Friday, March 29, 2019

അഭയമായ് പാദാരവിന്ദങ്ങള്‍

Friday 29 March 2019 3:30 am IST
നാല്‍പ്പത്തിയെട്ടാം ദശകം: (നളകൂബേരനും മണിഗ്രീവനും മോക്ഷം)
വൈശ്രവണപുത്രന്മാരായ നളകൂബരും മണിഗ്രീവനും സ്ഥലകാലബോധം മറന്ന് നഗ്നരായി സ്ത്രീകളുമായ രമിച്ചിരുന്നപ്പോള്‍ അവിടെയെത്തിയ നാരദമുനി അവരെ മരുതുമരങ്ങളായി പോകട്ടെയെന്ന് ശപിക്കുകയും അഹങ്കാരവും വിവേകശൂന്യതയും നിറഞ്ഞ മരങ്ങളായിതീര്‍ന്ന അവര്‍ക്ക് അങ്ങയുടെ സ്പര്‍ശംകൊï് ബുദ്ധിയും വിവേകവും സിദ്ധിക്കുമെന്ന ശാപമോക്ഷം ലഭിക്കുകയും ചെയ്തു. അങ്ങനെ ഉരലില്‍ കെട്ടിയ ദാമോദരനായി അങ്ങ്, രïുമരുതുമരങ്ങള്‍ക്കിടയിലൂടെ ഉരലുമായി കടന്നപ്പോള്‍ കടപുഴകിവീണമരങ്ങളില്‍ നിന്ന് മഹാതേജസ്വികളായ നളകൂബരും മണിഗ്രീവനും പുനര്‍ജനിച്ച് അങ്ങയെ വന്ദിച്ചു. അങ്ങയുടെ മാതാപിതാക്കള്‍ അങ്ങയെ ആനന്ദത്തോടെ ഗൃഹത്തിലേക്കാനയിച്ചു. അങ്ങനെ യക്ഷന്മാര്‍ക്കു ശാപമോക്ഷം കൊടുത്ത ഗുരുവായൂരപ്പാ അടിയന്റെ രോഗം അകറ്റേണമേ.
നാല്‍പ്പത്തിയൊമ്പതാം ദശകം: (വൃന്ദാവന വിവരണം) ഉരലുമായി കൃഷ്ണന്‍ മരങ്ങള്‍ക്കിടയിലൂടെ പോയപ്പോള്‍ മരം കടപുഴകിവീഴുന്നത് ദുര്‍നിമിത്തമാണെന്ന് ധരിച്ച് മറ്റൊരു സ്ഥലത്തേക്ക് താമസം മാറ്റാന്‍ ആഗ്രഹിച്ച വേളയില്‍ ഉപനന്ദന്‍ എന്ന ഗോപശ്രേഷ്ഠന്‍ വൃന്ദാവനത്തില്‍ താമസമാക്കുന്നതാണുത്തമം എന്നു നിര്‍ദ്ദേശിച്ചു. എല്ലാവരും അതു സ്വീകരിച്ച് കാനനഭംഗിയാസ്വദിച്ച്, കാളിന്ദിയുടെ സാമീപ്യചൈതന്യം കൊïും, മനോഹരമായ വൃന്ദാവനത്തിലെത്തി. എല്ലാ സൗന്ദര്യത്തോടുംകൂടി പ്രശോഭിക്കുന്ന വൃന്ദാവനവര്‍ണനയും കൃഷ്ണ-ബലരാമന്മാരുടെ കളിയും വിവരിച്ച് മേല്‍പുത്തൂര്‍ തന്റെ രോഗം മാറ്റേണമേ എന്നു ഗുരുവായൂരപ്പനോടു പ്രാര്‍ത്ഥിക്കുന്നു.
അന്‍പതാം ദശകം: (വത്സ-ബക അസുരന്മാരുടെ വധം) വൃന്ദാവനത്തില്‍ സര്‍വതും മറന്ന് പ്രകൃതിയെപ്പോലും കോരിത്തരിപ്പിച്ചുകൊï് അങ്ങ് ഗോപബാലന്മാരോടൊത്ത് കളിച്ചു ചിരിച്ചുനടന്നു. പശുക്കുട്ടികളുമായി കളിച്ചു നടന്നപ്പോള്‍ പശുക്കുട്ടിയുടെ വേഷത്തില്‍ വന്ന പത്മാസുരനെ തിരിച്ചറിഞ്ഞ് അവനെ ചുഴറ്റിയെറിഞ്ഞു കൊന്ന്, പശുക്കളെ രക്ഷിച്ചു. അതിലാനന്ദിച്ച് പ്രകൃതിയില്‍ ലയിച്ച് കളിയുടെ ക്ഷീണത്തില്‍ വെള്ളം കുടിക്കാന്‍ ഗോപബാലന്മാര്‍ കാളിന്ദിയില്‍ പോയപ്പോള്‍ ഭീമാകാരനായ ഒരു കൊക്ക് (ബകന്‍) അങ്ങയെ വിഴുങ്ങികൊല്ലാന്‍ ശ്രമിച്ചു. ആ ബകന്റെ കൊക്കുകള്‍ പിളര്‍ന്ന് അങ്ങ് ബകാസുരനെ വധിച്ചു. ഗുരുവായൂരപ്പാ അങ്ങെന്റെ രോഗദുഃഖങ്ങളകറ്റേണമേ.
അമ്പത്തിയൊന്നാം ദശകം: (അഘാസുരമോക്ഷം) വനത്തില്‍ കളിച്ചുകൊïിരുന്ന വേളയില്‍ അഘാസുരന്‍ സര്‍പവേഷം ധരിച്ച് അങ്ങയുടെ വഴി തടഞ്ഞു. ഗോപബാലന്മാരും പശുക്കുട്ടികളും ഈ പെരുമ്പാമ്പിന്റെ വായിലകപ്പെട്ടപ്പോള്‍ അങ്ങും വായ്ക്കുള്ളില്‍ പ്രവേശിച്ച് ഭീമാകാരം പൂï് അഘാസുരനെ നിഗ്രഹിച്ച് അവന്റെ ആത്മാവിനെ തന്നിലേക്കെടുത്തു. അതിനുശേഷം ഗോപബാലന്മാരുമായി അങ്ങ് ഏറിയ സന്തോഷത്തോടെ വനഭോജനമായി ഭക്ഷണം കഴിച്ചാസ്വദിച്ചു. ആനന്ദചിത്തനായ ഗുരുവായൂരപ്പാ അവിടുന്ന് എന്നെ രക്ഷിക്കേണമേ.
അമ്പത്തിരïാം ദശകം: (ബ്രഹ്മാവിന്റെ അഹങ്കാര ശമനം) അങ്ങ് കാട്ടില്‍ കളിച്ചുരസിച്ചു നടക്കുന്ന വേളയില്‍ ബ്രഹ്മാവ് മായയാല്‍ പശുക്കുട്ടികളേയും ഗോപബാലന്മാരേയുമെല്ലാം മറച്ചു. അങ്ങു തന്നെ അവരായി രൂപംപ്രാപിച്ചു എന്നു മാത്രമല്ല പലതായി രൂപം പ്രാപിച്ച് അങ്ങയെ അവര്‍ ഗൃഹങ്ങളിലേക്ക് കൊïുപോയി. അങ്ങനെ എല്ലാവരും അങ്ങുതന്നെയാണെന്ന് പ്രദര്‍ശിപ്പിച്ച് ബ്രഹ്മാവിനെ പാഠം പഠിപ്പിച്ചു.  അങ്ങ് എന്നേയും രക്ഷിക്കേണമേ.
അമ്പത്തിമൂന്നാം ദശകം: (ധേനുകാസുരവധം) ബാല്യകാലം കഴിഞ്ഞ അങ്ങ് ബലരാമനോടൊപ്പം ശ്രീദാമാവിന്റെ നിര്‍ദ്ദേശപ്രകാരം ധേനുക വനത്തിലേക്കുപോയി. ബലരാമന്‍ കരിമ്പനകള്‍ ബലമായി കുലുക്കിയപ്പോള്‍ പനങ്കായ്കളും പനമരത്തിലധിവസിച്ചിരുന്ന ധേനുകാസുരനും താഴേക്ക് ചാടി വീണു. ബലരാമന്‍ ആ അസുരനെ വധിച്ചു. അയാളുടെ അസുരന്മാരായ ബന്ധുക്കളേയും അങ്ങ് വധിച്ചു. ഗോപബാലന്മാര്‍ അങ്ങയോടൊത്ത് പനമ്പഴങ്ങള്‍ ഭക്ഷിച്ചു ബാക്കി ഫലങ്ങള്‍ ബാലന്മാര്‍ ഗൃഹത്തിലേക്കു സംതൃപ്തിയോടെ കൊïുപോയി. ബന്ധുക്കള്‍ക്ക് സന്തോഷത്തോടെ പങ്കുവച്ചു. ഗുരുവായൂരപ്പാ അവരെ സന്തോഷിപ്പിച്ച അങ്ങ് എന്റെ രോഗം മാറ്റിത്തരേണമേ.
അമ്പത്തിനാലാം ദശകം: (ഗരുഡനു ലഭിച്ച ശാപം)
 അങ്ങയുടെ വാഹനമായ ഗരുഡന്‍ കാളിന്ദിയിലെ മത്സ്യത്തെ ഭക്ഷിക്കുന്നതു കï സൗരഭി എന്ന മഹര്‍ഷി ഈ ജീവികളെ തിന്നാല്‍ നീയും മരിക്കുമെന്ന് ഗരുഡനെ ശപിച്ചു. ഗരുഡനു നീക്കിവെച്ച ഭക്ഷണം കാളിയന്‍ അഹങ്കാരം മൂലം ഭക്ഷിച്ചു. അതില്‍ പ്രതിഷേധിച്ച ഗരുഡന്‍ ശക്തിയായി ചിറകിട്ടടിച്ചപ്പോള്‍ ഗരുഡന് പ്രവേശനം നിഷേധിക്കപ്പെട്ട കാളിയന്‍  കാളിന്ദിയിലഭയം തേടി. കാളിയന്റെ വിഷം മൂലം, സമീപമുള്ള വൃക്ഷങ്ങളും, പക്ഷികളും, വേനല്‍ചൂടു സഹിക്കാതെ കാളിന്ദി ജലംപാനം ചെയ്ത, പശുക്കളും മറ്റും മരിച്ചുവീണു. അവരെ പുനര്‍ജനിപ്പിക്കാനായി അങ്ങ് അമൃതധാരപോലെയുള്ള ജലസ്രോതസ്സുïാക്കി. എല്ലാവരും അങ്ങയെ സ്തുതിച്ചു. കാരുണ്യവാനായ ഗുരുവായൂരപ്പാ എന്റെ രോഗപീഡകളകറ്റേണമേ.
(നാരായണീയം സംക്ഷിപ്തം എന്ന പുസ്തകത്തില്‍ നിന്ന്)

No comments: