Thursday, February 28, 2019

ഹനുമത് പ്രഭാവം-11
പമ്പാതീരത്ത് രാമ ലക്ഷ്മണൻമാരെ ആദ്യമായി കണ്ടപ്പോൾ ഹനുമാൻ ചോദിച്ചു ഇവർ രണ്ട് പേരും ആരാണ്.
രാജഋഷിദേവ പ്രതിമൗ
താപസൗ സംക്ഷിത വ്രതൗ
കഥം ദേശമിമം പ്രാപ്തോ
ഭവന്തൗ വരവർണ്ണിനൗ
രാമലക്ഷ്മണൻമാരെ കണ്ടിട്ട് രാജഋഷികളാണോ ദേവൻമാരാണോ , എങ്ങനെ ഇവിടെ എത്തി എന്ന് ഹനുമാൻ ചോദിക്കുന്നു. ഹനുമാന്റെ മധുരമായ ശബ്ദം അതാണ് രാമനെ ആദ്യം ആകർഷിച്ചത്. നല്ല ഗായകനാണ് ഹനുമാൻ. തോടി രാഗത്തിന് യഥാർത്ഥത്തിൽ ഹനുമൻതോടി എന്നാണ് പേര്. രാമൻ ലക്ഷ്മണനോട് പറയുന്നു ഇദ്ദേഹത്തിന്റെ ശബ്ദം കേട്ടാൽ വെട്ടണമെന്ന് കരുതി വാളെടുക്കുന്നവൻ പോലും വാള് താഴെയിടും. ഋക്ക് ,യജുർ , സാമ വേദങ്ങളെല്ലാം ഇദ്ദേഹം പഠിച്ചിരിക്കുന്നു .എന്തെന്നാൽ ഋക്ക് വേദത്തിന്റെ വിനയം, യജുർ വേദത്തിന്റെ ധാരണാ ശക്തി ,സാമ വേദത്തിന്റെ വൈദൂഷ്യം എല്ലാം ഹനുമാന്റെ സംഭാഷണത്തിൽ കാണാം. ഇതൊന്നും പഠിക്കാതെ ഇങ്ങനെ സംസാരിക്കാൻ സാധിക്കില്ല രാമൻ പറയുന്നു. ഹനുമാനിവിടെ കവിതയൊന്നും ചൊല്ലിയിട്ടില്ല. ഇവർ ആരാണ് എവിടെന്നു വരുന്നു എന്ന് മാത്രമേ ചോദിച്ചിട്ടുള്ളു എന്നോർക്കണം.
ഇതു കൊണ്ട് തീർന്നില്ല രാമൻ പറയുന്നു ഇദ്ദേഹത്തിന്റെ അംഗ - പ്രത്യംഗങ്ങൾക്ക് ഒരു കുറവുമില്ല. സാധാരണ ഭക്തനാണ് ഭഗവാനെ വർണ്ണിക്കുന്നത്. ഇവിടെ ഭഗവാൻ ഭക്തനെ വർണ്ണിക്കുകയാണ്. രാമൻ ഹനുമാനെ പാദാതികേശം വർണ്ണിക്കുന്നു.
ന മുഖേ നേത്രയോശ്ശാപി ലലാടേ ജബ്രു വോസ്ഥതാ
രാമൻ ലക്ഷ്മണനോട് പറയുന്നു ഹനുമാന് മുഖത്തോ ,കണ്ണിലോ,നെറ്റിയിലോ, ഭ്രൂവിലോ ഒരു ദോഷവും ഇല്ല. ഏതോ മഹാപുരുഷനാണദ്ദേഹം.
ഹനുമാൻ സ്വയം സുഗ്രീവന്റെ ദൂതനായും മന്ത്രിയായും പരിചയപ്പെടുത്തുന്നു.ഋഷിമുഖാചലത്തേക്ക് രാമനെ കൂട്ടി കൊണ്ടു പോകാം എന്ന് പറയുന്നു. രാമൻ ചോദിച്ചു എങ്ങനെ ഇത്ര ഉയരത്തിൽ എത്താനാണ്. ഹനുമാൻ ചൊല്ലി എടുത്തു കൊണ്ട് പോകും. എങ്ങനെ എടുക്കും കുട്ടികളെ എടുക്കുന്ന പോലെയോ അതോ മുതുകിലേറ്റിയോ രാമൻ ചോദിച്ചു. കുട്ടികളെപ്പോലെ എടുക്കാനുള്ള ഭാഗ്യം കൗസല്ല്യയ്ക്കും ദശരഥനുമാണ് അതെനിക്കു വേണ്ട. കാരണം അങ്ങനെ എടുത്താൽ എടുത്തവരെ എന്നെന്നേക്കുമായി നമ്മൾ നോക്കേണ്ടി വരും. മുതുകിലേറിയാലോ അവർ നമ്മളെ ഓട്ടിക്കണം മുന്നോട്ട് കൊണ്ടു പോകണം കുതിരയെ ഓട്ടിക്കുന്നതു പോലെ. അതിനാൽ അതും വേണ്ട. തൽക്കാലം തോളിലേറി കൊള്ളു. എന്തെന്നാൽ നിങ്ങൾക്ക് ഓട്ടിക്കാം എനിക്ക് ഓടിക്കുകയും ചെയ്യാം. അതല്ലാതെ അങ്ങയെ ഓട്ടിക്കാൻ എനിക്ക് സാധിക്കില്ല.
യോഗത്തിൽ രണ്ട് മാർഗ്ഗങ്ങൾ ഉണ്ട്. ഒന്ന് ഞാൻ മനസ്സിൽ ഈശ്വരനെ ധ്യാനിക്കുന്നു എന്ന ഒരു മാർഗ്ഗം. രണ്ട് ഭഗവാന് സ്വയം സമർപ്പിക്കുന്ന മാർഗ്ഗം. ഭഗവത് ഗീതയിൽ അവസാനമായി പറയുന്ന ഒരു കാര്യമുണ്ട്.
ഈശ്വര സർവ്വ ഭൂതാനാം
ഹൃത് ദേശേ അർജ്ജുന തിഷ്ടതി
ബ്രാഹ്മയൻ സർവ്വ ഭൂതാനി
യന്ത്ര രൂപാനി മായയാം
തമേവ ശരണം ഗച്ഛ
സർവ്വ ഭാവേന ഭാരത
തത് പ്രസാദാത് പരാംശാന്തിം സ്ഥാനം പ്രാപ്സ്യസി ശാശ്വതം
ആ ഈശ്വരന് നീ സർവ്വവും സമർപ്പിക്കു. ആ ഈശ്വരൻ ഏതെല്ലാം രീതിയിൽ നിന്നെ ഉയർത്തുന്നുവോ, താഴ്ത്തുന്നുവോ ,എങ്ങനെയെല്ലാം നടത്തുന്നുവോ അങ്ങനെയെല്ലാം നടക്കു. ഈശ്വരന്റെ പക്കൽ ഒരു യന്ത്രമായിരുന്നാൽ നമുക്ക് സ്വതന്ത്രരാകാം. അങ്ങനെ ഹനുമാൻ രാമലക്ഷ്മണൻമാരെ സുഗ്രീവന്റെ അടുക്കൽ എത്തിക്കുന്നു.
രാമ നാമത്തിന്റെ ബലമറിയണമെങ്കിൽ ഉത്തമ ഭക്തനായ ഹനുമാനെ അറിയണം.
Nochurji 
Malini dipu

No comments: