Thursday, September 27, 2018

രാസലീല 20* 
കൃഷ്ണഗ്രഹഗൃഹീതാത്മാ ന വേദ ജഗദീദൃശം
നിശമ്യഗീതം തദനംഗവർദ്ധനം 
വ്രജസ്ത്രിയ: കൃഷ്ണഗൃഹീതമാനസാ:
കൃഷ്ണനാൽ ഗ്രഹിക്കപ്പെട്ട മനസ്സോടുകൂടിയ വ്രജസ്ത്രീകൾ. അവര് വ്രജസ്ത്രീകളാണ്. അവര് വ്രജത്തിലാണ്. പാരിവ്രജ്യം എന്നൊരു പദവി ഉണ്ട്. കുടുംബവും ഇല്ല്യ. കുട്ടികളും ഇത് ഇല്ല്യ. ബന്ധുക്കളും ഇല്ല്യ. യദരഹേവ വിരജേത് തദരഹേവ പ്രവ്രജേത്. ആ വ്രജനം ആർക്ക് സ്വഭാവമായിട്ട് സ്വാഭാവികമായിട്ട് തീർന്നിരിക്കുവോ അവരാണ് വ്രജസ്ത്രീകൾ. അവരുടെ ഭാവമാണ് പാരിവ്രജ്യം. അവര് ഭഗവാന് ചുറ്റും വ്രജനം ചെയ്യുന്നവരാണ്. അവരുടെ ഭക്തി എങ്ങനെ ആണ് ആജഗ്നുരന്യോന്യം അലക്ഷിതോദ്യമാ: യമുനാ പുളിനത്തിൽ കണ്ണൻ വേണുഗാനം ചെയ്യണു. വേണുഗാനം ഓരോ ഗൃഹത്തിലും ജോലി ചെയ്യുന്ന ഗോപികയുടെ ചെവിയിൽ ചെന്നു വീണു. ഓരോ ഗോപികയും വര്വാണ്. . കൃഷ്ണന്റെ അടുത്തേയ്ക്. എങ്ങനെ വന്നു. ഒരു ഗോപിക വേറൊരു ഗോപികയെ കുറിച്ച് ചിന്തിച്ചില്ല്യ. മറ്റൊരു ഗോപികയെ കുറിച്ച് ചിന്തിച്ചില്ല്യ. തനിച്ച് താൻ മാത്രമായിട്ടാണ് അദ്ധ്യാത്മ ജീവിതം. രണ്ടമതൊരാൾ കയറിയാൽ അദ്ധ്യാത്മ ജീവിതം സാമൂഹികമായിട്ട് പോവും. രണ്ടാളുകൂടീട്ടുള്ള അദ്ധ്യാത്മയാത്രയേ ഇല്ല്യ. ഇവിടെ ഏക ഋഷി ആണ്. ഓരോരുത്തരും താൻ തനിയെ ആണ്. രണ്ടാളും ഒന്നിച്ചു പോവാനേ പറ്റില്ല്യ. അങ്ങനെ ഒരു മാർഗ്ഗമുണ്ടെങ്കിൽ അത് ഭക്തിയാണ്. ഭക്തിയിൽ എന്റെ മാർഗം നിങ്ങളുടെ അല്ല. നിങ്ങളുടെ മാർഗം എന്റെ അല്ല. ഓരോരുത്തർക്കും അവരവരുടെ മാർഗമാണ്. വ്രജസ്ത്രീയ:
ആജഗ്മു: അന്യോന്യം അലക്ഷിതോദ്യമ: ഒരാള് എവിടേക്കാ പോകുന്നതെന്ന് മറ്റേ ആൾക്ക് അറിയാൻ പാടില്ല്യ. ഒരു ഗോപിക പോകുന്ന സ്ഥലം മറ്റൊരു ഗോപികക്ക് അറിയില്ല്യ. അവര് അവരുടെ പാട്ടിനാണ്. യഥാർത്ഥ അദ്ധ്യാത്മലോകത്തുള്ള മഹാത്മാക്കളെയും ശ്രദ്ധിച്ചാലറിയാം ഒക്കെ തനിയെ ആണ്. ഒന്നും പരസ്പരം ചേർന്ന് പോവാൻ പറ്റില്ല്യ. മാത്രമല്ല ഒരാളുടെ മാർഗം വേറൊരാൾക്ക് പുറമേയ്ക് കാണിച്ചു കൊടുക്കുണുമില്ല്യ. സാധനയിൽ തന്നെ അതിര് കവിഞ്ഞു ഒരാളുടെ മാർഗത്തിനെ അതിര്കവിഞ്ഞ് പറഞ്ഞുകൊടുത്താൽ കൺഫ്യൂഷനേ ഉണ്ടാവുള്ളൂ. സഹായം ഉണ്ടാവില്ല്യ. അതുമാത്രമല്ല ഓരോരുത്തരുടേയും സാധന രഹസ്യമായിട്ടിരിക്കണം. എനിക്കും ഭഗവാനും തമ്മിലുള്ള ബന്ധം വ്രജസ്ത്രീക്കും കൃഷ്ണനും തമ്മിലുള്ള ബന്ധംപോലെ ആണ്. പത്നീപതികൾ തമ്മിലുള്ള ബന്ധത്തിനെ അടുത്ത വീട്ടുകാരോട് പറയാൻ പറ്റ്വോ.അംബരീക്ഷചരിതത്തിൽ പറയണുണ്ട് നല്ല സ്ത്രീകൾ തന്റെ പുരുഷനെ വശീകരിക്കുന്നതു പോലെ ഭക്തന്മാർ എന്നെ വശീകരിക്കുന്നു. അങ്ങനെ വശീകരിച്ച് വെച്ചിരിക്കുന്ന ഒരു സ്ത്രീക്ക് തന്റെ പുരുഷനോടുള്ള ബന്ധത്തിനെ വേറെ ആരോടും പറയാൻ പറ്റാത്തതുപോല ആണ് ഭക്തനും ഭഗവാനും തമ്മിലുള്ള ബന്ധം. അത് രഹസ്യമാണ് സീക്രട്ടാണ് അതുകൊണ്ട് തന്നെ sacred ഉം ആണ്. രഹസ്യമായാലേ അത് പവിത്രമാവുള്ളൂ. പവിത്രമായിട്ടിള്ളതൊക്കെ രഹസ്യമാണ്. പവിത്രമായിട്ടുള്ളത് പുറമേക്ക് പറഞ്ഞാൽ അശ്ലീലമായിട്ട് പോവും.അശ്ലീലം മറച്ചു വെച്ചാൽ പവിത്രമാവില്ല്യ. അദ്ധ്യാത്മ ജീവിതവും അങ്ങനെ ആണ്. ഭക്തിയും അങ്ങനെ ആണ്. ഭഗവദ് ആരാധനയും അങ്ങനെ ആണ്. ശ്രീരാമകൃഷ്ണദേവർ പറയും കൊതുകുവലയ്കുള്ളിൽ ഇരുന്നു കൊണ്ട് നാമജപം ചെയ്യും ഭക്തൻ. പുറമേക്ക് ആർക്കും അറിയില്ല ചിലപ്പോ ലൗകികനെ പ്പോലെ നടക്കും. വീട്ടിലുള്ളവർ തന്നെ വിചാരിക്കും അവൻ ഉറങ്ങ്വാണ്. എട്ട് മണി ആയിട്ടും എഴുന്നേറ്റിട്ടില്ല്യാന്ന്. അത്ര കണ്ട് രഹസ്യം. രഹസ്തർപ്പണതർപ്പിതായൈ നമ: എന്ന് ലളിതാസഹസ്രനാമത്തിൽ ദേവിക്ക് ഒരു നാമം. രഹസ്യമായി തർപ്പണം ചെയ്താൽ മാത്രം സന്തോഷപ്പെടുന്നവളാണ് ഭക്തിയുടെ രൂപത്തിൽ നമ്മുടെ ഹൃദയത്തിൽ ആവിർഭവിക്കുന്ന ഡാകിനീശക്തീ ആയ ചിത്ശക്തി ആയ ഭക്തി ആയ ലളിതാംബിക അഥവാ ശാരദ അഥവാ രാധ. നിങ്ങൾ എന്തു പേരു പറഞ്ഞാലും ശരി ഭക്തിക്ക് ഒരു മൂർത്തി രൂപം കൊടുത്തതാണ് രാധ. ഭക്തിക്ക് ഒരു മൂർത്തി രൂപം കൊടുത്തതാണ് ലളിതാംബിക. ഭക്തിക്ക് ഒരു മൂർത്തി രൂപം കൊടുത്തതാണ് ബ്രാഹ്മീശക്തി ആയ ശാരദ. ആ ഭക്തി ചിത്ശക്തി ആണ്. അകമേക്കുണ്ടാവുന്ന ആനന്ദാനുഭവമാണ്. ആ ആനന്ദാനുഭവം എത്ര കാലം നമ്മള് advertisement ന്റെ ലോകത്തില് ഇരിക്കുന്നുവോ എത്ര കാലം നമ്മള് propagation ന്റെ ലോകത്തില് ഇരിക്കുന്നുവോ എത്ര കാലം നമ്മള് അഭിമാനത്തിന്റേയും അഹങ്കാരത്തിന്റേയും ബാഹ്യ ലോകത്തിൽ നിന്നുള്ള അംഗീകാരത്തിന്റേയും ഒക്കെ ലോകത്തില് ഇരിക്കുന്നുവോ അത്ര കാലം ഇവൾ വരില്ല്യ. അപ്പോ ഈ ബാഹ്യ അംഗീകാരം മുഖ്യമല്ലാതായി പ്പോകുന്നുവോ ബാഹ്യമായിട്ടുള്ള യാതൊന്നും പ്രധാനമല്ലാതായിട്ട് പോകുന്നുവോ അപ്പോഴാണ് അന്യോന്യമലക്ഷിതോന്മാരായി നമ്മള് തീരുന്നത് എന്ന്വാച്ചാൽ എന്റെ മാർഗം അടുത്തൂള്ള ആൾക്ക് അറിയില്ല്യ. അടുത്തുള്ള ആളിന്റെ മാർഗ്ഗത്തില് എനിക്ക് ശ്രദ്ധയില്ല്യ. അയാൾ എങ്ങനെ പോയാലും വേണ്ടില്ല്യ. എനിക്കും ഭഗവാനും തമ്മിലുള്ള ഹൃദയബന്ധത്തിൽ ഞാനും ഭഗവാനും മാത്രേ ഉള്ളൂ. അവിടെ വേറെ ആരും ഇല്ല്യ. വേറൊന്നും അറിയില്ല്യ. ആജഗ്മു: അന്യോന്യമലക്ഷിതോദ്യമാ. വേറെ ആരെ ക്കുറിച്ചും അവര് ചിന്തിക്കുന്നില്ല്യ. എന്താ അവരെ വലിക്കുന്നത് കാന്തമാണ്. കാന്തം എന്നുള്ള വാക്ക് കാന്തൻ എന്നുള്ള വാക്കും ഒക്കെ ഒന്നാണ്. ആകർഷിക്കുക, കർഷിക്കുക സ യത്ര കാന്തോ ജവലോല കുണ്ഡലാ: അലങ്കാരങ്ങൾ ഒക്കെ ധരിച്ച് കൊണ്ട് കാന്തന്റെ അടുത്തേയ്ക് കൃഷ്ണന്റെ അടുത്തേയ്ക് ഗോപസ്ത്രീകൾ ഓടി വര്വാണ്. എങ്ങനെ വന്നു. അലങ്കാരം ഒക്കെ ചെയ്തു കൊണ്ട് make up ഒക്കെ ചെയ്തു കൊണ്ട് നല്ല വണ്ണം അലങ്കരിച്ചു കൊണ്ട് കൃഷ്ണൻ കണ്ടു സന്തോഷിക്കണം എന്ന് പറഞ്ഞു ശരീരത്തിനെ സൗന്ദര്യവത്താക്കി കൊണ്ട് വന്നു. പതുക്കെ ആണ് വന്നത്. അവർക്ക് കൃഷ്ണൻ മാത്രേ ഉള്ളൂ. ബാക്കി ഒക്കെ മറന്നു പോയി. 
ശ്രീനൊച്ചൂർജി 

No comments: