Friday, July 28, 2017

പുത്രനില്ലാത്ത ദുഃഖം പരിഹരിക്കാന്‍ ദശരഥ മഹാരാജാവ് പല മാര്‍ഗങ്ങളും പരീക്ഷിച്ച് പൂര്‍ത്തീകരണമെത്താതെ വിഷമിച്ച കാലം.
ഒരു യാത്രാമധ്യത്തില്‍ സാരഥിയും മന്ത്രിയുമായ സുമന്ത്രര്‍ മഹാരാജനോട് പഴയ ഒരു ചിത്രം പറഞ്ഞുകൊടുത്തു.
കശ്യപവംശത്തില്‍ വിഭാണ്ഡക മഹര്‍ഷിയുടെ പുത്രനായി ഋശ്യ ശൃംഗന്‍ എന്ന ഒരു ഉണ്ണി പിറക്കുമെന്ന് പണ്ടൊരിക്കല്‍ സനത്കുമാര മഹര്‍ഷി ഒരു ഋഷി സദസില്‍ പ്രവചിച്ചിരുന്നു. ആ ശൃംഗന്റെ ബ്രഹ്മചര്യകാലത്തോളം പിതാവിനെയല്ലാതെ വേറൊരു മനുഷ്യനേയും പരിചയമുണ്ടാകില്ല.
വിഭാണ്ഡക മഹര്‍ഷിക്ക് തന്റെ ജീവിത യാത്രക്കിടയില്‍ ഇടക്കൊക്കെ ലൗകീകത ബാധയായി വന്നിരുന്നു. തന്റെ മകന്‍ ഋശ്യ ശൃംഗന് ആ ലൗകീകബാധയുണ്ടാകരുതെന്ന് ചിന്തിച്ചാണ് വിഭാണ്ഡകന്‍ മകനെ ഇത്തരത്തില്‍ വളര്‍ത്തിക്കൊണ്ടു വരിക.
എന്നാല്‍ പ്രകൃതിയുടെ മായാചേഷ്ടിതങ്ങളില്‍ ഇതൊക്കെ മാറിമറിയും.
അംഗരാജ്യത്ത് ബാധിക്കുന്ന കടുത്ത വരള്‍ച ഒഴിവാക്കാനായി അവിടുത്തെ ലോമപാദ മഹാരാജാവ് ഋശ്യ ശൃംഗ മഹര്‍ഷിയെ തന്ത്രപൂര്‍വം അംഗരാജ്യത്തേക്കു വരുത്തും. ഋശ്യ ശൃംഗന്റെ ആഗമനത്തോടെ അംഗരാജ്യത്തില്‍ നല്ല മഴ ലഭിക്കുമെന്ന് അന്നേ സനത്കുമാര മഹര്‍ഷി വ്യക്തമാക്കിയതാണ്.


ജന്മഭൂമി: http://www.janmabhumidaily.com/news678824#ixzz4oC5jMQsW

No comments: