Wednesday, September 19, 2018

കാല: കര്‍മ്മ ഗുണാശ്ച ജീവനിവഹാ വിശ്വം ച കാര്യം വിഭോ
ചില്ലീലാരതിമേയുഷി ത്വയി തദാ നിര്‍ലീനതാമായയു: |
തേഷ‍ാം നൈവ വദന്ത്യസത്ത്വമയി ഭോ: ശക്ത്യാത്മനാ തിഷ്ഠത‍ാം
നോ ചേത് കിം ഗഗനപ്രസൂനസദൃശ‍ാം ഭൂയോ ഭവേത്സംഭവ: || 2 ||
ഭഗവന്‍! സത്വം, രജസ്സ്, തമസ്സ്, എന്നീ ഗുണങ്ങളും അവയ്ക്കു ക്ഷോഭമുണ്ടാക്കുന്ന കാലവും ജീവികള്‍ക്കുള്ള അദൃഷ്ടരൂപമായ കര്‍മ്മവും ജീവരാശികളും കാര്യഭൂതമായ പ്രപഞ്ചവും അപ്പോള്‍ ചിത്താകുന്ന സ്വന്തം രൂപത്തെ അനുസന്ധാനംചെയ്യുക എന്ന ലീലയില്‍ ആസക്തനായ (യോഗനിദ്രയെ കൈക്കൊണ്ട) അങ്ങയില്‍ ലയത്തെ പ്രാപിച്ചു. അല്ലയോ ഭഗവന്‍! അങ്ങയുടെ ശക്തിയായ മായയുടെ സ്വരൂപത്തി‍ല്‍ സ്ഥിതിചെയ്യുന്ന അവയ്ക്ക് നാശരുപത്തിലുള്ള അഭാവമുണ്ടെന്ന് (ശ്രുതികള്‍‍) ഒന്നുംതന്നെ പറയുന്നില്ല; അങ്ങിനെയല്ലെങ്കില്‍ ആകാശകുസുമങ്ങള്‍ക്ക് തുല്യങ്ങളായ അവയ്ക്ക് വീണ്ടും പ്രളയാവസാനത്തില്‍ ഉത്ഭവം എങ്ങിനെ സംഭവിക്കും?

No comments: