Thursday, September 27, 2018

രാസലീല19* 
ഉണ്ണും ചോറും തിന്നും വെറ്റിലയും കൃഷ്ണൻ. 
നമാഴ്വാർ എന്ന ഭക്തനെ കുറിച്ചു പറഞ്ഞു ഉണ്ണുന്ന ചോറും തിന്നുന്ന വെറ്റിലയും ഒക്കെ കൃഷ്ണനായി തീർന്നൂന്നാണ്. നമാഴ്വാർ ചെറിയ കുട്ടി ആയിരിക്കുമ്പോൾ ഇഴഞ്ഞു പോയി ഒരു മരത്തിന്റെ പൊത്തില് കയറി ഇരുന്നു കുട്ടി. ലോകം മറന്നുപോയി. അങ്ങനെ പതിനെട്ടു വർഷം ഇരുന്നു. കൃഷ്ണൻ ഗ്രഹിച്ചാൽ ഇതൊക്കെ ആണ് അപകടം. കൃഷ്ണഗ്രഹഗൃഹീതാത്മാ ന വേദ ജഗദീദൃശം. ഈ പതിനെട്ടു വർഷം ഭാവ സ്ഥിതി. പതിനെട്ടാമത്തെ വർഷം കാശിയിലെവിടെയോ ഉള്ള മധുരകവി എന്നു പറയുന്ന ഭക്തൻ ഗുരുവിനെ അന്വേഷിച്ച് കൊണ്ടുനടക്കണ ആള് രാത്രി എവിടെയോ ഒരു നക്ഷത്രം ഇങ്ങനെ നടക്കണത് കണ്ടു. അതിന്റെ കൂടെ നടന്നു. നേരം വെളുത്താൽ അത് മറയും. അപ്പോ അവിടെ ഇരിക്കും. അടുത്ത ദിവസം രാത്രീം ആ നക്ഷത്രം കാണും. അതിന്റെ പുറകെ നടക്കും. നേരം വെളിച്ചായാൽ അത് മറയും. അവിടെ ഇരിക്കും. അങ്ങനെ നടന്നു നടന്ന് തമിഴ് നാട്ടില് നമാഴ്വാർ ഇരിക്കുന്ന സ്ഥലത്ത് വന്നു. ആ പുളിമരത്തിന്റെ ചുവട്ടിൽ വന്നു. അവിടെ ബാഹ്യപ്രജ്ഞയേ ഇല്ലാതെ കൃഷ്ണഗ്രഹഗൃഹീതാത്മാ ന വേദ ജഗദീദൃശം. ജഗത്തേ അറിയാതിരിക്ക്യാണ്. മധുരകവി, ഈ ഭക്തൻ നമസ്കരിച്ച് ഇങ്ങനെ എങ്ങനെ ഒരാൾക്ക് ഇരിക്കാൻ പറ്റും. അഹങ്കാരം ഉള്ളിടത്തോളം കാലം ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുന്ന പോലെ ധ്യാനത്തിൽ നിന്ന് എഴുന്നേല്കും. ഉറക്കത്തിൽ നിന്ന് എഴുന്നേല്കാൻ എന്താ കാരണം. ല്ലേ സുഖമായി ഉറങ്ങണു. അങ്ങനെ ഇരുന്നൂടെ. പക്ഷേ രാവിലെ ആവുമ്പോ എഴുന്നേല്കണു. ഇനി കിടക്കണില്ല്യാ ന്ന് തോന്നും. കുട്ടികൾക്ക് സ്കൂളിൽ പോണം. വലിയവർക്ക് ജോലിക്ക് പോണം. സ്ത്രീകൾക്ക് അടുക്കളയിൽ പ്രവേശിക്കണം. കേസിന് പോണം ബഹളത്തിന് പോണം പ്രശ്നത്തിന് പോണം എന്തിനൊക്കെ പോണം വെളുത്തുപോയാൽ. ഉറക്കത്തിലിതൊന്നും ഇല്ല്യ. ന കഞ്ചന കാമം കാമയതേ ന കഞ്ചന സ്വപ്നം പശ്യതി. സുഷുപ്തസ്ഥാന ഏകീഭൂത പ്രജ്ഞാനഘനയേവസ്യാനന്ദമയോ ആനന്ദഭുക് .ആ ആനന്ദസ്ഥിതിയിൽ നിന്ന് എന്തിനെഴുന്നേറ്റൂ ന്ന് തോന്നും. എന്തുകൊണ്ട് എഴുന്നേറ്റു ആ ഞാൻ ഉണ്ടല്ലോ അതുതന്നെയാണ് എഴുന്നേല്കാൻ കാരണം. അല്ലെങ്കിൽ നിത്യമായി ഉറങ്ങാം ന്നാണ്. എപ്പോഴും ഒരു ഉറക്കംത്രേ. കണ്ണുതുറന്നുതന്നെ ഇരിക്കും. പക്ഷേ ഉറങ്ങും. എങ്ങനെ ഉറങ്ങും. സമാധിയിൽ ഉറങ്ങും. കൃഷ്ണനിൽ ഉറങ്ങും. കൃഷ്ണാനുഭവത്തിൽ ഉറങ്ങും. ആ കൃഷ്ണാനുഭവത്തിൽ ഉറങ്ങി ക്കൊണ്ടിരിക്കുകയാണല്ലോ നമാഴ്വാർ. അദ്ദേഹത്തിന് ഉറക്കമേ ഇല്ല്യ. അപ്പോഴാണ് ഈ മധുരകവി നമസ്കരിച്ച് ചോദിക്കുന്നു. ഈ ഉറക്കത്തിൽ നിന്നും ഉണരുന്നവരെ എന്തുചെയ്യും. ഉറക്കത്തിൽ ആ സുഖം അനുഭവിച്ച് കൊണ്ടിരിക്കുമ്പോ ആ സുഖത്തിൽ നിന്നും ഒരു പ്രത്യേക അഹങ്കാരം പൊന്തി വരുന്നുവല്ലോ. ചിത്തിൽ നിന്നും ഒരു അല്പമായ അഹങ്കാരം അല്പമായ വ്യക്തിത്വം പൊന്തി വന്നു. ആ ആനന്ദത്തിൽ അഖണ്ഡമായി ഇരുന്ന സ്ഥിതിയിൽ നിന്നും അല്പം പൊന്തി വന്നു. അത് എന്തിനെ അനുഭവിക്കും എവിടെ ഇരിക്കും എന്ന് ചോദിച്ചു. ഈ ഉദിച്ച ആൾ എന്തു ചെയ്യണു. അപ്പോ ആദ്യമായി മിണ്ടാതിരുന്ന നമാഴ്വാർ വായ് തുറന്നു പറഞ്ഞു. അത്തൈത്തിന്റ്ര് അങ്കേ കെടക്കും. ആ ചിത്തിനെ തന്നെ അനുഭവിച്ച് ആ ചിദാനന്ദത്തിനെ തന്നെ അനുഭവിച്ച് അതിൽ നിന്ന് വേർപെട്ടു നില്കാതെ അതിൽ നിന്നും പിരിഞ്ഞു സ്വയം ഒരു വ്യക്തി ആയി ജീവനായി ഉരുത്തിരിഞ്ഞു പൊന്തി വരാതെ അഖണ്ഡാകാരമായിട്ട് ആ ആനന്ദത്തിനെ തന്നെ അനുഭവിച്ച് ആ മധുവിനെ തന്നെ അനുഭവിച്ച് ഹൃദയതാമരയിൽ തണ്ടാരിൽ വീണു മധുവുണ്ടാ രമിക്കുമൊരു വണ്ടാണു സൂര്യസുകൃതി ന്നാണ്. ഹൃദയതാമരയിൽ ഇരുന്നു കൊണ്ട് മധു നുകരുന്ന ഒരു വണ്ടായിട്ട് സുകൃതി ആയ മുനി ഹൃദയത്തിൽ തന്നെ രമിച്ചിരിക്കണം. അവിടുന്ന് പുറത്തു വരരുത്. പുറത്ത് വന്നു കഴിയുമ്പോ മനസ്സ് പൊന്തും. മനസ്സ് പൊന്താതെ ഇരിക്കണം. 
ശ്രീനൊച്ചൂർജി 

No comments: