Thursday, February 28, 2019

ഭഗവദ് ഗീതാ - സാംഖ്യയോഗം - 2 2
വികാരത്തോടു കൂടി എന്തു വസ്തുവിനെ ഉള്ളിലേക്കു കൊണ്ടു വന്നാലും അതൊക്കെ അവിടെ ഇംപ്രഷൻ ഉണ്ടാക്കും. ചിത്തത്തിലേക്ക് കിടക്കും. അപ്പൊ അത് ഇംപ്രഷൻ ഉണ്ടാവാതിരിക്കണമെങ്കിൽ ഒന്നും ഉള്ളിൽ കിടക്കാതിരിക്കണമെങ്കിൽ എന്താ വഴി? " ഈ ശാവാസ്യമിദം സർവ്വം" എന്ന് ഉപനിഷത്ത് പറഞ്ഞു ' ജഗത്തിനെ മുഴുവൻ സകല വസ്തുക്കളെയും ഏതിനോടൊക്കെ രാഗം തോന്നുന്നുണ്ടോ ഏതിനോ ടൊക്കെ വെറുപ്പ് തോന്നുന്നുണ്ടോ അതിനെയൊക്കെ ഈശ്വരനെക്കൊണ്ടു മൂടൂ എന്നാണ്. അതൊരു പ്രത്യേക വസ്തു വാണെന്നോ പ്രത്യേക വ്യക്തിയാണെന്നോ കരുതാതെ അത് ആത്മവസ്തുവാണ്. അതു ബോധമാണ്. ഒരു സ്വർണ്ണം തന്നെ വളയും മാലയും മോതിരവും കിരീടവും ഒക്കെ ആവുന്ന പോലെ ബ്രഹ്മം സ്ത്രീ ആയിട്ടും പുരുഷനായിട്ടും ഇഷ്ട്ടപ്പെട്ടവനായിട്ടും ഇഷ്ടപ്പെടാത്തവനായിട്ടും ജഗത്തിലെ സകല പദാർത്ഥങ്ങളായിട്ടും ബ്രഹ്മം തന്നെ പരിണമിച്ചിരിക്കുന്നു. കാണ പ്പെടുന്നതും ഗ്രഹിക്കപ്പെടുന്നതും ഒക്കെ ബ്രഹ്മം തന്നെ "സർവ്വം ഖലു വിദം ബ്രഹ്മ: " ഇതൊക്കെ ഭഗവദ് സ്വരൂപം തന്നെ ഇങ്ങനെ ധ്യാനിച്ചു ധ്യാനിച്ചു ധ്യാനിച്ച് അപ്പൊ ബ്രഹ്മം എന്ന് ഇഷ്ടപ്പെട്ടിട്ടില്ലെങ്കിൽ ഭഗവദ് സ്വരൂപം എന്ന് പറഞ്ഞോളൂ
" യാതൊന്നു കാൺമതതു നാരായണ പ്രതിമ
യാതൊന്നു കേൾപ്പതതു നാരായണ ശ്രുതികൾ
യാതൊന്നു ചെയ് വതതു നാരായണാർച്ചന കൾ
യാതൊന്നിതൊക്കെ ഹരിനാരായണായ നമ: "
നാരായണ നാമം ജപിക്കുമ്പോൾ ഈ മന്ത്രം കൂടി ഉള്ളില് എടുക്കണം. അപ്പൊ എന്താവും മനസ്സ് ഒരിടത്തക്കും ചലിക്കില്ല. അഥവാ ചലിച്ചാൽ അതൊക്കെ നാരായണൻ തന്നെ. മനസ്സ് വളരെ ഇഷ്ടപ്പെട്ട ആരുടെ അടുത്തെങ്കിലും പോകുമ്പോൾ അയാളുടെ രൂപത്തിനെ ഭാവന ചെയ്തു കൊണ്ട് ഹേ നാരായണ ഈ രൂപത്തില് നീ എന്റെ മുന്നിൽ വന്നിരിക്കുണൂ. മനസ്സ് ആരെങ്കിലും വെറുത്തിട്ട് അയാളുടെ അടുത്ത് പോയാൽ ഉടനെ മാനസി കമായി ഉടനെ അയാളുടെ രൂപം മുന്നില് വരുമ്പോൾ നാരായണൻ ഈ രൂപത്തിൽ വന്നിരിക്കുണൂ എന്ന് ഭാവന ചെയ്യണം
(നൊച്ചൂർ ജി )
sunil namboodiri

No comments: