Thursday, February 28, 2019

ഭഗവദ് ഗീതാ - സാംഖ്യയോഗം - 20
ഇതൊക്കെ നല്ലതാവട്ടെ ചീത്തയാകട്ടെ ദൂഷ്യമാകട്ടെ അതൊക്കെ ഭഗവാൻ നിയന്ത്രിക്കുന്നു. ഭഗവാന്റെ ഇച്ഛക്ക് അനുസരിച്ച് അവരു പ്രവൃത്തിക്കുണൂ ഭാഗവതത്തിൽ ഇടക്കിടക്കു വരുന്ന ഒരു ശ്ലോകമുണ്ട്.
"ഈശ സ്യ ഹി വശേലോകോ യോ ഷാ ദാരുമയീ യഥാ " പാവക്കൂത്തില് പാവകള് കളിക്കുമ്പോൾ പാവക്കൂത്തു ക്കാരന്റെ കയ്യില് കളിക്കണപോലെ ഈശ്വരന്റെ കയ്യിലെ പാവകളാണ് ലോകത്തിലുള്ളവരൊക്കെ. അവർക്ക് സ്വതന്ത്രമായി കർത്തൃത്വമോ ഭോക്തൃത്വമോ ഇല്ല. യുധിഷ്ഠിരൻ ദു:ഖിക്കുമ്പോൾ അവിടെ കൃഷ്ണൻ പറയുന്നുണ്ട് "മാ കഞ്ചന ശു ചോ രാജൻ യദീശ്വരവശം ജഗത്ത് " രാജാവേ ആരെക്കുറിച്ച് ആലോചിച്ചും ദു:ഖിക്കരുത് കാരണം ഈ ജഗത്ത് ഈശ്വരന്റെ കയ്യിലുള്ളതാ ഈശ്വരൻ എങ്ങിനെ തുള്ളിപ്പിക്കുന്നുവോ അങ്ങിനെ തുള്ളുകയാണ് ലോകത്തി ൽ എല്ലാവരും . അവരാരും സ്വതന്ത്രമായിട്ടു തുള്ളുന്നതല്ല. അങ്ങനെ ആ ലോചിക്കുമ്പോൾ ജീവിച്ചിരിക്കു ന്നവരെക്കുറിച്ച് ആലോചിച്ച് ദു:ഖിക്കുന്നതിൽ യാതൊരു വിഷമം ഇല്ല. അറിവുള്ളവരൊക്കെ അങ്ങനെ ഉണ്ടായിരുന്നവരാ. സോക്രട്ടീസ് ലോകത്തിനു മുഴുവൻ ഉപദേശിച്ചിരുന്നു. ഒരു ജീവൻ മുക്തനായിരുന്നു, ഒരു സ്ഥിതപ്രജ്ഞനായിരുന്നു അദ്ദേഹം. യേശു ക്രിസ്തു പോലും കുരിശില് കയറ്റിയപ്പോൾ എന്നെ വിട്ടുവല്ലോ കർത്താവേ എന്നു പറഞ്ഞു വിളിച്ചു. പക്ഷേ ഇദ്ദേഹം അദ്ദേഹത്തിന്റെ സിദ്ധാന്തത്തെ മാറ്റണമെന്ന് അല്പമൊന്ന് ശഠിച്ചപ്പോൾ നടന്നില്ല. വിഷം കൊടുത്തപ്പോൾ സന്തോഷമായി വാങ്ങിക്കുടിച്ചു. അങ്ങനെയുള്ള സോക്രട്ടീസ് ലോകത്തിലുള്ളവരെ യൊക്കെ ഉപദേശിച്ചിരുന്നു . പക്ഷേ പ്രതീക്ഷിച്ചിട്ടല്ല. അവരൊക്കെ നന്നാവും എന്നു പ്രതീക്ഷിച്ചിട്ടല്ല ഉപദേശിച്ചത്. അദ്ദേഹത്തിന്റെ വീട്ടില് അദ്ദേഹത്തിന്റെ ഭാര്യ എപ്പഴും ശണ്ഠകൂടിക്കൊ ണ്ടേയിരിക്കും അദ്ദേഹത്തിന്റെയടുത്ത്. ഭാര്യ പറയും നിങ്ങള് വെറുതെ ജീവിതം പാഴാക്കുന്ന വിവരം കെട്ട ആളാണ് എന്നു വിളിക്കും അത്രേ ഭാര്യ ഇദ്ദേഹത്തിനെ. കൊടും തണുപ്പത്ത് ചെരിപ്പിടാതെ ഐസിൽ നടക്കും. ഉടുക്കാൻ ഒരു തുണി മാത്രം അത്രേ ഉള്ളൂ. അങ്ങനെയുള്ള മഹാപുരുഷൻ. അദ്ദേഹത്തിന്റെ ഭാര്യ എപ്പോഴും ചീത്ത വിളിച്ചുകൊണ്ടിരിക്കും. അദ്ദേഹം ആലോചിച്ചു ദു:ഖിച്ചതേ ഇല്ല . ഒട്ടും ദുഃഖിച്ചില്ല സന്തോഷമായിട്ടിരുന്നു. ഒരു ദിവസം അദ്ദേഹം തന്റെ ശിഷ്യ ന്മാരോടുവർത്തമാനം പറഞ്ഞു കൊണ്ടിരിക്കുമ്പോൾ ഏഴ് എട്ട് മണിക്കൂറായി ഈ അമ്മനിലവിളിച്ചു കൊണ്ടേ ഇരിക്കുന്നു. ഒരു 8 മണിക്കൂർ കഴിഞ്ഞപ്പോൾ ഒരു കുടം വെള്ളം കൊണ്ടുവന്ന് ഇദ്ദേഹത്തിന്റെ തലയിൽ ഒഴിച്ചുവത്രേ. അപ്പൊ ഇദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു. "every time it thunders today it rained '' എപ്പോഴും അത് ഇടിവെട്ടും ഇന്നു മഴ പെയ്തു. നല്ല മഴ തലയൊന്നു തണുത്തു എന്നു പറഞ്ഞു. എന്ന് വച്ചാൽ അവര് നന്നാവും എന്നോ മാറും എന്നോ ഇദ്ദേഹം പ്രതീക്ഷിക്കാത്തതു കൊണ്ടു ടെൻഷനേ ഇല്ല. അല്ലെങ്കിൽ വിഷമിക്കില്ലെ . അവര് മാറിയില്ലല്ലോ എന്ന് വിഷമം ണ്ടാവില്ലെ? വിഷമം ഇല്ല.
(നൊച്ചൂർ ജി)
sunil namboodiri

No comments: