Wednesday, June 27, 2018

ജീവന്‍ മുക്തിയും വിദേഹ മുക്തിയും
.
ഹനുമാന്‍ ശ്രീരാമചന്ദ്രനോടു ചോദിച്ചു. ഭഗവാനേ, ജീവന്‍മുക്തി എന്നാല്‍ 
എന്താണ്? വിദേഹമുക്തി എന്താ? അതിനു പ്രമാണം എന്താണ്? എങ്ങനെ
യാണ് അവയുടെ സിദ്ധി ഉണ്ടാകുന്നത്? ആ സിദ്ധികൊണ്ടുള്ള പ്രയോജന
മെന്ത്?
ശ്രീരാമന്‍ പറഞ്ഞു- പുരുഷന്റെ കര്‍ത്തൃകത്വഭോക്തൃത്വ സുഖദുഃഖാദിരൂപമായ ചിത്തധര്‍മ്മം ക്ലേശരൂപമായതിനാല്‍ അതു ബന്ധമാകുന്നു. അതിന്റെ നിരോധ
മാണ് ജീവന്‍മുക്തി.
ഉപാധി വിനിര്‍മ്മുക്തമായ ഘടാകാശം പോലെ പ്രാരബ്ധ ക്ഷയത്താലുണ്ടാകുന്ന
താണ് വിദേഹമുക്തി. ജീവമുക്തിക്കും വിദേഹമുക്തിക്കും പ്രമാണം നൂറ്റി എട്ട് ഉപനിഷത്തുകള്‍ കര്‍ത്തൃത്വാദിദുഃഖനിവൃത്തി മുഖേന ലഭിക്കുന്ന നിത്യാനന്ദ പ്രാപ്തിയാണ് പ്രയോജനം. അത് പുരുഷപ്രയത്‌നതതാല്‍ നേടണം.
പുത്രകാമേഷ്ടികൊണ്ട് പുത്രനും വാണിജ്യത്താല്‍ വിത്തവും ജാതഷ്‌ടോമം എന്ന യാഗത്താല്‍ സ്വര്‍ഗ്ഗവും കൈവരുന്നതുപോലെ പുരുഷപ്രയത്‌നസാദ്ധ്യമാകുന്ന വേദാന്ത ശ്രവണാദികളാല്‍ ലഭിക്കുന്ന സാധിയാല്‍ ജീവന്‍ മുക്തി തുടങ്ങിയവ സാദ്ധിക്കുന്നു. സര്‍വവിധമായ വാസനകളും ക്ഷയിച്ചതിനുശേഷം മാത്രമെ അവ സുസാധ്യമാവുകയുള്ളു.

No comments: