Wednesday, April 10, 2019

ശിവാനന്ദലഹരി*

*ശ്ലോകം 33*

*നാലം വാ സകൃദേവ ദേവ ഭവതഃ സേവാ നതിര്‍വാ നുതിഃ*
*പൂജാ വാ സ്മരണം കഥാശ്രവണമപ്യാലോകനം മാദൃശ‍ാം |*
*സ്വാമിന്നസ്ഥിരദേവതാനുസരണായാസേന കിം ലഭ്യതേ*
*കാ വാ മുക്തിരിതഃ കുതോ ഭവതി ചേത് കിം പ്രാര്ഥനീയം തദാ*

സ്വാമിന്‍ ‍! – ദേവ!; 

നാഥ! – ദേവ!; 

ഭവതഃ നതിഃ വാ – നിന്തിരുവടിയുടെ നമസ്കാരമായാലും; 

പൂജാ വാ സ്മരണം – പൂജയായാലും ധ്യാനമായാലും;

 കഥാശ്രവണംഅപി – കഥയെ ശ്രവിക്കുന്നതായാലും;

 ആലോകനംസേവാ – ദര്‍ശനമായാലും ഭജനമായാലും;

 നുതിഃ മാദൃശ‍ാം – കീര്‍ത്തനമായാലും എന്നെപോലുള്ളവര്‍ക്കു;

 സകൃത് ഏവ – ഒരു പ്രാവശ്യം മാത്രം;

 ന അലം വാ – മതിയാവുന്നതല്ലേ ഇതഃ ഈ ഉപായങ്ങളാലല്ലാതെ; 

മുക്തിഃ കാ വാ? – മോക്ഷം എവിടുന്നു?;

 കത – ഇതിലേതെങ്കിലുംമൊന്നിനാ‍ല്‍;

 ഭവതി ചേത് – മോക്ഷം സംഭവിക്കുന്നവെങ്കില്‍ ; 

തദാ – അപ്പോ‍ള്‍ ;

 അസ്ഥിരദേവതാനുസരണായാസേന – സ്ഥിരമില്ലാത്തവരായ ദേവന്മാരെ ഉപാസിക്കുന്നതിനാലുണ്ടാവുന്ന കഷ്ടത്താല്‍;

 കിം ലഭ്യതേ? – എന്താണു ലഭിക്കുന്നത്?;

 പ്രാര്‍ത്ഥനീയം  – അവരോടപേക്ഷിക്കത്തക്കതായി; 

കിം – എന്തൊന്നാണുള്ളത് ?

ദേവ! നിന്തിരുവടിയുടെ നമസ്മാരമാവട്ടെ, പൂജയാവട്ടെ, ധ്യാനമാവട്ടെ, കഥാശ്രവണമാവട്ടെ എന്നുപോലെയുള്ളവര്‍ക്കു ഒരേ ഒരു പ്രാവശ്യംമാത്രം മതിയാവുന്നതാണല്ലോ. ഈ ഉപായങ്ങള്‍ കൊണ്ടല്ലാതെ മോക്ഷം എവിടെനിന്ന് ലഭിക്കുന്നു? ഈ ഉപായങ്ങളേതെങ്കിലുംമൊന്നുകൊണ്ട് ദേവന്മാരെ ഉപാസിക്കുന്നതിനാലുണ്ടാവുന്ന കഷ്ടംകൊണ്ട് ലഭിക്കുന്നതെന്താണ് ? അവരോടപേക്ഷിക്കത്തതായി എന്തൊന്നാണുള്ളത് ?

                            *തുടരും*

*കടപ്പാട്*

No comments: