Friday, September 16, 2016

ശങ്കരാചാര്യര്‍ രചിച്ച ഹനുമത്പഞ്ചരത്നം.

വീതാഖില വിഷയേച്ഛം ജാതാനന്ദാശ്രുപുളകമത്യച്ഛം
സീതാപതിദൂതാദ്യം വാതാത്മാജമദ്യഭാവയേ ഹൃദ്യം

കാമ മോഹാദികള്‍ വെടിഞ്ഞു ഹൃദയസംശുദ്ധിയോടെ ശ്രീരാമചന്ദ്രനെപ്രാര്ഥിച്ചു ആനന്ദക്കണ്ണീര്‍ പൊഴിച്ച് പുളകിതഗാത്രനായനിര്മ്മലസ്വരൂപനും ശ്രീരാമന്റെ സുപ്രധാന ദൂതനുമായആഞ്ജനേയനെ ഞാന്‍ മനസ്സില്‍ ധ്യാനിക്കുന്നു.

തരുണാരുണമുഖകമലം കരുണാരസുപൂരപൂരിതാ പാംഗം
സഞ്ജീവനമാശാസേ മഞ്ജുള മഹിമാനമഞ്ജനാഭാഗ്യം
ഉദയാര്ക്കപ്രഭപോലെ മുഖകമലശേഭയുള്ളവനുംആശ്രയിക്കുന്നവരെകരുണയോടെ കടാക്ഷിക്കുന്നവനുംമഹാനുംമനോഹരനുംഅഞ്ജനാദേവിയുടെ സൌഭാഗ്യവുമായിരിക്കുന്ന ഹനൂമാന്‍ എന്റെആശ്രയകേന്ദ്രമാണ്.

ശംബരവൈരിശരാതിഗമംബുജദള-വിപുലലോചനോദാരം
കംബുഗളമനിലദിഷ്ടം വിംബ-ജ്വലിതോഷ്ടമേകാമവലംബേ
കാമബാണങ്ങളെ തോല്പ്പിച്ചവനും വിശാലമായ കമലദളനയനങ്ങളുള്ളവനുംഉദാരനും ശംഖുപോലെ അഴകാര്ന്ന ഗളവും,ചുവന്നു തുടുത്ത കവിള്ത്തടങ്ങളുംഅധരങ്ങളുമുള്ളവനും,വായുദേവന്റെ ഭാഗ്യ ഫലവുമായ ആഞ്ജനേയനെ ഞാന്‍ അഭയംപ്രാപിക്കുന്നു.

ദൂരികൃതസീതാര്ത്തിപ്രകടീകൃത-രാമവൈഭവസ്ഫൂര്ത്തി:ദാരിതദശമുഖ കീര്ത്തിപുരതോ
മമ ഭാതു ഹനുമതോമൂര്ത്തി:
സീതാദേവിയുടെ ഹൃദയവ്യഥ അകറ്റിയവനുംശ്രീരാമചന്ദ്രന്റെഐശ്വര്യത്തിന്റെ പ്രതിരൂപമായി വിളങ്ങിയവനുംദശകണ്ഠനായരാവണരാക്ഷസന്റെ കീര്ത്തിയെ നശിപ്പിച്ചവനുമായ ശ്രീ ഹനൂമാന്എന്റെ മുന്നില്‍ പ്രത്യക്ഷനായാലും.

വാനരനികരാദ്ധ്യക്ഷം ദാനവകുല-കുമുദരവികരസദൃക്ഷം
ദീനജനാവനദീക്ഷം പാവനതപ:-പാകപുഞ്ജമദ്രാക്ഷം.വാനരസേനാനായകനുംരാക്ഷസകുലമാകുന്നആമ്പല്പ്പൊയ്കക്ക് സൂര്യകിരണസദൃശനും ജനരക്ഷയില്‍ ബദ്ധശ്രദ്ധനുംവായുദേവന്റെ പ്രാര്ത്ഥനയുടെ പരിണതഫലവുമായ ആഞ്ജനേയനെഞാന്‍ ദര്ശിച്ചു.

ഏതത് പവനസുതസ്യ സ്തോത്രം പഠതി പഞ്ചരത്നാഖ്യം
ചിരമിഹ നിഖിലാന്‍ ഭോഗാന്‍ മുക്ത്വാ ശ്രീരാമ ഭക്തിഭാഗ് ഭവതി
പവനസൂനുവായ ഹനുമാന്റെ പവിത്രമായ  പഞ്ചരത്ന സ്തോത്രംഭക്തിയോടെ സ്തുതിക്കുന്നവര്‍ ദീര്ഘകാലം സമസ്തസൌഭാഗ്യങ്ങളോടുംകൂടി വാഴുന്നതിന് ശ്രീരാമന്‍ കൃപാകടാക്ഷംനല്കി അനുഗ്രഹിക്കുന്നതാണ്.