Friday, October 25, 2019

ജ്ഞാനം ധ്യാനത്തേക്കാള്‍ ശ്രേഷ്ഠം

Thursday 24 October 2019 3:40 am IST
വിശ്വരൂപ ദര്‍ശന യോഗം( തുടര്‍ച്ച) 
കൃഷ്ണാ, നിന്റെ മഹത്വമൊന്നുമറിയാതെ ഞാന്‍ നിന്നെ കൃഷ്ണാ, സുഹൃത്തേ, യാദവാ എന്നെല്ലാം വിളിച്ചു. നീയാണ് ലോകത്തിന്റെ നിലനില്‍പ്പിന് ആധാരമായ പിതാവെന്ന് ഞാന്‍ അറിഞ്ഞില്ല. എന്നോട് ക്ഷമിക്കേണമേ!  ഈ ഭയാനകമായ രൂപം കണ്ടു നില്‍ക്കുവാന്‍ ഞാന്‍ അശക്തനായതി
നാല്‍ നിന്റെ ശാന്തമായ ചതുര്‍ഭുജരൂപം കാണിച്ചു തന്ന് എന്നെ അനുഗ്രഹിക്കേണമേ എന്ന് പ്രാര്‍ഥിക്കുന്നു. ഭയചകിതനായി നില്‍ക്കുന്ന അര്‍ജുനന് വിശ്വരൂപത്തില്‍ നിന്ന് ശംഖചക്രഗദാധാരിയുടെ രൂപവും കാണിച്ചു കൊടുക്കുന്നു. ഈ രïു രൂപങ്ങളും ഒരു 
പുണ്യാത്മാവിനു പോലും ഒരു മാര്‍ഗത്തിലൂടെയും കാണുവാന്‍ സാധിക്കുകയില്ലെന്നും കൃഷ്ണന്‍ ഓര്‍മിപ്പിക്കുന്നു. അതിനാല്‍ കര്‍മബന്ധമില്ലാതെ കര്‍മമനുഷ്ഠിച്ച് എന്നിലേക്ക് വന്നു ചേരുക എന്നും കല്‍പിക്കുന്നു. ( പ്രപഞ്ച സത്യത്തെ ഈശ്വരനായി കാണുവാന്‍ സാധിക്കുന്ന ഒരേയൊരു വീക്ഷണം ഭാരതീയരുടേതു മാത്രമാണ്. അതിനെ ശാസ്ത്രലോകം വ്യക്തമായിട്ട് അംഗീകരിക്കുകയും ചെയ്യുന്നു എന്നത് ആത്മാഭിമാനമാണ്. )
ഭക്തിയോഗം
പരബ്രഹ്മ ചൈതന്യത്തെ ആരാധിച്ചുപാസിക്കുന്ന ഭക്തനാണോ ശ്രേഷ്ഠന്‍ അഥവാ കൃഷ്ണാ നിന്നെത്തന്നെ ഭക്തിയോടെ ആരാധിക്കുന്ന വ്യക്തിയാണോ ശ്രേഷ്ഠനായ ഭക്തന്‍ എന്ന അര്‍ജുനന്റെ ചോദ്യത്തിന് കൃഷ്ണന്‍ മറുപടി പറയുന്നു. പരമാത്മ ചൈതന്യം അവ്യക്തവും അചിന്ത്യവുമായതിനാല്‍ സാധാരണക്കാര്‍ക്ക് ഉപാസിക്കാനാകില്ല. എന്നാല്‍ എന്റെ വ്യക്തമായ രൂപഭാവ ഉപാസന കാഠിന്യമുള്ളതല്ല. അതിനാല്‍ ക്ലേശരഹിതമായ മാര്‍ഗമാണ് സാധാരണക്കാര്‍ക്ക് എളുപ്പമായി ഭവിക്കുന്നത്. അതിനാല്‍ ശ്രീകൃഷ്ണ ഉപാസന തന്നെയാണ് ശ്രേഷ്ഠം. 
എല്ലാ കര്‍മങ്ങളും എന്നിലര്‍പ്പിച്ചു കൊï് കര്‍മനിരതനാകാന്‍ എളുപ്പമെന്നു മാത്രമല്ല, എന്റെ ഭക്തനെ  ഉദ്ധരിക്കുകയും ചെയ്യും. എന്നില്‍ മനസ്സ് 
സമര്‍പ്പിച്ച് , എന്നെ ധ്യാനിച്ച് എന്നില്‍ നിവസിച്ച്  നിരന്തരമായ അഭ്യാസം കൊണ്ട് എന്നിലേക്ക് വരാനുള്ള വഴി ഭക്തന് എളുപ്പമായി തീരുന്നതിനാല്‍ അതു പിന്തുടരുകയാണ് ശ്രേഷ്ഠമാര്‍ഗം. 
എന്റെ കര്‍മം തന്നെ നിരന്തരം, ചെയ്യുന്നവനും എന്നിലെത്തുന്നു. ജ്ഞാനം ധ്യാനത്തേക്കാള്‍ ശ്രേഷ്ഠമാണ്. ഏറ്റവും ശ്രേഷ്ഠമാണ് കര്‍മഫലത്യാഗം. കാരണം അതിലൂടെ അനന്തമായ ശാന്തി ലഭിക്കുന്നു. എന്റേതെന്ന ഭാവമില്ലാതെ, അഹങ്കാരമില്ലാതെ, സുഖദുഃഖങ്ങളെ തുല്യമായിക്കï്, സ്ഥിരമായ സന്തോഷത്തോടെ ദൃഢചിത്തനായി എന്നില്‍ മനസ്സര്‍പ്പിച്ച് നിലനില്‍ക്കുന്നവന്‍ എനിക്ക് പ്രിയപ്പെട്ടവനാണ്. അവന് ജീവിതത്തിലെ നന്മതിന്മകള്‍ സുഖദുഃഖങ്ങളുണ്ടണ്ടണ്ടïാക്കുന്നില്ല. അവന് സുഖവും ദുഃഖവും ശത്രുവും മിത്രവും സ്തുതിയും നിന്ദയും, ചൂടും തണുപ്പും ഉയര്‍ച്ചയും താഴ്ചയുമെല്ലാം ഒരേ
പോലെയായി തീരുന്നു. എന്റെ ഭക്തനായവന്‍ ഈ നിലയിലേക്കുയരുന്നു. (ഒരു മാതൃകാഭക്തന്റെ നിലവാരത്തെയാണ് കൃഷ്ണന്‍ ഇവിടെ വിവരിക്കുന്നത്.  ആ ഭക്തന് ലഭിക്കുന്ന ശ്രേഷ്ഠമായ അനുഭൂതിയും വ്യക്തമായിത്തന്നെ കൃഷ്ണ വിവരണങ്ങളിലുണ്ട്. )

No comments: