Sunday, October 20, 2019

*_സത്സംഗം എന്തിന്? എങ്ങനെ?_* 

*വേദസാരം*  

സത്സംഗം എന്ന് നാം കേള്‍ക്കാറുണ്ട്. സത്സംഗം ചെയ്യണമെന്നും ദുസ്സംഗം ഒഴിവാക്കണമെന്നും പലരും നമ്മെ ഉപദേശിക്കാറുമുണ്ട്.

എന്താണ് യഥാര്‍ഥത്തില്‍ സത്സംഗം?

അതുകൊണ്ടെന്താണ് പ്രയോജനം?

സത്സംഗത്തെക്കുറിച്ച് വേദം എന്ത് പറയുന്നു നമുക്ക് നോക്കാം. ഒരു യജുര്‍വേദം കാണൂ: 

ഓം പുനന്തു മാ ദേവജനാഃ പുനന്തു മനസാ ധിയഃ.
പുനന്തു വിശ്വാ ഭൂതാനി ജാതവേദഃ പുനീഹി മാ. (യജുര്‍വേദം 19.39)

അര്‍ഥം: (ദേവജനാഃ=) ദിവ്യവൃത്തികളോടുകൂടിയ ആളുകള്‍ (മാ=) എന്നെ (പുനന്തു=) പവിത്രനാക്കട്ടെ. (മനസാ=) വിചാരപൂര്‍വം ചെയ്യുന്ന (ധിയഃ=) കര്‍മം (പുനന്തു=) ജീവിതത്തെ പവിത്രമാക്കട്ടെ. (വിശ്വാ ഭൂതാനി=) പൃഥ്വി, ജലം, അഗ്നി, വായു, ആകാശം തുടങ്ങിയ സര്‍വഭൂതങ്ങളും (പുനന്തു=) പവിത്രമാക്കട്ടെ. (ജാതവേദഃ=)

അറിവിന്റെയും സത്യസങ്കല്പത്തിന്റെയും അധിപതിയായ ഹേ ഈശ്വരാ, (മാ പുനീഹി=) അവിടുന്ന് എന്റെ ജീവിതത്തെ പവിത്രമാക്കിയാലും.

സാമാന്യേന പറഞ്ഞാല്‍ നല്ലത് ചിന്തിക്കുകയും നല്ലതു പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരുടെ കൂട്ടായ്മയാണ് സത്സംഗം.

എന്തിനാണ് സത്സംഗം? നോക്കൂ.

നാം നല്ലത് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ടാകാം. എന്നാല്‍ ആ നല്ല ചിന്തകളും പ്രവൃത്തികളും സ്ഥായിയായി നിലനില്‍ക്കുന്നതായിരിക്കുേമാ? എന്നും ഇതേ വിചാരേത്താെട നില്‍ക്കാന്‍ നമുക്ക് കഴിയുേമാ? നമ്മുെട ജീവിതയത്രയില്‍ ആരും ചീത്ത ചെയ്യണെമേന്നാ, ചിന്തിക്കണെമേന്നാ കരുതുന്നില്ല. എന്നാല്‍ ഒാേരാരുത്തരും ആര്‍ജിച്ച അറിവും കേട്ടുകള്‍വി കളും താന്‍ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നവര്‍ ചെയ്യുന്നതിെന അനുകരിച്ചുെമാെക്കയാണ് തെന്റെ സംസ്‌കാരെത്ത രൂപെപ്പടുത്തുന്നത്.

താന്‍ ബഹുമാനിക്കുന്ന വ്യക്തി സത്യ സന്ധനാെണങ്കില്‍ തെന്റ സംസ്‌കാരത്തിലും സത്യത്താടുള്ള പ്രതിപത്തി രൂപപ്പട്ടുവരും. എന്നാല്‍ തെന്റ ഉള്ളില്‍ കാലങ്ങളായി ആര്‍ജിച്ച സംസ്‌കാരം സത്യത്തിന് എതിരാെണങ്കിേലാ? അപ്പോള്‍ നമ്മുെടെ ചിന്താധാരകളും കളവിേനാടുള്ള പ്രേമം ഉദിച്ചുയരുന്നു. അപ്പോള്‍ നമ്മുെട സംസ്‌കാരത്തിന് അനുേയാജ്യരായ വ്യക്തികെള നാം കൊത്തുന്നു. ചിത്രം വരയില്‍ താല്പര്യമുള്ളവെരല്ലാം ഒരുമിച്ച് ഒത്തുകൂടാറിെല്ല? ചിലരാകെട്ട മദ്യപാനത്തില്‍ ഒത്തുേചരുന്നു. വേറെ ചിലര്‍ നൃത്ത-സംഗീതേമഖലകളിൽ ഒത്തുചേരുന്നു. അങ്ങനെ മുഖ്യമായ നമ്മുടെ വാസനയ്ക്ക് അനുഗുണമായ കൂട്ടുകെട്ടാണ് നാം സമ്പാദിച്ചെടുക്കുക. 

ഇവിെടയുമുണ്ട് ചതിക്കുഴികള്‍. ഒരേ വാസനകള്‍ ഉള്ളവരുടെ കൂട്ടായ്മയ്ക്കകത്തും കുടിലസംസ്‌കാരങ്ങള്‍ പെരുകുന്നതിന് ഇടയുണ്ട്. ചില നല്ല കവികളും നടന്മാരുെമല്ലാം സംഗീതെമന്ന പൊതുവാസനയുടെ അടിസ്ഥാനത്തില്‍ ഒത്തുേചരും. എങ്കിലും ഒത്തുേചരുന്നതില്‍ ചിലരുെടെയങ്കിലും വാസന പ്രബലമാകുന്നത് മദ്യത്തിേലാ, മയക്കുമരുന്നിേലാ, വ്യഭിചാരത്തിേലാ അണെങ്കില്‍ അവരുടെ മുഖ്യവാസനയായ കലകള്‍ മാറിനില്‍ക്കുകയും ആത്യന്തികമായി ചീത്ത സംസ്‌കാരത്തിേലക്ക് വഴുതിവീഴുകയും ചെയ്യും. ഒടുവില്‍ മുഖ്യവാസനെകാണ്ട് ജീവിതത്തിെന്റ ഹിമാലയസദൃശമായ നേട്ടങ്ങള്‍ കൈവരിക്കുന്നതിനു പകരം തികച്ചും പരാജയങ്ങളുെട പടുകുഴിയിേലക്ക് മൂക്കുകുത്തി നിലംപതിക്കുന്നതും നാം നേരിട്ടു കണ്ടിട്ടുണ്ടാകുമല്ലോ!

ഇങ്ങെന നോക്കുമ്പാള്‍ തെന്റ ജീവിതെത്ത വിജയപൂര്‍ണമായ സോപാനത്തിേലക്ക് നാം എത്തിക്കണെമന്നാഗ്രഹിക്കുന്നുവെങ്കില്‍ രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

ഒന്ന്, തന്നില്‍ പ്രബലമായ വാസന എന്താണ്? തന്നില്‍ ഉറങ്ങിക്കിടക്കുന്നതും ഉണര്‍ന്നാല്‍ വിനാശത്തിേലക്ക് നയിക്കുന്നതുമായ വാസന എന്താണ്? വിജയശക്തി പകര്‍ന്നു തരുന്ന തന്നിലെ പ്രബലവാസനെയ പോഷിപ്പിക്കുകയും വിനാശാത്മകമായ പ്രബലവാസനെയ പാേടെ ഉന്മൂലനം ചെയ്യുകയും വേണം. ഈശ്വരീയമായ ഗുണങ്ങളെ യാണ് നാം നമ്മോട് ചേര്‍ക്കുന്നത്. അതിനായി അത്തരം ഗുണങ്ങളുള്ള ധാര്‍മികരായ വ്യക്തികളോടൊത്ത് നാം കൂട്ടുകൂടേണം. അത് നമ്മുടെ ജീവിതത്തെ പവിത്രമാക്കും.

മന്ത്രത്തില്‍ സത്സംഗത്തിന് മറ്റ് ചില മാനങ്ങള്‍കൂടി നല്‍കിയിരിക്കുന്നു. നമ്മുടെ കര്‍മങ്ങള്‍ക്ക് സുവിചാരത്തോട്, സത്സങ്കല്പത്തോട് സംഗം വേണം. ചിന്തിക്കാതെ കര്‍മങ്ങള്‍ ചെയ്യരുത്. ചിന്തിക്കാതെ ചെയ്യുന്ന കര്‍മങ്ങള്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യും. അപ്പോള്‍ വിചാരശീലവും സത്സംഗത്തിന്റെ ഭാഗമാണ്. 

നമ്മുടെ ശരീരം പഞ്ചഭൂതാത്മകമാണ്. പഞ്ചഭൂതങ്ങള്‍ അസന്തുലിതമാകുമ്പോള്‍ രോഗങ്ങള്‍ വന്നുചേരുന്നു. അതിനാല്‍ ആരോഗ്യമുള്ള ശരീരത്തിനായി സാത്ത്വികമായ ഭക്ഷണത്തെ നാം ശരീരത്തോടു ചേര്‍ക്കണം. വൈദികമായ കാഴ്ചപ്പാടനുസരിച്ച് മനസ്സ് അന്നമയമാണ്. ഭക്ഷണത്തിന്റെ സൂക്ഷ്മാംശം മനസ്സായി പരിണമിക്കുന്നു. അതുകൊണ്ട് നല്ല മനസ്സും ശരീരവും വേണമെങ്കില്‍ ഭക്ഷണത്തോടും നമുക്ക് സത്സംഗമാകണം.

ഏറ്റവും പ്രധാനമായി സര്‍വജ്ഞനും സത്യസങ്കല്പത്തിന്റെ ഉടയോനുമായ ഈശ്വരനെ ഉപാസിക്കണം. ഉപാസനയും സത്സംഗം തന്നെയാണ്. ഉപാസനയില്‍ വിട്ടുവീഴ്ച അരുത്. ഈശ്വരനെ മന്ത്രത്തില്‍  ജാതവേദന്‍ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

സൃഷ്ടിയെക്കുറിച്ച് സമ്പൂര്‍ണമായും അറിയുന്നവനാണ് ജാതവേദന്‍. അതായത്, അറിവിനായിരിക്കണം ജീവിതത്തില്‍ മുന്‍ഗണന കൊടുക്കേണ്ടത് എന്ന സന്ദേശവും ഈ മന്ത്രം നല്‍കുന്നു. ഈശ്വരോപാസന യോടൊപ്പം പ്രതിദിനം സ്വാധ്യായം ചെയ്യണം. 

എന്നാല്‍ കേവലം പുസ്തകത്തില്‍ നിന്ന് ലഭിക്കുന്ന അറിവ് മാത്രം പോരാ. അറിവുള്ളവരെ സേവിച്ചും  അറിവ് നേടാന്‍ ശ്രമിക്കണം. കേവലം നേരംപോക്കിനും തമാശകള്‍പറഞ്ഞു ചിരിക്കുന്നതിനും, അതേപോലെ സമാനമായ ദുര്‍ബലതകളെ മറച്ചുവെക്കുന്നതിനും, ദുര്‍വിചാരങ്ങളെ പങ്കുവെക്കുന്നതിനും കുസംസ്‌കാരങ്ങളെ പോഷിപ്പിക്കുന്നതിനും വേദിയാകരുത് കൂട്ടുകൂടല്‍. 

അറിവ് നേടുന്നതിനും ദിവ്യഗുണങ്ങള്‍ വളര്‍ത്തുന്നതിനും സാമൂഹ്യസേവ ചെയ്യുന്നതിനും വേദിയാകണം. ഒറ്റയ്ക്ക് ചെയ്യാനാകാത്തത് പലതും കൂട്ടായ്മകള്‍ കൊണ്ട് ചെയ്യാനും നേടാനും കഴിയും. അതിനുവേണ്ടി നമുക്ക് സത്സംഗം ചെയ്യാം.

No comments: