Friday, September 28, 2018

(11)ഗീതാഗാനം ചെയ്കയെന്നാല്‍ മറ്റു ശാസ്ത്രങ്ങളെന്തിനോ?
ഇതല്ലോ പത്മനാഭന്റെ മുഖപത്മവിനിസ്സൃതം (1)
ഗീതയും ഗംഗയും ഗായത്രിയും ഗോവിന്ദനും ശരി
ഗകാരം നാലുമായ്‌ച്ചേര്‍ന്നാല്‍ പുനര്‍ജന്മം പെടാ ദൃഢം (3)
(മഹാഭാരതം ഭീഷ്മവധപര്‍വം അധ്യായം-43 വിവര്‍ത്തനം ശ്രീ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍)
(12) ഭക്തകവി പൂന്താനം പാടുന്നു
കെട്ടിവാര്‍ കുഴല്‍, വകഞ്ഞു പിന്നിലള-
കേഷൂപീലികള്‍ തൊടുത്തു പൂ-
മ്പട്ടുകൊണ്ടു വഴിവോടുടുത്തു രസി
ഹാരമിട്ടു വനമാലയും
പൊട്ടണിഞ്ഞ നിടിലത്തടത്തിലുടല്‍
പാര്‍ത്തു പാര്‍ഥരഥമേത്യ ച-
മ്മട്ടി മുഷ്ടിയില്‍ മുറുക്കിനിന്നരുളു-
മിഷ്ടദൈവതമുപാസ്മ ഹേ
(പൂന്താനസര്‍വസ്വം-ഗുരുവായൂര്‍ ദേവസ്വം പ്രസിദ്ധീകരണം. ''പാര്‍ഥസാരഥിസ്തവം'' പേജ്- 250) 
(13) തുഞ്ചത്തെഴുത്തച്ഛന്‍ ഗീതോപദേശ സന്ദര്‍ഭം വിവരിക്കുന്നു
കമലദളനയനനൊടു വിജയനഥ ചൊല്ലിനാന്‍
കാരുണ്യവാരിധേ, ശ്രീപതേ, ദൈവമേ!
കലിതരണമരണമിഹ വന്നയോദ്ധാക്കളെ
കാണ്മാനടുത്തു നിര്‍ത്തേണമിസ്യന്ദനം
മറുതലകളിരു പുറവുമടര്‍ കരുതി നിന്നതിന്‍-
മധ്യേമഹാരഥം നിര്‍ത്തിനാനച്യുതന്‍.
സുഹൃദനുജതനയഗുരുജനപിതൃപിതാമഹ-
ന്മാരെയും യുദ്ധ സന്നദ്ധരായ് കണ്ടവന്‍
ത്രിദശവരതനയനതി കരുണയൊടു ചൊല്ലിനാന്‍
തേര്‍ പിന്‍തിരിച്ചു വിടര്‍ത്തിനിര്‍ത്തീടുക.
ഗുരുവധമിതതിദുരിതമരുതരുതു മാധവ!
കൂട്ടൊല്ലതേര്‍ പിന്‍തിരിക്കെന്നു ഫല്‍ഗുനന്‍
അതി കുരണമമരകുലവരനൊടുര 
ചെയ്തു താ-
നായുധം വച്ചു തേരില്‍ കിടന്നീടിനാന്‍.
ജഗദുദയഭരണപരിഹരണബഹുലീലയും.
ചെയ്താഴിയില്‍ പള്ളികൊള്ളുന്ന നാഥനും.
അനുചിതമിതറിക നൃപകുലമതിനു നല്ലത-
ല്ലയ്യോ നിനക്കു ദുഷ്‌കീര്‍ത്തിയുണ്ടായ് വരും
ഫലമതിനു നരകമൊരു ഗതിവരികയില്ലെടോ
പാര്‍ഥിവന്മാര്‍ക്കുയുദ്ധം വെടിഞ്ഞീടിനാല്‍.
പരമപുരുഷനുമതിനു പരിചൊടുളീടിനാന്‍
പാര്‍ഥനധ്യാത്മമായുള്ളതെപ്പേരുമേ.
വിമലനജനഖിലജഗദിധിപനഥകാട്ടിനാന്‍
വിശ്വസിച്ചീടുവാന്‍ വിശ്വരൂപത്തെയും.
ഭയപമൊടവനതുപൊഴുതെരുതെരെ നമസ്‌കരി-
ച്ചഭയമരുളകെന്നു കൂപ്പിസ്തുതിച്ചീടിനാന്‍.
മധു മഥനനമരസുതനൊടുപദേശമായ്
മായാപ്രഭാവമതു നീങ്ങും പ്രകാരമുടന്‍
ഉഴറിയരുളിനമൊഴികളുപനിഷ-
ത്താകയാലോതിനാന്‍, ഗീത- യെ-
ന്നാദരാല്‍ ജ്ഞാനികള്‍.
അതുപൊഴുതു, ചപലതകളഖിലമകലക്കള-
ഞ്ഞര്‍ജുനന്‍ പോരിനായ് വില്ലെടുത്തീടിനാന്‍.

No comments: