Tuesday, October 31, 2017

കൃഷ്ണന്‍: (ഗാന്ധാരിയെ ചേര്‍ത്തു പിടിച്ചു കൊണ്ട്) അമ്മേ! വെളിച്ചത്തിന്റെത തിരിച്ചറിവ് എന്നുമുതല്‍ ഭവതി സ്വയം വേണ്ടന്നു വെച്ചുവോ അന്നുമുതല്‍ ആ ശക്തി ഭവതിക്ക് അല്പാല്പമായി നഷ്ടപ്പെട്ടു തുടങ്ങി. വെളിച്ചം ഈശ്വരന്റെ വരദാനമാണ്. മനപ്പൂര്‍വ്വം അത് നിഷിക്കുന്നത് ദൈവ നിന്ദയാണ്. വാശിയുടെ പേരില്‍ ഭവതി ആ നല്ല വഴി കൊട്ടിയടച്ചു, കുരിരുട്ടിന്റെദ ദുര്‍ഘട പാതയിലൂടെ സഞ്ചരിച്ചു. എല്ലാവരും പതിവ്രതയായ ഗാന്ധാരിയെ വാനോളം പുകഴ്ത്തി... എന്നാല്‍ സത്യം ഞാന്‍ മാത്രം അറിഞ്ഞു.ഈശ്വര ദത്തമായ വെളിച്ചം കൊട്ടിയടച്ച് പതിവ്രതാ ധര്‍മ്മം അനുഷ്ടിക്കാന്‍ ഒരു വേദവും അനുശാസിക്കുന്നില്ല. എന്തിന്, ധൃതരാഷ്ട്രര്‍ പോലും ഭവതിയുടെ തീരുമാനത്തെ എതിര്‍ത്തു. പതിയെ അനുസരിക്കാന്‍ ഭവതി തയ്യാറായില്ല, കേട്ടറിവുള്ള പാണ്ഡു ഭര്‍തൃ സഹോദരനാണന്നുള്ള ചിന്തപോലും ഭവതി അംഗീകരിച്ചില്ല. ഭീഷ്മരുടെ ദീര്‍ഘ ദര്‍ശിത്വം ഭവതിയുടെ നിഷേധത്തിനു മുന്നില്‍ അടിയറവു ചൊല്ലി. അവിടെ തുടങ്ങി കുരുവംശ നാശം! നൂറു മക്കള്‍ക്ക് ജന്മം നല്കിിയെന്നു ഭവതി അഭിമാനിക്കുന്നു... എന്നാല്‍ ഒന്നിനെയെങ്കിലും മാതൃസ്‌നേഹത്തോടെ പരിപാലിക്കാന്‍ ഭവതി ശ്രമിച്ചോ? പ്രിയനായ സുയോധനന്റെ മുഖം പോലും ദര്‍ശിക്കാന്‍ ഭവതിയുടെ മാതൃഭാവം തയ്യാറായോ? ഗര്‍ഭപാത്രത്തിന്റെ് മഹിമ ജന്മം നല്‍കാവുന്ന സന്താനങ്ങളുടെ പരിപാലനത്തിലൂടെ മാത്രമേ പൂര്‍ണ്ണമാകു! ഗാന്ധാരിയെന്ന മാതാവ് അപൂര്‍ണ്ണയായിരുന്നു... അവരുടെ സന്താനങ്ങളും ആ മാനസിക വൈകല്യത്തോടെ വളര്‍ന്നു! അമ്മേ! ഞാന്‍ പറഞ്ഞ സത്യം അമ്മ അംഗീകരിക്കുന്നൊ?.
indirakutty amma.

No comments: