Friday, September 21, 2018

ഉപനിഷത്തിൽ പറഞ്ഞ പ്രകാരം ഉപാധികളെ നീക്കി, ശേഷിച്ച ആത്മാവാകുന്ന തന്നെ ആനന്ദരൂപനായനുഭവിച്ച്, തന്നില്‍ ആരോപിതമായ സകലത്തേയും അസത്തെന്നും ജഡമെന്നും ദുഃഖമെന്നും നിര്‍ണ്ണയിച്ചു ബാധിച്ച ആനന്ദരൂപനായ താന്‍, അവയെല്ലാം ബാധിക്കപ്പെട്ടിട്ടും ബാധിക്കപ്പെടാത്തതുകൊണ്ട് സത്തെന്നും, അവകള്‍ അവസ്തുവാകയാല്‍ പ്രകാശിക്കാതെ ജഡമായാലും താന്‍ സ്വയം പ്രകാശിക്കയാല്‍ ചിത്തെന്നും, ശേഷിച്ചിടത്ത് തനിക്കന്യമായി വേറൊരു വസ്തുവില്ലായ്കയാല്‍ സത്തുതന്നെ ചിത്ത്, ചിത്തു തന്നെ ആനന്ദം, ആനന്ദമേ താനാകയാല്‍ സ്വയം സച്ചിദാനന്ദാഖണ്‌ഡൈകരസമെന്ന താനായ തന്മഹിമയെത്തന്നെ ഇഷ്ട വസ്തുവെന്നു ആനന്ദിച്ച് സ്വയം ആനന്ദക്കടലില്‍ മുഴുകി  

No comments: