Thursday, June 28, 2018

ഭഗവാന്‍ മഹാവിഷ്ണു വാക്കു പറഞ്ഞതുപോലെ പരമമായ ജ്ഞാനം ബ്രഹ്മാവിനു വ്യക്തമാക്കിക്കൊടുത്തു. ഇത് എല്ലാവര്‍ക്കും അത്ര എളുപ്പം സാധ്യമാകുന്ന കാര്യമല്ല. പറഞ്ഞുകൊടുത്താല്‍ പോലും പലര്‍ക്കും ഒന്നും മനസ്സിലാകാറില്ല. ഭഗവാന്റെ പ്രത്യേക അനുഗ്രഹമുണ്ടെണ്ടങ്കില്‍ മാത്രമേ ഇതൊക്കെ സാധ്യമാകൂ.
''യാവാനഹം യഥാഭാവോ യദ്രൂപ ഗുണകര്‍മകഃ
അഥൈവ തത്വവിജ്ഞാന മസ്തുതേ മദനഗ്രഹാത്''
ഹേ ബ്രഹ്മദേവ, എന്റെ രൂപവും ഭാവവും ഗുണവുമെല്ലാം നിനക്കു വ്യക്തമായി ബോധ്യപ്പെടുന്നതിനായി എന്റെ അനുഗ്രഹം നിനക്കായി പ്രദാനം ചെയ്യുന്നു. ഈ അനുഗ്രഹം കൊണ്ടണ്ട ു
 മാത്രമേ ഇത് സാധ്യമാകൂ. അതു ഗ്രഹിക്കാന്‍ നിനക്കു സാധ്യമാകട്ടെ എന്നനുഗ്രഹിച്ചുകൊണ്ടണ്ട് ഭഗവാന്‍ ചതുശ്ലോകീ ഭാഗവതം പറഞ്ഞുകൊടുക്കുന്നു.
അഹമേവാസമേവാഗ്രേ നാന്യദ്യത് സദസത്പരം
പശ്ചാദഹം യദേതശ്ച യോളവശിഷ്യേത 
സോളസ്മ്യഹം
ആദിയില്‍ ഞാന്‍ മാത്രമേ ഉണ്ടണ്ടായിരുന്നുള്ളൂ. വേറെ ഒന്നുംതന്നെയില്ല. സത്തോ അസത്തോ ആയി മറ്റൊന്നുമില്ല. അനന്തരം അവശേഷിക്കുന്നതും ഞാന്‍ മാത്രമാണ്.
അഹം ഏവ അസം ഏവ അഗ്രേ അഗ്രത്തില്‍, അതായത് ആദിയില്‍, ആരംഭത്തില്‍, അഹം ഏവ അസം- ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ന അന്യദ്- അന്യമായി ഒന്നുമില്ല. യത് സദസത്പരം- യാതൊന്നുംതന്നെ അതിനപ്പുറം സത്തോ അസത്തോ ആയി, കാരണവും കാര്യവുമായി ശേഷിക്കുന്നില്ല. പശ്ചാദഹം- അതിനുശേഷവും ഞാന്‍ മാത്രമേയുള്ളൂ. യദേതശ്ച-ഇതെല്ലാം കഴിഞ്ഞാലും. യോ അവശിഷ്യേത-യാതൊന്നാണോ അവശേഷിക്കുന്നത്. സോളസ്മ്യഹം-സഃ അഹം അസ്മി. അവശേഷിക്കുന്നവനും ഞാന്‍ മാത്രമാണ്.
തുടക്കത്തിലും അവസാനത്തിലും ഉള്ളത് ഭഗവാന്‍ മാത്രം. അപ്പോള്‍പ്പിന്നെ വര്‍ത്തമാനകാലത്തിലും ഉള്ളത് ഭഗവാന്‍ തന്നെയെന്ന് വ്യക്തം.
എന്നും സത്യമായിരിക്കുന്നത് യാതൊന്നോ അതു മാത്രമാണ് സത്യം. സ്ഥിരമായ സത്യം. എപ്പോഴും വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുന്നത് നിത്യസത്യമല്ല. അത് തോന്നല്‍ മാത്രമാണ്. അല്ലെങ്കില്‍ അവസ്ഥ മാത്രമാണ്.
ഉദാഹരണത്തിന് സ്വര്‍ണംകൊണ്ട് ആഭരണം ഉണ്ടണ്ടാക്കുന്നതിനു മുന്‍പ് അത് സ്വര്‍ണംതന്നെ. ആഭരണമായിരിക്കുമ്പോള്‍ അത് മാലയും വളയും മോതിരവുമൊക്കെയാണ്. എന്നാല്‍ പിന്നീട് ഉരുക്കിയാലും അതു സ്വര്‍ണം തന്നെയാണ്. ഭൂതകാലത്തിലെ സ്വര്‍ണം ഭാവിയിലും സ്വര്‍ണം. വര്‍ത്തമാനകാലത്തിലും സ്വര്‍ണം തന്നെയാണ്. അതിന് വാള, മാല, മോതിരം എന്നൊക്കെ പേരുവന്നു എന്നുമാത്രം. യഥാര്‍ത്ഥത്തില്‍ അപ്പോഴും സ്വര്‍ണംതന്നെ. അതിന്റെ വില അപ്പോഴും സ്വര്‍ണത്തിന്റെ വിലതന്നെ.
മണ്ണുകൊണ്ടണ്ടുണ്ടണ്ടാക്കിയ പ്രതിമ പൊടിഞ്ഞാലും വീണ്ടണ്ടും ശേഷിക്കുന്നതു മണ്ണുമാത്രം. ഫലത്തില്‍ ഇപ്പോള്‍ പ്രതിമയായിരിക്കുമ്പോഴും അതു മണ്ണുതന്നെ.  വിഗ്രഹം എന്നു പേരു വിളിക്കുമ്പോഴും അതു മണ്ണുതന്നെ. ആഭരണമായിരിക്കുമ്പോഴും സ്വര്‍ണം സ്വര്‍ണംതന്നെ.
ഇന്നു നാം കാണുന്ന ലോകം കാണാതെയാകുന്ന അവസ്ഥയുണ്ടണ്ടായാലും അതു മുന്‍പുണ്ടായിരുന്ന ബ്രഹ്മംതന്നെ. ആദിയിലും ബ്രഹ്മം അന്ത്യത്തിലും അതു ബ്രഹ്മം. അതിനാല്‍ മധ്യത്തിലും ബ്രഹ്മംതന്നെ...janmabhumi

No comments: