Wednesday, August 29, 2018

യുദ്ധഭൂമിയിൽവെച്ച് രണ്ടു സുഹൃത്തുക്കൾ തമ്മിൽ നടന്ന സംഭാഷണമാണ് ഭഗവദ്ഗീതയെന്നു വിശ്വസിക്കുന്ന അനേകം മന്ദബുദ്ധികളുണ്ട്. അങ്ങനെയുള്ള ഒരു കൃതി പുണ്യഗ്രന്ഥങ്ങളിലൊന്നാവാൻ വയ്യ. കൃഷ്ണൻ അർജുനനെ യുദ്ധത്തിന് പ്രേരിപ്പിച്ചുവെന്നാക്ഷേപിക്കുന്നവരുമുണ്ട്. യുദ്ധം അധാർമ്മികമാണ്. പക്ഷേ സംഭവസ്ഥിതി ഇവിടെ വിശദമാക്കിയിരിക്കുന്നു. ഉത്കൃഷ്ടമായ നീതിശാസ്ത്രമാണ് ഭഗവദ്ഗീത. അതിന്റെ കാതലായ ഭാഗം ഒമ്പതാമദ്ധ്യായത്തിന്റെ മുപ്പത്തിനാലാം ശ്ലോകത്തിലൊതുങ്ങുന്നു; ‘മന്മനാഭവ മദ്ഭക്തഃ’ കൃഷ്ണഭക്തനാവണമെന്നർത്ഥം. സർവ്വധർമ്മങ്ങളുടേയും സാരം ഇതാണ്. ‘സർവധർമാൻ പരിത്യജ്യ മാമേകം ശരണം വ്രജ’. നീതിധർമ്മങ്ങളുടെ ഉത്തമ പ്രകിയകളുൾക്കൊള്ളുന്നതാണ് ഭഗവദ്ഗീത. മറ്റ് പ്രക്രിയകളെല്ലാം പവിത്രങ്ങളാവാം, അവ ഇതിലേക്ക് വഴിവെയ്ക്കുന്നു എന്നുവരാം. ഏതായാലും സകല നീതിധർമ്മങ്ങളുടേയും രത്നച്ചുരുക്കമാണ് ഭഗവദ്ഗീതയിലെ അന്തിമോപദേശം; കൃഷ്ണന് സ്വയം സമർപ്പിക്കുക എന്നത്. പതിനെട്ടാ മദ്ധ്യായം ഇതിന് ഊന്നൽ കൊടുത്തിരിക്കുകയാണ്.

No comments: