Monday, September 17, 2018

സസ്യാഹാരത്തില്‍ അധിഷ്ഠിതമായ ഭാരതീയരുടെ പ്രാചീന സാത്വിക ജീവിതരീതിയിലേക്ക് മടങ്ങാനുമുള്ള ഒരു വലിയ പ്രസ്ഥാനം ആരംഭിക്കേണ്ടിയിരിക്കുന്നു. ഈ തത്വം എത്രയോ കാലമായി ഭാരതത്തിലും കേരളത്തിലും നാം അംഗീകരിച്ചതാണ്. ഇതിന് എത്രയെങ്കിലും ഉദാഹരണങ്ങള്‍ നിരത്താവുന്നതേയുള്ളൂ.

പയ്യൂര്‍ ഭട്ടതിരിമാരുടെ ഇല്ലത്ത് ചെന്നു കഞ്ഞി കുടിച്ചപ്പോളുണ്ടായ ആഹ്ലാദം ഉദ്ദണ്ഡശാസ്ത്രി ഒരു ശ്ലോകത്തിലൂടെ അവതരിപ്പിച്ചു:

''ശുണുീ കുണുീ കൃതാം ഭോഗ ഗരിമ ഭരാംപൈഠരീം ജാഠരാഗ്നേസ്താപം വ്യാപദയന്തീം ശ്രമശമനകരീംമായു ജായൂ ഭവന്തീംമൗല്‍ഗൈഃ ശല്‍കൈഃ പരീതാം ഘൃതലവസുരഭീംമണ്ഡിതാം കേരഖണ്ഡൈഃനൃണാം ശ്രാണാം സുരാണാം പുനരകൃതസുധാംയസ്സ വേധാഃ സുമേധാഃ

''ചുക്ക് ചതച്ചിട്ടു ലഘുത്വം വരുത്തിയതും കലത്തില്‍ വെച്ചതും ജഠരാഗ്നിപാതത്തെ ശമിപ്പിക്കുന്നതും തളര്‍ച്ചയേയും പിത്തത്തേയും ശമിപ്പിക്കുന്നതും ചെറുപയറിന്‍ പുഴുക്കോടും നാളികേരപ്പൂളോടും കൂടിയതും സ്വല്‍പം നെയ്യൊഴിച്ച് അതിന്റെ സൗരഭ്യം പുറപ്പെടുന്നതും ആയ കഞ്ഞി മനുഷ്യനുണ്ടാക്കിയശേഷം, അതിനു സമാനമായി ദേവന്മാര്‍ക്ക് അമൃതുണ്ടാക്കിക്കൊടുത്ത ബ്രഹ്മാവ് ബുദ്ധിയുള്ളവന്‍ തന്നെ''
എന്നാണ് ശാസ്ത്രികള്‍ പറഞ്ഞത്.

അമൃത് മാതിരിയുള്ള കഞ്ഞി എന്നു പറയുന്നതിനു പകരം, കഞ്ഞി പോലുള്ള അമൃത് എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്.

സസ്യാഹാരത്തിന്റെ മേന്മ ഇതിലും ഭംഗിയായി അവതരിപ്പിക്കാനാവില്ല.

പാശ്ചാത്യ സംസ്‌കാരത്തിലേക്കും വൈദേശിക ഭക്ഷണരീതികളിലേക്കും കൂപ്പു കുത്തിക്കൊണ്ടിരിക്കുന്ന നമ്മുടെ യുവതീയുവാക്കളെ ഈ 'കോളാ സംസ്‌കാര'ത്തില്‍ നിന്നു രക്ഷിക്കേണ്ട ബാധ്യത നമുക്കുണ്ട്.

No comments: