Thursday, August 22, 2019

#കാമാഖ്യ_ക്ഷേത്രം...

ആസാമിലെ ഒരു ഹൈന്ദവ ക്ഷേത്രവും തീർഥാടനകേന്ദ്രവുമാണ് കാമാഖ്യദേവി ക്ഷേത്രം. ആസാമിലെ ഒരു നഗരമായ ഗുവഹാത്തിയുടെ പടിഞ്ഞാറൻ മേഖലയിൽ നീലാചൽ എന്ന കുന്നിൻ മുകളിലാണ് ഈ ക്ഷേത്രമന്ദിരം സ്ഥിതി ചെയ്യുന്നത്. പ്രാചീനമായ 51 ശക്തി പീഠങ്ങളിലൊന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്. ഈ ക്ഷേത്ര സമുച്ഛയത്തിൽ പ്രധാന ഭഗവതിയെ കൂടാതെ പത്ത് ദേവീ സ്ഥാനങ്ങൽ കൂടി സങ്കൽപ്പിക്കപ്പെടുന്നു. അവ ദശമഹാവിദ്യമാരായ മഹാകാളി, താരാദേവി, ഭുവനേശ്വരി, ബഗളാമുഖി, ഷോഡശി, ചിന്നമസ്ത, തൃപുര സുന്ദരി, ധൂമാവതി, മാതംഗി, കമല (മഹാലക്ഷ്മി) എന്നിവയുടേതാണ്. ആദിശക്തി (ദുർഗ്ഗ) മാതാവിന്റെ പത്തു പ്രധാന താന്ത്രിക രൂപങ്ങൾ ആണിവ. തൃപുര സുന്ദരി, മാതംഗി, കമല എന്നിവ പ്രധാന ക്ഷെത്രത്തിലും മറ്റുള്ളവ വേറേ ക്ഷേത്രങ്ങളിലും ആരാധിക്കപ്പെടുന്നു. ഈ ഇടത്തരം ക്ഷേത്രമന്ദിരത്തിൽ ഒരു ചെറിയ ഗുഹക്കുള്ളിലായി കൽഫലകത്തിൽ കൊത്തിവച്ചിരിക്കുന്ന സതീദേവിയുടെ #യോനിയാണ് ഇവിടുത്തെ പ്രതിഷ്ഠ. ദക്ഷയാഗസമയത്ത് ജീവത്യാഗം ചെയ്ത സതീദേവിയുടെ ശരീരം മഹാവിഷ്ണുവിന്റെ സുദർശന ചക്രപ്രയോഗത്താൽ 108 കഷണങ്ങൾ ആയി ചിതറിയപ്പോൾ #യോനീഭാഗം വീണ ഭാഗമാണിതെന്ന് ചരിത്രം.  ആദിശക്തിയുടെ പ്രതാപരുദ്രയായ ഭഗവതീ സങ്കല്പമാണ് "കാമാഖ്യാദേവി". ഒമ്പത് യോനീരൂപങ്ങളുടെ മദ്ധ്യത്തിലായി ഒരു യോനീരൂപത്തിലാണ് ശ്രീചക്രം നിരൂപിക്കുന്നത്. താന്ത്രികാരാധനയുടെ ഒരു കേന്ദ്രമായും കാമഖ്യ ക്ഷെത്രം പരിഗണിക്കപ്പെടുന്നു.

ദേവിയെ പ്രീതിപ്പെടുത്താനായി ആൺമൃഗങ്ങളെ ഇവിടെ ബലി നൽകുന്നു. പെൺമൃഗങ്ങളെ ബലികഴിക്കുന്നത് നിഷിദ്ധമാണ്. ആണാടിനെ നിത്യവും ഇവിടെ ബലിയർപ്പിക്കുന്നു. പൂജക്കുള്ള ദ്രവ്യങ്ങളായി ചുവന്ന പൂക്കൾ, ചുവന്ന തുണിക്കഷണങ്ങൾ, ചുവന്ന ചാന്ത് എന്നിവയാണ് അർപ്പിക്കുന്നത്.

ദക്ഷിണേന്ത്യയിലാണ് പരാശക്തിയുടെ കാമാതുരയും, ശക്തിസ്വരൂപിണിയും, രക്താർത്തയും, രൗദ്രവുമായ കാളീ സങ്കല്പം ജന്മം കൊണ്ടതെന്നു കരുതപ്പെടുന്നു. എന്നാൽ അത് യോനീപൂജയായി രൂപാന്തരണം സംഭവിച്ചതും ദേശവ്യാപകമായി പ്രചരിച്ചതും ഈ ക്ഷേത്രത്തിൽ വെച്ചാണെന്നാണ് പൊതുവായ ശാസ്ത്രം.  സ്ത്രീയാണ് സൃഷ്ടിയുടെ അടിസ്ഥാനം എന്ന സങ്കൽപ്പത്തിലാണ് ശാക്തേയർ കാളിയെ ആരാധിച്ചതെങ്കിലും പിന്നീടത് ശ്രീ പാർവതിയുടെ പര്യായമായി തീരുകയായിരുന്നു.

ചരിത്രം

നിലവിലുള്ള ക്ഷേത്ര കെട്ടിടം 8 മുതൽ 17 നൂറ്റാണ്ടു കാലയളവിൽ നിർമ്മാണവും പുതുക്കലുകളും നടന്നിട്ടുള്ളതാണ്.

ഉത്സവം

അമ്പുബാച്ചി മേളയാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം. ഈ വേളയിൽ ആസാമിൽ വിശ്വാസികൾ വ്രതം അനുഷ്ഠിക്കുന്നു. ഈ ദിനങ്ങളിൽ കാമാഖ്യ ആർത്തവം ഉണ്ടാകുന്നു.  ഈ സമയത്തു ക്ഷേത്രത്തിന്റെ വാതിലുകൾ അടയ്ക്കും. പൂജകളൊന്നും നടത്തില്ല. ഈ സമയത്ത് ക്ഷേത്രത്തിന്റെ പരിസരത്ത് വൻ ആഘോഷം സംഘടിപ്പിക്കുകയും നാടിന്റെ നാനാദിക്കുകളിൽ നിന്നും വിശ്വാസികൾ നീലാചലിൽ എത്തിച്ചേരുകയും ചെയ്യുന്നു. നാലാം ദിവസമാണ് ക്ഷേത്രത്തിന്റെ വാതിലുകൾ തുറക്കുന്നത്. അന്നേ ദിവസം പതിവു പൂജകൾ ആരംഭിക്കുന്നു. പിന്നീട് കാർമ്മികൻ നൽകുന്നു ചുവന്ന തുണിയുടെ കഷണങ്ങളുമായാണ് ഭക്തർ മടങ്ങുന്നത്.കാമാഖ്യയുടെ ആർത്തവരക്തം പുരണ്ട  ആ തുണിക്കഷണം അഭിവൃദ്ധിയുടെ വാഗ്ദാനമായി തീർഥാടകർ വിശ്വസിക്കുന്നു.

സതീദേവിയുടെ (ശിവന്റെ ആദ്യഭാര്യ) ആർത്തവകാലം വലിയ ഉത്സവമായി ആഘോഷിക്കുന്ന ഇന്ത്യയിലെ വ്യത്യസ്തമായ ഒരമ്പലമാണ് അസ്സാമിലെ ഗുവാഹത്തിയിൽ നിന്നും 8 കി. മീ. അകലെയുള്ള  നിലാചാലിലുള്ള കാമാഖ്യ ദേവി ക്ഷേത്രം. വർഷത്തിലൊരിക്കൽ മാത്രം ആർത്തവം വരാറുള്ള ദേവിയുടെ ആത്തവകാലമാണ് വിശ്വാസികൾ ആഘോഷപൂർവം കൊണ്ടാടുന്നത്.

ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ സതീദേവിയുടെ ആർത്തവകാല യോനിയാണ്. ജൂൺ മാസത്തിലെ മൂന്നാമത്തെയാഴ്ചയിലാണ് നാല് ദിവസം നീണ്ടുനിൽക്കുന്ന ദേവിയുടെ ആർത്തവ ഉത്സവം  നടക്കുന്നത്.  നാലാം ദിവസം പൂജയ്ക്കെത്തുന്ന വിശ്വാസികൾക്കെല്ലാം ചുവന്ന തുണിക്കീറാണ് ലഭിക്കുന്നത്. ദേവിയുടെ ആർത്തവ രക്തം പുരണ്ട തുണിയായി വിശ്വാസികൾ കരുതുന്ന ചുവന്ന തുണി കഷ്ണം, അഭിവൃദ്ധിക്കായി അവർ വീടുകളിൽ വച്ച് പൂജിക്കുന്നു.

ചുവന്ന പൂക്കളും, ചുവന്ന തുണികളും, ചുവന്ന ചാന്തുമാണ് ക്ഷേത്രത്തിൽ അർപ്പിക്കുന്ന സാധനങ്ങൾ. എല്ലാം ആർത്തവ രക്തത്തെ സൂചിപ്പിക്കുന്നവയാണ്. ആൺ മൃഗങ്ങളെ ബലി അർപ്പിക്കുന്നതും ഇവിടുത്തെ ആചാരമാണ്. ഏഴ് എട്ടു നൂറ്റാണ്ടുകളിൽ സ്ഥാപിക്കപ്പെട്ടു എന്ന് കരുതുന്ന ക്ഷേത്രം ഇപ്പോഴത്തെ മാതൃകയിൽ പുതുക്കി പണിതത് പതിനാറാം നൂറ്റാണ്ടിലാണ്.

No comments: