Thursday, February 28, 2019

ഭഗവദ് ഗീതാ - സാംഖ്യയോഗം - 21 
"ഗതാസൂന ഗതാസൂംശ്ച '' അതുപോലെ മരിച്ചു പോയവരെക്കുറിച്ച് ആലോചിച്ചിട്ട് വല്ല പ്രയോജനവും ഉണ്ടോ? അവരൊക്കെകഴിഞ്ഞു പോയതാണ് അവരുടെ കഥ. കഴിഞ്ഞു പോയ കാര്യങ്ങളെക്കുറിച്ച് ദു:ഖിച്ചിട്ട് എന്തു കാര്യം? എല്ലാവർക്കും കോമൺ സെൻസില് അറിയണതാണ് പക്ഷേ പ്രായോഗികമായി വരുമ്പോൾ ആലോചിച്ച് ആലോചിച്ച് കരഞ്ഞു കൊണ്ടിരിക്കും. 4 വയസ്സില് നടന്ന കാര്യങ്ങൾ ഒക്കെ ആലോചിച്ച് അമ്പതാമത്തെ വയസ്സിൽ കരയുന്ന ആളുകളുണ്ട്. അപ്പോൾ ഭഗവാൻ പറഞ്ഞു " ഗതാസൂന ഗതാസൂം ശ്ച നാനുശോചന്തി പണ്ഡിത: " പണ്ഡിതൻ എന്നു വച്ചാൽ ആത്മജ്ഞാനി എന്നർത്ഥം. ആത്മ തത്ത്വം കണ്ടെത്തിയ ആള് , തന്റെ യഥാർത്ഥ സ്വരൂപത്തിൽ രമിച്ചുക്കൊണ്ടിരി ക്കുന്നവൻ കഴിഞ്ഞു പോയതിനെയും വരാൻ പോകുന്നതിനെയും ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും ഒന്നും കുറിച്ച് അയാൾ ചിന്തിക്കണേ ഇല്ല. ചിന്തിച്ചു ദു:ഖിക്കണില്ല മാത്രമല്ല ചിന്തിക്കിണില്ല. ഭാഗവതത്തിൽ ഭഗവാൻ ഉദ്ധവരോടു പറഞ്ഞു മറ്റുള്ളവരെ മനസ്സിന്റെ ഉള്ളിൽ കടത്തരുത് എന്ന്. എന്നാൽ ഭഗവാനെ മറ്റുള്ളവർക്കു വേണ്ടി ഒന്നും ചെയ്യണ്ടേ എന്നാ ണെങ്കിൽ എന്തു വേണങ്കിലും കൊടുത്തോളൂ സർവ്വ സമ്പത്തും കൊടുത്തോളൂ സേവ ചെയ്യണങ്കിൽ ചെയ്തോളൂ പക്ഷെ ഉള്ളിലേക്ക് കിടത്തരുത്. കാരണം എന്താ മ ററു ള്ളവൻ ഇവിടെ ഇല്ല. " വിശ്വൻ ഏകാത്മകൻ പശ്യൻ പ്രകൃത്യാ പുരുഷേണ ച" വിശ്വം മുഴുവൻ ഒരേ ഒരു ആത്മ വസ്തുവേ ഉള്ളൂ ഈ നിയമം തെറ്റിക്കരുത് രണ്ടാമതൊരാളുണ്ട് എന്ന് വിചാരിച്ചിട്ട് എന്നാണ്. രണ്ടാമത് ഒരാളോ അനേകകോടികളാളുകളോ ലോക ത്തിലിരിക്കട്ടെ പക്ഷേ ഉള്ളില് ചിത്ത ത്തിന്റെ മണ്ഡലത്തിലേക്ക് രണ്ടാ മതൊരു വ്യക്തിയെ കിടത്തരുത്. രണ്ടാമത് ഒരു വ്യക്തിയെ കിടത്താ എന്നു വച്ചാൽ എന്താ അർത്ഥം? എനിക്ക് നിങ്ങളിൽ ആരോടെങ്കിലും ബന്ധപ്പെടണമെങ്കിൽ , കമ്യൂണി ക്കേഷൻ വരണമെങ്കിൽ, ആരെങ്കിലും ഉള്ളില് കിടത്തണമെങ്കിൽ നിങ്ങളെ സ്നേഹിക്കണം അല്ലെങ്കിൽ വെറുക്കണം, കാമിക്കണം, അസൂയ വെക്കണം ദ്വേഷപ്പെടണം എന്തെങ്കിലും ഒരു വികാരം കൂടാതെ ഒരു വസ്തുവിനെയോ വ്യക്തിയേയോ സങ്കല്പത്തിലേക്ക് കൊണ്ടുവരാൻ പറ്റില്ല.
( നൊച്ചൂർ ജി)

sunil namboodiri

No comments: