Wednesday, December 26, 2018

ഏതു രീതിയിലുള്ള ഭക്തിയാണ് വളര്‍ത്തിയെടുക്കേണ്ടതു . നമ്മുടെ കര്‍ത്തവ്യങ്ങള്‍ വിട്ടോടുന്നതല്ല ഭക്തി. മുന്നില്‍ നില്‍ക്കുന്നവരോട് സ്നേഹത്തോടെ സാന്ത്വനമേകാതെ ഓടുന്നതു ഭക്തിയാകില്ല. 
മറ്റുള്ളവരോട് കാരുണ്യം കാണിക്കാത്ത പ്രാര്‍ഥന കഴുകാത്ത പാത്രത്തില്‍ പാലൊഴിക്കുന്നതു പോലെയാണ്.
സഹജീവികളോട്, ജീവജാലങ്ങളോട് കരുണ കാണിച്ചതിനുശേഷം ഭക്തിയില്‍ മുഴുകാന്‍നമുക്ക് സാധിക്കട്ടെ. അതാവും യഥാര്‍ഥഭക്തി.
അകവും പുറവും മലിനമായിരിക്കുന്ന ഈ ലോകത്ത് നാമസങ്കീര്‍ത്തനം ഈശ്വരനെ സാക്ഷാത്‍കരിക്കുവാനുള്ള ഉപാധികളിലൊന്നാണ്. കേള്‍ക്കുന്നവര്‍ക്കു ശ്രദ്ധയുണ്ടെങ്കില്‍ അവരുടെ ഹൃദയം ആര്‍ദ്രമാകുന്നു. അത് സുഗന്ധവസ്തുക്കള്‍ നിര്‍മിക്കുന്ന ഒരു ഫാക്ടറിയില്‍ നമ്മള്‍ പോകുന്നതുപോലെയാണ്. കടലിലെ ഉപ്പുവെള്ളം, നീരാവിയായി ഉയര്‍ന്നു മഴയായി വരുന്നപോലെ ഈശ്വരപ്രാര്‍ഥന അകവും പുറവും നമുക്ക് ശക്തിതരും. അത്തരത്തിലുള്ള പ്രാര്‍ഥനയും ഭക്തിയും എല്ലാവര്ക്കും ഉണ്ടാകട്ടെ.
savithri elayath

No comments: