Friday, September 28, 2018

ചമ്മട്ടിയും-കയ്യുമായി ധര്‍മ്മക്ഷേത്ര പോര്‍ക്കളത്തി-
ലമ്മഹാത്മാ വര്‍ജുനന്‍തന്നകം തെളിവാന്‍
തേര്‍ത്തടങ്ങളില്‍നിന്നുംകൊïു ചെയ്ത ദിവ്യഗാനമിന്നും
പാര്‍ത്തലത്തില്‍ ദരികളില്‍ മാറ്റൊലിക്കൊള്‍വൂ!
നാഥനന്നു നല്‍കിയോരുനാന്മറപ്പാല്‍നവനീതം
നാദബ്രഹ്മചൈതന്യത്തിന്‍ നവാവതാരം!
വാനിലേറ്റുമെഴുന്നൂറു കല്‍പടവുള്ളൊരു കോണി
മാനസംപോയ്മഴുകേïും ജാഹ്നവീതീര്‍ത്ഥം!
(ചിത്രശാല)
മഹാകവി വീïും അനുസ്മരിക്കുന്നു
കണ്ണന്‍ കപടഗോപാലന്‍
കൈവല്യാംബുഘനാഘനം
ചെയ്ത കാര്യം സകലവും
ജഗന്മോഹനമോഹനം!

ആയുധം കയ്യിലേന്താതെ-
യടര്‍ക്കള മണഞ്ഞതും
ചമ്മട്ടിപൂïു തങ്കത്തേര്‍
ചങ്ങാതിക്കു തെളിച്ചതും

അത്തേര്‍ത്തടത്തില്‍നിന്നു കൊ-
ïതിമഞ്ജുളരീതിയില്‍
അഖിലോപനിഷത്സാര-
മ ''ന്നര''ന്നരുള്‍ ചെയ്തതും

ചെയ്ത കാര്യം സകലവും
ജഗന്മോഹന മോഹനം!
(15) ''കാവ്യകൗസ്തുഭം''
ഭക്തമഹാകവി, ഓട്ടൂര്‍ ഉണ്ണിനമ്പൂതിരിപ്പാട്
നമുക്ക് പാര്‍ഥസാരഥിയെയും ഗീതയെയും
കാട്ടിത്തരുന്നു.
തൂങ്ങിക്രീഡിക്കുമോമല്‍ക്കുറുനിരകള്‍
വിയര്‍ക്കുന്ന ഫാലത്തിലൊട്ടി-
പ്പൊങ്ങിപ്പൊറിപ്പരക്കും തുരഗഖുരജമാം
മണ്ണില്‍ നീലാംഗമെല്ലാം.
മുങ്ങിച്ചെമ്പിച്ചു വാടീകവിളുകള്‍ ചെറുതാ-
യെങ്കിലും മന്ദഹാസം
മങ്ങിപ്പോകാതെ, പോര്‍ത്തേര്‍ കുതുകമൊടു തെളി-
ക്കുന്ന കണ്ണന്‍ സഹായം!
(ശ്ലോ.5)
എല്ലാം ബന്ധുക്കളല്ലോ മറുവശമണിയായ്
നിന്നിടും കൂട്ടരെന്നി
മിഥ്യാബോധം നിമിത്തം സമരവിമുഖനായ്
ത്തീര്‍ന്ന പാര്‍ഥന്റെ മോഹം
തത്ത്വജ്ഞാനോപദേശം വഴി മുഴുവനുടന്‍
തീര്‍ത്തു, താന്‍ നഷ്ടശൗര്യം
വീശിക്കത്തിച്ചു, വില്ലും ശരവുമുടനെടു-
പ്പിച്ച ശൗരിക്കു കൂപ്പാം. ''മഹാമാധുരി.''
(പേജ്- 50.612)

No comments: