ഭഗവദ് ഗീതാ - സാംഖ്യയോഗം - 4 7
യം ഹിന വ്യഥ യന്ത്യേ തേ
പുരുഷം പുരുഷ ർ ഷ ഭ
സമദു:ഖ സുഖം ധീരം
സോ മൃത ത്വായ കല്പതേ
ആരെയാണോ ഈ സുഖം ദു:ഖം ഒന്നും ബാധിക്കാത്തത്. തടസ്സപ്പെടു ത്തിണില്ല്യ വിഷമിപ്പിക്കിണില്ല്യ. ഭഗവാൻ രമണമഹർഷിക്കും ഇതെ പോലെ അനേകം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അദ്ദേഹം മാമരത്തോപ്പ് എന്ന സ്ഥലത്ത് തിരുവണ്ണാമലയിൽ നിന്നും കുറച്ച് തള്ളി ഒരു മാവും തോപ്പാണ്. അവിടെ ഇദ്ദേഹം താമസിക്കണ കാലത്ത് കുറെ കള്ളന്മാര് മാങ്ങ വലിക്കാൻ വന്നവര് സ്വാമി ഇരിക്കണത് കണ്ടു. അദ്ദേഹം അന്ന് മൗനത്തിലാണ് ആരു വന്നാലും മിണ്ടുണുല്യ ശ്രദ്ധിക്കുല്യ കണ്ണുതുറന്നു തന്നെ ഇരിക്കുണും ഉണ്ടാവും. അപ്പൊ ഇവര് വന്ന് മഹർഷി യോട് കയർത്തു. അപ്പളും അദ്ദേഹം ചലിച്ചില്ല . അവസാനം പച്ചമുളക് അരച്ചിട്ട് തല മുതൽ കാല് വരെ തേച്ചു. അപ്പഴും അനങ്ങിയില്ല. പിന്നാലെ മഹർഷി യോടു ചോദിച്ചു എരിഞ്ഞില്ലേ തേച്ചപ്പോ . ആദ്യം കുറച്ചൊക്കെ എരിഞ്ഞു. പിന്നെ നല്ല തണുപ്പായിരുന്നു.പിന്നെ ഏതോ ആയുർവേദ ഗ്രന്ഥത്തിൽ കണ്ടുവത്രെ തോലിന് നല്ലതാണ് എന്ന്. എന്നു വച്ചാൽ ബാധിക്കിണി ല്ലാന്നർത്ഥം. സുഖമാവട്ടെ ദു:ഖമാവട്ടെ ഏത് അവസ്ഥയിലും ചലിക്കിണില്ല. ആദ്യം ഒരു നേരത്തെ ആഹാരം കഞ്ഞിയായിട്ട് എവിടുന്നെങ്കിലും വാങ്ങി വന്ന് കഴിച്ച കാലം ഉണ്ടായിരുന്നു. ആശ്രമത്തിൽ സുഭിക്ഷമായ ഭക്ഷണം കഴിച്ച കാലവും ഉണ്ടായിരുന്നു. രണ്ടു കാലത്തും അദ്ദേഹത്തിനു ഒരു പോലെത്തന്നെ. അതാണ് ജീവൻ മുക്തന്മാരുടെ സ്ഥിതി. ഇതു ജീവൻ മുക്തൻ എന്നു പറഞ്ഞ് രമണമഹർഷിക്കോ ബുദ്ധനോ ഒതുക്കി വയ്ക്കാനുള്ളതല്ല. ഇതൊക്കെ നമുക്കൊക്കെ പതുക്കെ പതുക്കെ പതുക്കെ ജീവിതത്തില് മനനം ചെയ്തു കൊണ്ടു വരാനുള്ളതാണ്. ഭഗവദ് ഗീതാ പ്രഭാഷണം ഒരു എന്റെ ർട്ടൈൻമെന്റ് ആയാൽ എനിക്കും പ്രയോജനപ്പെടില്ല നിങ്ങൾക്കും പ്രയോജനപ്പെടില്ല. രണ്ടു പേർക്കും പ്രയോജനപ്പെടില്ല. നമ്മള് കുറച്ച് കേട്ടു രസിച്ചു പോയി. ചിലര് സെർട്ടിഫിക്കറ്റ് തന്നിട്ടു പോവും അദ്ദേഹം നന്നായിട്ടു പറഞ്ഞു എന്ന്. എന്തു കാര്യം? ഒരു പ്രയോജനവും ഇല്ല. ആർക്കും പ്രയോജനപ്പെടില്ല. നമുക്ക് പതുക്കെ മനനം ചെയ്യാം ഇതിലെ ഓരോന്നോരോന്നായിട്ട് എടുത്ത്. മനനം ചെയ്താൽ ഈ ഒരു സ്ഥിതി തന്നെ യാണ് ഭഗവാൻ അവസാനം സ്ഥിതപ്രജ്ഞൻ എന്നു പറയാൻ പോണത്. ഒന്നുകൊണ്ടും വ്യഥയില്ലാ എന്നർത്ഥം. ചലിക്കാത്ത സ്ഥിതി. സുഖമാവട്ടെ ദു:ഖമാവട്ടെ നല്ലതാവട്ടെ ചീത്തയാകട്ടെ ഒക്കെ സമദർശിത്വം. അങ്ങനെയുള്ള ബാലൻസ് ആരുടെ ഉള്ളിൽ വരുന്നുവോ അയാള് പക്വപ്പെട്ട് അമൃതത്വം നേടാനായിട്ട് , അമൃതത്വം നേടുവാ എന്നു വച്ചാൽ എന്താ ? അമൃതത്വം പുറത്തു നിന്നും എവിടുന്നും നേടാനുള്ളതല്ല. അമൃതവുമായിട്ടുള്ളത് നമ്മുടെ സ്വരൂപമാണ്. അമൃതാനുഭവം എന്ന് ജ്ഞാനേശ്വരൻ.
(നൊച്ചൂർ ജി ).
sunil namboodiri
sunil namboodiri
No comments:
Post a Comment