിനും ഉപരിയും, എല്ലാറ്റിലും നിലകൊള്ളുന്നതും, എല്ലാറ്റിനെയും നിയന്ത്രിക്കുന്നതുമായ ഒരു ശക്തി ആവശ്യമാണെന്ന് ശാസ്ത്രജ്ഞന്മാരും പറഞ്ഞുതുടങ്ങിയിട്ടുണ്ട്. അതിനെ മഹര്‍ഷിമാര്‍ ചൈതന്യമെന്നും പരാശക്തിയായ മായ, പ്രകൃതിയെന്നുമൊക്കെ പേരിട്ടു വിളിച്ചു.


ജന്മഭൂമി: http://www.janmabhumidaily.com/news713339#ixzz4uCwXeGtH

No comments: