Thursday, August 22, 2019

*ദ്വാപരയുഗത്തിലെ പ്രത്യക്ഷ ദൈവരൂപമായിരുന്ന ശ്രീകൃഷ്‌ണഭഗവാന്‍ തന്നെയാണ് കലിയുഗ ജീവിതത്തിലും ഏറെ വാഴ്‌ത്തപ്പെടുന്നത്‌.*

ശ്രീകൃഷ്‌ണ ജന്മം കൊണ്ട്‌ പുണ്യമായ ജന്മാഷ്ടമി ദിനം എല്ലാ കൃഷ്‌ണ ഭക്തര്‍ക്കും പ്രാര്‍ത്ഥനക്കുള്ള ദിവസമാണ്‌.

കേരളത്തില്‍ ഗുരുവായൂരാണ്‌ കൃഷ്‌ണഭക്തന്മാരുടെ ഏറ്റവും വലിയ ആരാധനാലയം. കേരളത്തിലെ ഏത്‌ നാട്ട്‌ മൂലയിലും ശ്രീകൃഷ്‌ണ വിഗ്രഹമുള്ള ക്ഷേത്രം ഉണ്ടായിരിക്കും.

എന്നാല്‍ ഇവയില്‍ ഏറ്റവും പ്രധാനമായി അഞ്ച്‌ ക്ഷേത്രങ്ങളാണ്‌ ഉള്ളത്‌. *ഗുരുവായൂര്‍, തൃച്ചംബരം, തിരുവാര്‍പ്പ്‌, ആമ്പലപ്പുഴ, ആറന്മുള എന്നിവയാണത്‌.*

പാരമ്പര്യം കൊണ്ടും ആചാരങ്ങള്‍ കൊണ്ടും തലയെടുത്തു നില്‍ക്കുന്നത്‌ _ഗുരുവായൂരപ്പനാണ്‌._

വിഗ്രഹവലിപ്പത്തില്‍ ആറന്മുള _പാര്‍ത്ഥസാരഥി_ യാണ്‌ ഒന്നാമന്‍.

ചെറുശേരി കൃഷ്ണഗാഥ രചിക്കുന്നത്‌ _തൃച്ചംബരത്തെ ശ്രീകൃഷ്ണരൂപത്തെ_ മനസില്‍ കണ്ടുകൊണ്ടാണെന്നാണ്‌ വിശ്വാസം. കംസവധത്തിന്‌ ശേഷംമടങ്ങുന്ന കോമള രൂപനായ കൃഷ്ണനാണ്‌ തൃച്ചംബരത്ത്‌ വണരുളുന്നത്‌.
വലുപ്പത്തില്‍ രണ്ടാം സ്ഥാനത്തുള്ള വിഗ്രഹവും തൃച്ചംബരത്തേതാണ്‌.
ഉത്തരമലബാറിലെ ഗുരുവായൂര്‍ എന്നാണ്‌ തൃച്ചംബരം അറിയപ്പെടുന്നത്‌.
മലബാറിലെ പ്രശസ്തമായ മൂന്നിടം തൊഴല്‍ ക്ഷേത്രങ്ങളില്‍ പ്രമുഖസ്ഥാനമാണ്‌ തൃച്ചംബരത്തിന്‌ ഉള്ളത്‌.!!!



*തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം*

കോട്ടയം നഗരത്തിൽനിന്നും 8 കിലോമീറ്റർ അകലെ തിരുവാർപ്പിൽ മീനച്ചിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ശ്രീകൃഷ്ണ ക്ഷേത്രമാണ് ഭാരതത്തിൽ ഏറ്റവുമാദ്യം നടതുറക്കുന്ന ക്ഷേത്രം .

1500 വർഷങ്ങളോളം പഴക്കമുള്ള ഈ ക്ഷേത്രത്തിൽ വാണരുളുന്ന ചതുർഹസ്ത ശ്രീകൃഷ്ണ വിഗ്രഹം ഒരു ഉരുളിയിൽ (വാർപ്പിൽ) പ്രതിഷ്ടിക്കപ്പെട്ടിരിക്കുന്നതിനാലാണ് ഈ ക്ഷേത്രത്തിനും ആ നാടിനും തിരുവാർപ്പ് എന്ന പേര് വന്നത് . എല്ലാ ദിവസ്സവും രാവിലെ 2 മണിക്ക് നടതുറക്കും 3 മണിയോടെ പ്രത്യേകം തയാറാക്കിയ ഉഷ പായസത്തിന്റെ നിവേദ്യം ഭഗവാനു സമർപ്പിയ്ക്കും തിരുവാർപ്പിൽ കഴിയുന്ന ഭഗവാനു വിശപ്പ്‌ സഹിക്കാൻ കഴിയില്ല എന്ന വിശ്വാസം മൂലമാണ് ഇത്ര നേരത്തെ നട തുറക്കുന്നതും നിവേദ്യം അര്പ്പിക്കുന്നതും ഇത്
മൂലം തന്നെ ഗ്രഹണ ദിവസ്സങ്ങളിൽ പോലും നടയടയ്ക്കാറില്ല തിരുവാര്‍പ്പ് ക്ഷേത്രത്തിന്റെ ഐതിഹ്യത്തിന് മഹാഭാരതകഥയുമായി ബന്ധമുണ്ട്. ഒരിയ്ക്കാല്‍ വില്വമംഗലത്ത് സ്വാമിയാര്‍ വേമ്പനാട് കായല്‍ വഴിയാത്ര ചെയ്യുകയായിരുന്നു. തോണി നയിച്ചത് കഴുക്കോല്‍ ഊന്നിയായിരുന്നു. ആസമയത്ത് വെള്ളത്തില്‍ രക്തത്തിന്റെ ഉറവ ശ്രദ്ധയില്‍പെട്ടു. സ്വാമിയാരുടെ നിര്‍ദ്ദേശപ്രകാരം പുഴയില്‍ തുഴച്ചില്‍ക്കാരന്‍ മുങ്ങിനോക്കി. തേജോമയമായവിഗ്രഹം ലഭിച്ചു.

വിഗ്രഹം മടിയില്‍വച്ച് യാത്രതുടര്‍ന്ന സ്വാമിയാര്‍ക്ക് മൂത്രശങ്കതോന്നിയത്രേ. വഞ്ചികരയ്ക്കടുപ്പിച്ചു. കരയില്‍ ഒരിടത്ത് ഒരുവാര്‍പ്പ് ഇരിയ്ക്കുന്നത്കണ്ടു. ആവാര്‍പ്പില്‍ വിഗ്രഹം വച്ചു. എല്ലാംകഴിഞ്ഞ് തിരിച്ചുവന്നപ്പോള്‍ വിഗ്രഹവുമായി തുടര്‍ന്ന് പോകുവാന്‍ ശ്രമിച്ചു. പക്ഷേ വിഗ്രഹം ആ വാര്‍പ്പില്‍നിന്നും എടുക്കാന്‍ സാധിച്ചില്ല. ഒരുനായര്‍ കുടുംബം വകയായിരുന്നു സ്ഥലവും വാര്‍പ്പും. വിവരം തിരുവാര്‍പ്പിലെ സ്വാമിയര്‍ മഠത്തിലെ മൂപ്പില്‍ സ്വമിയാരെ വിവരം ധരിപ്പിച്ചു.

സ്വാമിയാരുടെ തീരുമാനപ്രകാരം വാര്‍പ്പും വിഗ്രഹവും സ്വാമിയാര്‍ മഠത്തിലെത്തിച്ച് പൂജ ആരംഭിച്ചു. പീന്നീട് ക്ഷേത്രം പണിതീര്‍ത്ത് ഭംഗിയാക്കി. വൈഷ്ണവഭക്തിയുടെ ആരാധനാകേന്ദ്രമായിത്തീര്‍ന്നു. ദ്രൗപതി ആരാധിച്ചിരുന്ന വിഗ്രഹമായിരുന്നുവത്രേ ഇത്.

ശ്രീകൃഷ്ണനാണ് ഇവിടുത്തെ പ്രതിഷ്ഠ. പടിഞ്ഞാട്ടുദര്‍ശനമായ ഇവിടെ അത്താഴപൂജക്കുശേഷമാണ് ദീപാരാധന. രാത്രി ഏഴരയക്ക് ദീപീരാധനകഴിഞ്ഞാണ് നടയടയ്ക്കുക.

ക്ഷേത്രനടതുറന്നാല്‍ നിവേദ്യമാണ്. സൂര്യഗ്രഹണം ബാധിയ്ക്കാത്ത ഏകക്ഷേത്രവും ഇതാണ്. കംസവധത്തിനുശേഷമുള്ള കൃഷ്ണന്റെ രൗദ്രഭാവമാണ് ഇവിടുത്തേത്. പുലര്‍ച്ചേ രണ്ടുമണിയ്ക്ക് നടതുറക്കും. മൂന്നുമണിയ്ക്കുമുമ്പ് നിവേദ്യം നടത്തണം. ശ്രീകോവിലിനു പിന്നിലുള്ള ആനയുടെ പ്രതിമയില്‍ വെയില്‍ തട്ടുന്നതിനെ കണക്കാക്കിയാണ് ആരാധനാക്രമം. കാക്കനിലത്തിറങ്ങുന്നതിനുമുമ്പ് ശ്രീബലി.

സൂര്യന്‍ അസ്തമിക്കും മുമ്പ് അത്താഴപൂജ. രാവിലെ രണ്ടുമണിക്ക്തുറക്കുന്നഇവിടെ ഉച്ചക്ക് പന്ത്രണ്ടരയ്ക്ക് നടയടയ്ക്കും. ഉച്ചതിരിഞ്ഞ് നാലരയ്ക്ക്‌വീണ്ടും തുറക്കും. ആനത്തുടി എന്ന വാദ്യോപകരണം ഇവിടെ ഉണ്ട്. കംസവധത്തിനുശേഷം ഭഗവാന്‍ ഈവിവരം ഈ തുടികൊട്ടി നാടാകെ അറിയിച്ചു എന്നു പറയപ്പെടുന്നു.

എന്തുതന്നെയായാലും തിരുനട കൃത്യസമയത്തു തുറക്കണം. അതിനുമാറ്റമില്ല. താക്കോല്‍ നഷ്ടപ്പെട്ടാല്‍ വാതില്‍ വെട്ടിപ്പൊളിച്ചായാലും ചിട്ടപോലെ കാര്യങ്ങള്‍ നടക്കണം.അത്രയ്ക്ക് കര്‍ക്കശമായി നെയ്യില്‍ വരട്ടിയെടുത്ത വിശിഷ്ടമായവഴിപാടാണ് ഉഷഃപായസം. ഇതില്‍ അരി ശര്‍ക്കര കദളിപ്പഴം നെയ്യ് കൊപ്ര എന്നിവയാലാണ് നിര്‍മ്മിക്കുന്നത്. സ്വാമിയാരുടെ പുഷ്പാഞ്ജലി പതിവായിട്ടുള്ളതാണ്.


*✍രാധാമാധവം🦅🥥🥢*
🍃🐚🍃🐚🍃🐚🍃🐚🍃🐚🍃

No comments: