വാല്മീകി രാമായണം-70
രാമൻ കൗസല്ല്യാ ദേവിയെ ആശ്വസിപ്പിക്കാൻ ആവുന്നതും ശ്രമിച്ചു. ഈ രാജ്യം പോയാലും സാരമില്ല മനസ്സിന് കുളിർമയേകുന്ന നിന്റെ മുഖം കാണാതെ ഞാൻ എങ്ങനെ ജീവിക്കും. യമലോകത്തു പോലും എനിക്ക് സ്ഥാനമില്ലെന്ന് തോന്നുന്നു. ഇല്ലെങ്കിൽ ഈ വാർത്ത കേട്ടപ്പോഴെ ഞാൻ ശരീരം വെടിഞ്ഞേനെ. ഇങ്ങനെ കൗസല്യ മാതാവ് കരഞ്ഞു കൊണ്ടിരിക്കെ ഒരു കൊടുംകാറ്റുപോലെ ലക്ഷ്മണൻ അവിടേയ്ക്ക് പ്രവേശിക്കുന്നു. പുതിയ വാർത്തകളൊക്കെ അറിഞ്ഞുള്ള വരവാണ്. അത് കേട്ട പാടേ ഒരു സാധാരണ മനുഷ്യനുണ്ടാകുന്ന വികാര വിക്ഷോഭങ്ങളെല്ലാം ലക്ഷ്മണനും ഉണ്ടാകുന്നു.
ഗുരോരിവ അവലപ്തസ്യ
കാര്യാകാര്യ മജാനത :
ഉത്പതം പ്രതിപന്നസ്യ
കാര്യം ഭവതി:
എന്റെ കൈയ്യിലുള്ള വാള് അലങ്കാര വസ്തുവല്ല. പിതാവാണെങ്കിലും ഇങ്ങനെ അധർമ്മം ചെയ്യാമോ.ഞാൻ വില്ലും അമ്പുമായി ജ്യേഷ്ഠനരികിൽ നിൽക്കാം ആർക്കാണ് അങ്ങയെ കാട്ടിലേയ്ക്കയക്കാൻ ധൈര്യമെന്ന് നോക്കട്ടെ. അയോദ്ധ്യാപുരി തന്നെ ചുട്ട് ചാമ്പലാക്കും ഞാൻ. ഇങ്ങനെയൊക്കെ പറഞ്ഞ് കൊണ്ട് കോപത്താൽ അലറി ലക്ഷ്മണൻ.
രാമൻ ഇതെല്ലാം കേട്ട് ശാന്തനായി പറഞ്ഞു പിതൃവാക്യം ധർമ്മത്തെ ആശ്രയിച്ചു തന്നെയാണ്. നമുക്ക് അത് മനസ്സിലാകുന്നില്ല എന്നേയുള്ളു. അതിനാൽ നീ കോ പിക്കാതെ ലക്ഷ്മണാ. ഞാൻ വനവാസത്തിന് പോയി പതിന്നാലു വർഷം പതിന്നാലു ദിവസം പോലെ കഴിഞ്ഞിട്ട് വരാം.
ഗുരുശരാച ത പിതാച വൃദ്ധ:
ക്രോധാത് പ്രഹർഷാത് തഥവാതി കാമാത്
പിതാവ് ഗുരുവും നൃപനും വൃദ്ധനുമാണ്. അദ്ദേഹം കോ പത്താലോ പ്രഹർഷത്താലോ കാമത്താലോ ഒരു തീരുമാനമെടുത്താൽ അത് അനുസരിക്കുക എന്നത് മാത്രമാണ് നമ്മുടെ ധർമ്മം.
ലക്ഷ്മണാ ഇന്നുവരെ കൈകേയി മാതാവ് എനിക്കും ഭരതനും തമ്മിൽ വിത്യാസങ്ങൾ കണ്ടിരുന്നോ. ഭരതനേക്കാൾ ഇഷ്ടം മാതാവ് എന്നോടു കാട്ടിയിരുന്നു. പിന്നെ ഇപ്പോൾ എന്താണ് മാതാവിന്റെ ബുദ്ധിയിൽ കയറി കൂടിയിരിക്കുന്നത്. എന്താണ് ഈ വികല്പത്തെ സൃഷ്ടിച്ചിരിക്കുന്നത്. ഇതിനാണ് നിയതിയെന്ന് പറയുന്നത്. അതിനാൽ ഒന്നും മിണ്ടാതെ അനുസരിക്കു. ഈ വിധിയെ സ്വീകരിക്കു.
ഒരുവൾ എനിക്ക് പ്രതികൂലമായി പ്രവർത്തിച്ചാൽ അതിന്റെ ഭവിഷ്യത്ത് അവൾക്കും എനിക്കും വന്നു ചേരും. അവൾക്ക് അങ്ങനെ പ്രവർത്തിക്കാനുള്ള വേഷം ലഭിച്ചു എനിക്ക് അതനുഭവിക്കാനുള്ള വേഷവും ലഭിച്ചു എന്നതിനപ്പുറം ഞാനോ അവളോ അതിനു കാരണക്കാരല്ല. വിധിയാണ് നമ്മെ ഇവിടുന്നെടുത്തു കൊണ്ടു പോകുന്നത്. വിധിയാണ് നമ്മെ പല പലയിടങ്ങളിൽ എത്തിക്കുന്നതും.
Nochurji 🙏🙏
രാമൻ കൗസല്ല്യാ ദേവിയെ ആശ്വസിപ്പിക്കാൻ ആവുന്നതും ശ്രമിച്ചു. ഈ രാജ്യം പോയാലും സാരമില്ല മനസ്സിന് കുളിർമയേകുന്ന നിന്റെ മുഖം കാണാതെ ഞാൻ എങ്ങനെ ജീവിക്കും. യമലോകത്തു പോലും എനിക്ക് സ്ഥാനമില്ലെന്ന് തോന്നുന്നു. ഇല്ലെങ്കിൽ ഈ വാർത്ത കേട്ടപ്പോഴെ ഞാൻ ശരീരം വെടിഞ്ഞേനെ. ഇങ്ങനെ കൗസല്യ മാതാവ് കരഞ്ഞു കൊണ്ടിരിക്കെ ഒരു കൊടുംകാറ്റുപോലെ ലക്ഷ്മണൻ അവിടേയ്ക്ക് പ്രവേശിക്കുന്നു. പുതിയ വാർത്തകളൊക്കെ അറിഞ്ഞുള്ള വരവാണ്. അത് കേട്ട പാടേ ഒരു സാധാരണ മനുഷ്യനുണ്ടാകുന്ന വികാര വിക്ഷോഭങ്ങളെല്ലാം ലക്ഷ്മണനും ഉണ്ടാകുന്നു.
ഗുരോരിവ അവലപ്തസ്യ
കാര്യാകാര്യ മജാനത :
ഉത്പതം പ്രതിപന്നസ്യ
കാര്യം ഭവതി:
എന്റെ കൈയ്യിലുള്ള വാള് അലങ്കാര വസ്തുവല്ല. പിതാവാണെങ്കിലും ഇങ്ങനെ അധർമ്മം ചെയ്യാമോ.ഞാൻ വില്ലും അമ്പുമായി ജ്യേഷ്ഠനരികിൽ നിൽക്കാം ആർക്കാണ് അങ്ങയെ കാട്ടിലേയ്ക്കയക്കാൻ ധൈര്യമെന്ന് നോക്കട്ടെ. അയോദ്ധ്യാപുരി തന്നെ ചുട്ട് ചാമ്പലാക്കും ഞാൻ. ഇങ്ങനെയൊക്കെ പറഞ്ഞ് കൊണ്ട് കോപത്താൽ അലറി ലക്ഷ്മണൻ.
രാമൻ ഇതെല്ലാം കേട്ട് ശാന്തനായി പറഞ്ഞു പിതൃവാക്യം ധർമ്മത്തെ ആശ്രയിച്ചു തന്നെയാണ്. നമുക്ക് അത് മനസ്സിലാകുന്നില്ല എന്നേയുള്ളു. അതിനാൽ നീ കോ പിക്കാതെ ലക്ഷ്മണാ. ഞാൻ വനവാസത്തിന് പോയി പതിന്നാലു വർഷം പതിന്നാലു ദിവസം പോലെ കഴിഞ്ഞിട്ട് വരാം.
ഗുരുശരാച ത പിതാച വൃദ്ധ:
ക്രോധാത് പ്രഹർഷാത് തഥവാതി കാമാത്
പിതാവ് ഗുരുവും നൃപനും വൃദ്ധനുമാണ്. അദ്ദേഹം കോ പത്താലോ പ്രഹർഷത്താലോ കാമത്താലോ ഒരു തീരുമാനമെടുത്താൽ അത് അനുസരിക്കുക എന്നത് മാത്രമാണ് നമ്മുടെ ധർമ്മം.
ലക്ഷ്മണാ ഇന്നുവരെ കൈകേയി മാതാവ് എനിക്കും ഭരതനും തമ്മിൽ വിത്യാസങ്ങൾ കണ്ടിരുന്നോ. ഭരതനേക്കാൾ ഇഷ്ടം മാതാവ് എന്നോടു കാട്ടിയിരുന്നു. പിന്നെ ഇപ്പോൾ എന്താണ് മാതാവിന്റെ ബുദ്ധിയിൽ കയറി കൂടിയിരിക്കുന്നത്. എന്താണ് ഈ വികല്പത്തെ സൃഷ്ടിച്ചിരിക്കുന്നത്. ഇതിനാണ് നിയതിയെന്ന് പറയുന്നത്. അതിനാൽ ഒന്നും മിണ്ടാതെ അനുസരിക്കു. ഈ വിധിയെ സ്വീകരിക്കു.
ഒരുവൾ എനിക്ക് പ്രതികൂലമായി പ്രവർത്തിച്ചാൽ അതിന്റെ ഭവിഷ്യത്ത് അവൾക്കും എനിക്കും വന്നു ചേരും. അവൾക്ക് അങ്ങനെ പ്രവർത്തിക്കാനുള്ള വേഷം ലഭിച്ചു എനിക്ക് അതനുഭവിക്കാനുള്ള വേഷവും ലഭിച്ചു എന്നതിനപ്പുറം ഞാനോ അവളോ അതിനു കാരണക്കാരല്ല. വിധിയാണ് നമ്മെ ഇവിടുന്നെടുത്തു കൊണ്ടു പോകുന്നത്. വിധിയാണ് നമ്മെ പല പലയിടങ്ങളിൽ എത്തിക്കുന്നതും.
Nochurji 🙏🙏
No comments:
Post a Comment