Monday, May 28, 2018

നശ്വരമായ ദേഹത്തിലും ദേഹബന്ധുക്കളിലും അലഞ്ഞ് അഴുക്കു പിടിച്ച് അസ്വസ്ഥമായ നിന്‍റെ മനസ്സിനെ പൂര്‍ണ്ണമായും എനിക്ക് സമര്‍പ്പിക്കുക ,
ഞാനത് ശുദ്ധമാക്കിത്തരാം ,
അനേക തരത്തിലുള്ള ഭക്തി ചെയ്ത് കുഴഞ്ഞ നീ ദേവാധിദേവനായ എന്‍റെ ഭക്തനാകുക ,
ഞാന്‍ നിനക്ക് മുക്തി ,
അതായത് ബ്രഹ്മലോക പ്രാപ്തി നല്‍കാം ,
അനേകര്‍ക്ക് വേണ്ടി കര്‍മ്മം ചെയ്ത് കഷ്ടപ്പെട്ട നീ കര്‍മ്മങ്ങളെല്ലാം എനിക്കായി സമര്‍പ്പിക്കുക ,
ഞാന്‍ നിനക്ക് ജീവന്മുക്തി ,
അതായത് വെെകുണ്ഠപ്രാപ്തി നല്‍കാം ''
വിമര്‍ശിച്ച് ഇഷ്ടം പോലെ ചെയ്യാന്‍ സ്വാതന്ത്ര്യം നല്‍കിയിട്ടും എന്തുകൊണ്ട് ഭഗവാന്‍ നമ്മളെ വിടുന്നില്ല.
എന്തുകൊണ്ട് ജീവാത്മാവാകുന്ന അര്‍ജ്ജുനന് വീണ്ടും ഈ നിര്‍ദ്ദേശം നല്‍കുന്നു.
അത് മറ്റൊന്നും കൊണ്ടല്ല.
ജീവാത്മാവ് ഭഗവാന് അത്രയും പ്രിയപ്പെട്ടവനായതുകൊണ്ടാണ് !
ഒഴിവാക്കാന്‍ വയ്യാത്ത ഈ മഹാവിനാശത്തിന്‍റെ കൊടിയ ദുഃഖത്തില്‍ നിന്ന് തന്‍റെ ഭക്തനെ രക്ഷിക്കാന്‍ ഈശ്വരന്‍റെ മുന്നില്‍ മറ്റൊരു മാര്‍ഗ്ഗമില്ല.
കൂടാതെ ,
അനേക ജന്മത്തെ ഭാഗ്യം തന്‍റെ മക്കള്‍ക്ക് കൊടുക്കാന്‍ വേറൊരു നിര്‍വ്വാഹം ഇല്ലാത്തതുകൊണ്ടാണ് ദയാനിധിയായ ഭഗവാന്‍ വീണ്ടും വീണ്ടും ഭഗവാന്‍റെ മുന്നില്‍ സമര്‍പ്പണം ചെയ്യാന്‍ ആവശ്യപ്പെടുന്നതും ഭാഗ്യശാലികള്‍ക്ക് മാത്രം ലഭിക്കുന്ന ധര്‍മ്മയുദ്ധം ചെയ്യാന്‍ പ്രേരിപ്പിക്കുന്നതും.
ഭഗവാന് നമ്മോട് പ്രതിജ്ഞ ചെയ്യേണ്ട കാര്യമൊന്നുമില്ല. എങ്കിലും ഭഗവാന്‍ അതിനും തയ്യാറായി.
അതാണ് ഈശ്വരന്‍റെ നിഷ്കളങ്കമായ സ്നേഹം.
തിരിച്ച് ഭഗവാനും മറ്റൊന്നും നമ്മില്‍ നിന്നും പ്രതീക്ഷിക്കുന്നില്ല.
നിഷ്കളങ്കമായ ഭഗവദ് സ്നേഹം മാത്രം .
ജീവാത്മാവ് ആ പരിശുദ്ധ സ്നേഹത്തില്‍ ഭഗവാനാകുന്ന സ്നേഹസാഗരത്തില്‍ അലിയണം ,
ദേഹബോധത്തിന്‍റെ അഹങ്കാരത്തില്‍ ആത്മാവിലുണ്ടായ എല്ലാ അഴുക്കുകളും ആ സ്നേഹഗംഗയില്‍ കഴുകി കളഞ്ഞ് പരമാത്മാവിനെപ്പോലെ സമ്പൂര്‍ണ്ണ പവിത്രമാകണം.,
തന്‍റെ അനാദി ബ്രഹ്മ - ശിവ സ്വരൂപത്തിലും
ആദി വിഷ്ണു സ്വരൂപത്തിലും എത്തണം.,
യോഗിയും യോഗ്യനും ആകണം ,
അങ്ങനെ ഭഗവാന്‍റെ സുപുത്രനാകണം.
'' പവിത്രമാകൂ , യോഗിയാകൂ ''
അതാണ് ഗീത നമുക്ക് നല്‍കുന്ന പരമമായ ലക്ഷ്യം.
അതിനുള്ള മാര്‍ഗ്ഗവും ഉറപ്പും ഈശ്വരന്‍ ഭക്തനു നല്‍കുന്നു.
'' സര്‍വ്വധര്‍മാന്‍ പരിത്യജ്യ
മാമേകം ശരണം വൃജ ''
സകല ധര്‍മ്മങ്ങളെയും പരിത്യജിച്ച് (സ്വയം ദേഹമാണെന്ന തെറ്റായ ധാരണയും, ദേഹത്തിന്റെ വസ്തുക്കൾ , സംബന്ധം, നശ്വരമായ പഴയ ലോകത്തിലുള്ള അമിതമായ ആസക്തി തുടങ്ങിയവ ) എന്നെ മാത്രം ശരണം പ്രാപിക്കുക ,
ഞാന്‍ നിന്നെ എല്ലാ പാപങ്ങളില്‍ നിന്നും മോചിപ്പിക്കാം ,
നീ വിഷമിക്കേണ്ട (ഗീത ( 18 ; 66 ).fom ashalatha

No comments: