Wednesday, December 26, 2018

ആത്മതീര്‍ത്ഥം :_ നാലാംസോപാനം.
വേദം കാട്ടിയവഴികള്‍, ദിവ്യഗാര്‍ഹസ് ഥ്യം എന്നീ വിഷയങ്ങളാണ്ചര്‍ച്ചയില്‍.
വേദം 2 വിധം ധര്മ്മങ്ങളെെപ്പറ്റിപറയുന്നു. പ്രവൃത്തിലക്ഷണവും,നിവൃത്തി ലക്ഷണവും.
'യാതൊന്നാണോ സകലപ്രാണികള്‍ക്കും ലൌകിക ജീവിതത്തില്‍ ക്ഷേമം നല്‍കുകയും പാരമാര്ത്ഥികമായ സത്യത്തെ ബോധിപ്പിച്ചു ശാന്തി നല്‍കുകയും ചെയ്യുന്നത്, അതാണ്‌ ധര്‍മ്മം.' -ആചാര്യര്‍, ഭഗവദ് ഗീതാഭാഷ്യം.
"സര്‍വേഷാമാശ്രമാണാം ഹി ഗാര്‍ഹസ്ഥ്യം ശ്രേഷ്ഠ മുച്യതേ"
ബ്രഹ്മചാരിയും, വാനപ്രസ്ഥനും, സന്യാസിയും ഗൃഹസ്ഥനെ ആശ്രയിച്ചു ജീവിയ്ക്കുന്നതിനാല്‍ ത്യാഗപൂര്‍ണ്ണവും, സേവാരതവുമായ ഗൃഹസ്ഥാശ്രമം ശ്രേഷ്ഠം തന്നെ. പവിത്രമായ ഗാര്‍ഹാസ്ഥ്യം ഭോഗവാഞ്ഛ നിവര്ത്തിപ്പിക്കാനുള്ള ചികിത്സാകേന്ദ്രമാണ്‌.
ബ്രാഹ്മണന്റെ ശരീരം വിഷയഭോഗങ്ങള്‍ക്കുള്ളതല്ല. ക്ലിഷ്ടമായ തപസ്സോടുകൂടിയതാകണമെന്നു വേദവും .ധര്‍മ്മശാസ്ത്രങ്ങളും പറയുന്നു. ഉന്നതാദര്‍ശങ്ങള്‍ അനുസരിച്ച് ജീവിയ്ക്കുന്നവനാണ് ബ്രാഹ്മണന്‍.
'ബ്രഹ്മ ജാനാതി ഇതി ബ്രാഹ്മണ:'
ജ്ഞാനി തന്നെയാണ് ബ്രാഹ്മണന്‍.
ശിവഗുരു,ആര്യാദേവിയെ പരിണയിച്ച ശേഷം നിഷ്ടയോടെ ഗൃഹസ്ഥാശ്രമം നടത്തിപ്പോന്നു.
ഒരു വ്രുദ്ധ വൈദിക ബ്രാഹ്മണന്റെ ദര്‍ശനവും, അനുഗ്രഹവും അദ്ദേഹത്തിന് ഒരുനാള്‍ ലഭിച്ചു. ചെമ്പിച്ച കുടുമയും, ഹ്രസ്വശരീരവും,കറുത്ത വര്‍ണവുമുള്ള ദണ്ഡധാരിയുമായുള്ള, കൃഷ്ണമൃഗത്തിന്റെ തോലുടുത്ത ആ താപസി മറ്റാരുമായിരുന്നില്ല, കവിശ്രേഷ്ഠനായ പരാശരപുത്രനായിരുന്നു.
ശിവഗുരു വ്യാസന്റെ രൂപം വൈശംപായന്‍ മഹാഭാരതത്തില്‍ വര്‍ണ്ണിക്കുന്നശ്ലോകം ഹൃദയത്തില്‍ ധ്യാനിച്ചു.
ശങ്കര ദേശിക മേ ശരണം

No comments: