Sunday, January 27, 2019

വാല്മീകി രാമായണം
അയോദ്ധ്യാകാണ്ഡം-95

ചക്ഷുത്വാം നാ പശ്യാമി
സ്മൃതിർ  മമ വിലുപ്ത്യതേ
എനിക്ക് നിന്നെ കാണാൻ സാധിക്കുന്നില്ലല്ലോ കൗസല്ല്യേ. ഒന്നും ഓർമ്മയിൽ വരുന്നില്ല.
ദൂതാ വൈവ സദസ്യേത്
കൗസല്ല്യേ ത്വര യന്തിമാം
യമദൂതർ എല്ലാം മുന്നിൽ വന്ന് നിൽക്കുന്നു.
ഹാ രാഘവ മഹാബാഹോ
ഹാ മമ ആയാസനാശനാം
ഹാ പിതൃ പ്രിയ മേ നാഥ
ഹാ മമ അസിഗത സുത
ഹാ കൗസല്ല്യേ ന പശ്യാമി
ഹാ സുമിത്രേ തപസ്വിനി
ഹാ നൃശംസേ മമ അമിത്രേ കൈകേയി കുല പാംസിനി
ഇതി മാതുഷ്യ രാമസ്യ
സുമിത്രായാശ സന്നിധൗ
രാജാ ദശരഥ ശോചൻ
ജീവിതാന്തം ഉപാഗമത്
തഥാതു ദീന കദയൻ നരാധിപ:
പ്രിയസ്യ പുത്രസ്യ വിവാസനാതുരഹ
ഗദേർദ്ദ രാത്രേ ഭ്രിശ ദു:ഖ പീഡിത ഹ
തദാ ജഹു പ്രാണം ഉദാര ദർശനഹ

എല്ലാവരും ഉറങ്ങി പോയി .പ്രഭാതത്തിൽ രാജാവിനെ ഉണർത്താൻ വാദ്യഘോഷങ്ങൾ വന്നു. ഉത്തിഷ്ഠ രാജൻ.രാജാവ് എഴുന്നേൽക്കുന്നില്ല. കൗസല്ല്യയും സുമിത്രയും വന്നു വിളിച്ചു എഴുന്നേറ്റില്ല. വൈദ്യൻ വന്നു പരിശോധിച്ചു. ദശരഥൻ രാത്രിയിലെ പ്രാണൻ വെടിഞ്ഞു എന്ന് മനസ്സിലാക്കി. അരമനയിലാകെ ശോകം നിറഞ്ഞു. എല്ലാവരും കരഞ്ഞു. വസിഷ്ഠനും മറ്റു മഹർഷിമാരും വന്നു. രാജ്ഞികളെല്ലാം കരയുന്നു. ഇനി ചെയ്യേണ്ട കാര്യങ്ങളെല്ലാം നോക്കണം. ഭരതനെ വിളിച്ചു കൊണ്ടു വരണം.

അഞ്ച് ദൂതരെ കേകേയ ദേശത്തേയ്ക്ക് അയക്കുന്നു ഭരതനെ കൂട്ടി കൊണ്ടു വരുന്നതിനായി. അവർക്കു നൽകിയ നിർദ്ദേശം നടന്ന കാര്യങ്ങൾ ഒന്നും ഭരതനെ വരുന്ന വഴി അറിയിക്കരുത്. രാമൻ സീതാ ലക്ഷ്മണ സമേതം വനവാസത്തിന് പോയതും. ദശരഥൻ പ്രാണൻ വെടിഞ്ഞതും ഒന്നും തന്നെ അറിയിക്കാതെ ഭരതനെ കൂട്ടികൊണ്ടു വരണം. അതിനാൽ സാധാരണ പോലെ സാധന സാമഗ്രികളുമായി വേണം ദൂതർ പോകാനെന്ന്.

Nochurji 🙏 🙏
Malini dipu 

No comments: