Friday, September 28, 2018

സാധാരണ എല്ലാവരും ശരീരത്തിനെ മാത്രം കാണുന്നു. സിദ്ധികളെ ഇഷ്ടപ്പെടുന്നു. വെറും ജ്ഞാനമെങ്കില്‍ ആര്‍ക്കും തൃപ്തിയാവുകയില്ല. സിദ്ധികൂടി ഉïെങ്കിലേ സ്വാരസ്യം ഉള്ളൂ. മനോനില ഇങ്ങനെ ഇരുന്നാല്‍ എല്ലാവരുടെ നോട്ടവും സിദ്ധിയിലായിരിക്കും. ജ്ഞാനോപശാന്തിക്ക് ആളില്ല. അങ്ങനെയുള്ളവരെ നേര്‍വഴിക്കു കൊïുവരാന്‍ ജ്ഞാനം മൂലം സിദ്ധികളെ പ്രാപിക്കാമെന്നു പറയേïിയിരിക്കുന്നു. ജ്ഞാനത്തില്‍ എല്ലാം അടങ്ങും. ജ്ഞാനി, സിദ്ധികളെപ്പറ്റി വിചാരിക്കുകപോ
ലുമില്ല. ജ്ഞാനമേ മുഖ്യം. ജ്ഞാനമാണ് മുഖ്യം. അതു കഴിഞ്ഞിട്ട് സിദ്ധികളെപ്പറ്റി ആലോചിക്കാം. സിദ്ധികള്‍ ശരീരത്തെപ്പറ്റിയുള്ളവയാണ്. യഥാര്‍ഥ സിദ്ധി ജ്ഞാനമാണ്. ജ്ഞാനിയാണ് യഥാര്‍ഥ സിദ്ധപു
രുഷന്‍. സിദ്ധമായുള്ളതിനെ ചേര്‍ന്നിരിക്കുന്നവന്‍ സ്വതസ്സിദ്ധനാണ്. സ്ഥിതമായ സത്യം എന്താണെന്നറിഞ്ഞ് അത് താനായിരിക്കുന്നതാണ് സിദ്ധി (ഉള്ളത് നാല്‍പ്പത്). വരങ്ങള്‍ കൊടുക്കാന്‍ കഴിവുള്ളവന്‍, അവന്‍. ആത്മലാഭമാണ് മുഖ്യവരം.
തിരുവിളയാടര്‍ പുരാണത്തില്‍ സിദ്ധര്‍പ്പടലത്തില്‍ ശിവപെരുമാള്‍ തന്റെ ഭക്തന്‍ സിദ്ധികളെപ്പറ്റി ചിന്തിക്കുകയില്ലെന്നും അവനാ
ര്‍ക്കും വരത്തെ കൊടുക്കുന്നില്ലെന്നും അക്കാര്യം സാന്നിധ്യമാത്രത്താല്‍ നിറവേറ്റപ്പടുമെന്നും പറഞ്ഞിരിക്കുന്നു.
സിദ്ധികളെക്കൊïുള്ള പ്രയോജനം അവര്‍ക്കു കിട്ടുന്നു. അതിനാല്‍ സിദ്ധന്‍ ദ്വൈതത്തെ താങ്ങുന്നില്ല. ജ്ഞാനിയാവുന്നില്ല. ജ്ഞാനസിദ്ധിയാണ് സിദ്ധി. മറ്റു സിദ്ധികളെ ആര്‍ജിക്കാതിരിക്കുന്നതാണ് നല്ലത്.

No comments: