Friday, July 28, 2017

ഓര്‍മ നഷ്ടത്തിന്റെ അല്ലെങ്കില്‍ സ്മൃതിനാശത്തിന്റെ കഥകള്‍ ഇപ്പോള്‍ എവിടേയും കേള്‍ക്കുന്നുണ്ട്. ഓര്‍മ നാശവുമായി ജീവിച്ച് അന്യരുടെ സഹായത്താലും ഒപ്പം അവര്‍ക്ക് ബാധ്യതയായും തീര്‍ന്ന് ഒരിക്കല്‍ മരണംവന്ന് എല്ലാം ഇല്ലാതാക്കുന്നതുപോലും അറിയാതെ പോകുന്നവരുടെ ജീവിതംവല്ലാത്ത ദുരിതമാണ്.
ഡെമിന്‍ഷ്യ എന്ന സുന്ദര വാക്കില്‍ അറിയപ്പെടുന്ന ദുരിതമയമായ രോഗത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും വ്യത്യസ്ത പുസ്തകമുണ്ട്, ഗര്‍ഡ സാന്റേഴ്‌സിന്റെ മെമ്മറീസ് ലാസ്റ്റ് ബ്രീത്ത്.
മറവി ഓര്‍മ നാശം മാത്രമാണോ. അതോ ഇനിയും പിടിതരാത്ത ഒട്ടനവധി ദുരിതത്തിലേക്കു നയിക്കുന്ന രോഗമാണോ. ന്യൂറോ സയന്‍സ് അതിന്റെ പിന്നാലെയാണ്. സ്വന്തം മറവിയെക്കുറിച്ചും അതു ജീവിതത്തില്‍ വരുത്തിവെക്കുന്ന നഷ്ടങ്ങളെക്കുറിച്ചുമാണ് സാന്റേഴ്‌സിന്റെ പുസ്തകം. അവന്‍ മറവിയാണ്. അവള്‍ മറവിയാണ്, അവര്‍ പുസ്തകത്തില്‍ പറയുന്നു.
വായിച്ച പുസ്തകങ്ങളുടേയും മനപ്പാഠമാക്കിയ എഴുത്തുകാരുടേയും പേരുകള്‍ അവര്‍ മറന്നുപോകുന്നു. അങ്ങനെയാണ് എഴുത്തുകാരി തന്റെ മറവി ലക്ഷണങ്ങളുമായി ഡോക്ടറെ സമീപിക്കുന്നത്. സാന്റേഴ്‌സ് കുറെക്കാലം യൂണിവേഴ്‌സിറ്റി പ്രൊഫസറായിരുന്നു. അടുത്തകാലത്ത് മറവിയെക്കുറിച്ച് എഴുതപ്പെട്ട ഗംഭീര പുസ്തകമെന്നാണ് ഇതിനെക്കുറിച്ചു നിരൂപണം ചെയ്തവര്‍ അവകാശപ്പെടുന്നത്.


ജന്മഭൂമി: http://www.janmabhumidaily.com/news661893#ixzz4oAJ1kBZv

No comments: