Thursday, August 15, 2019

പണ്ട്  മുത്തശ്ശിമാര്‍ ചൊല്ലിക്കേട്ട ഒരു വായ്ത്താരി പങ്കു വെയ്ക്കുന്നു !
           
        അമ്പലപ്പറമ്പിലെ ആല്‍ത്തറയില്‍ കാറ്റു കൊള്ളാന്‍ ഇരിയ്ക്കുന്ന സരസ്സനായ ഒരാളോട് വഴിയേ പോയ സുഹൃത്ത് ചോദിച്ചു - 'എന്തേ ! ആരേ , കാത്തിരിയ്ക്കുകയാണ് ?' സരസ്സന്‍ പറഞ്ഞ മറുപടി --
 'ഒരുത്തന്‍ പോയി ഒരുത്തിയായി , ഒരുത്തി പെറ്റ്  ഇരുവരായി ,
ഇരുവരും  കരുത്തരായ് !
കരുത്തരില്‍  കനിഷ്ഠന്‍െറ , 
ബന്ധൂന്‍െറ , ശത്രൂന്‍െറ , 
ഇല്ലം ചുട്ടുകരിച്ചവന്‍െറ , 
അച്ഛന്‍െറ  വരവും  കാത്ത് ഇരിയ്ക്കുകയാണ്  !!  '  .

ഒരുത്തന്‍ പോയ് --അരുണന്‍ സ്ത്രീയായത് .
ഒരുത്തി പെറ്റിരുവര്‍ --ബാലിയും സുഗ്രീവനും .
കനിഷ്ഠന്‍ - അനുജന്‍ (സുഗ്രീവന്‍ )
കനിഷ്ഠന്‍െറ ബന്ധു
- ശ്രീ രാമന്‍ ! 
ബന്ധൂന്‍െറ ശത്രു - രാവണന്‍
ശത്രൂന്‍െറ ഇല്ലം - ലങ്ക
ലങ്ക ചുട്ടു കരിച്ചവന്‍ -ഹനുമാന്‍ !
ഹനുമാന്‍െറ അച്ഛന്‍ - വായു !
വായുവിന്‍െറ വരവ് - കാറ്റ്  !
കാറ്റ് വരുന്നതും കാത്ത് ഇരിയ്ക്കുന്നു എന്ന് ചുരുക്കം !
            
                 **********

No comments: