Wednesday, January 31, 2018

ആത്മതീര്‍ത്ഥം :--സോപാനം 12
കഥമഹം തവ പാദപങ്കജജേ
രതിമവാപ്നുയാം ബ്രൂഹി സദ്ഗുരോ
ഗുരുമഹിമ, ശങ്കരന് ആത്മവിദ്യ ലഭിയ്ക്കുന്നതു, മുമുക്ഷുക്കളെ ഉപദേശിക്കാനായി ഗുരു ശങ്കരനെ കാശിക്കു അയക്കുന്നത്, നര്‍മദയിലെ വെള്ളപ്പൊക്കം എന്നിവ ഇതില്‍ പ്രതിപാദിച്ചിരിയ്ക്കുന്നു.
വേദാന്തമെന്ന ശാസ്ത്രം ഗുരുപരമ്പരയില്‍ പെട്ടവരില്‍ നിന്ന് തന്നെ പഠിയ്ക്കണം. പുസ്തകത്തില്‍ക്കൂടെ ലഭിച്ച ജ്ഞാനം പോരാ വേദാന്തം പഠിപ്പിയ്ക്കാന്‍. ആത്മജ്ഞാനമാണ് പാണ്ഡിത്യം.
'ആത്മാവിനെ അറിഞ്ഞു താന്‍ ബ്രഹ്മമാണെന്നും ശരീരമാല്ലെന്നും തനിയ്ക്ക് ജനനമരണാദി ദോഷങ്ങള്‍ ഇല്ലെന്നും അറിഞ്ഞു ആത്മശാന്തിയെ നിരന്തരം അനുഭവിയ്ക്കുന്ന ആചാര്യന് മാത്രമേ ശിഷ്യന് അത് കൊടുക്കാന്‍ കഴിയൂ.'
ആചാര്യര്‍ വിവേകചൂഡാമണിയില്‍ പറയുന്നു--ഒരു വിളക്കില്‍ നിന്ന് മാത്രമേ മറ്റൊരു വിളക്ക് കൊളുത്തിയെടുക്കാന്‍ കഴിയൂ.
വേദാന്തത്തിന്റെ ലക്‌ഷ്യം സംസാരത്തിന്റെ അത്യന്തോപരമണമാണ്. അല്ലാതെ ബുദ്ധിയുടെ വിസ്മയിപ്പിക്കാവുന്ന കസര്‍ത്തല്ല.
ഗോവിന്ദഭഗവദ പാദര്‍ ശങ്കരന് സമ്പ്രദായമനുസരിച്ച് ഉപദേശിച്ചു.
ബ്രഹ്മനിഷ്ടനായ ആ ഋഷിവര്യന്‍ മിക്കവാറും മൌനിയായിരുന്നു. ഗുരു സ്വന്തം ഹൃദയത്തില്‍ അനുഭവിച്ചറിഞ്ഞ സത്യം ഉത്തമ ശിഷ്യനെ ഉണര്‍ത്താനായും സമസ്ത ജഗത്തിന് വേണ്ടിയും സ്മരിച്ചു ബോധിപ്പിച്ചു.ആദിശങ്കരന്‍ വളരെ പെട്ടെന്ന് ഉപനിഷത്തുക്കളുടെയും, ഭഗവദ് ഗീതയുടെയും ബ്രഹ്മസൂത്രങ്ങളുടെയും പൂട്ടുതുറക്കാനുള്ള സൂക്ഷ്മ ദര്‍ശന പാടവമാകുന്ന താക്കോല്‍ സമ്പാദിച്ചു. പ്രാചീന ഗ്രന്ഥങ്ങളെല്ലാം വളരെ വേഗത്തില്‍ ഗ്രഹിച്ചു. ഗുരു പലപ്പോഴും ശിഷ്യന്ടെ അതി മധുരമായ വാഗ്ധോരണി കേട്ട് വിസ്മയാവിഷ്ടനായി ഇരുന്നു.
തുടരും ....

No comments: